ന്യൂഡൽഹി: മനുഷ്യജീവനും സ്വത്തും സംരക്ഷിക്കുന്നതിനായി 1972ലെ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്ന് കേരള കോണ്‍ഗ്രസ്- എം ചെയർമാൻ ജോസ് കെ. മാണി എംപി പാർലമെന്റിൽ ആവശ്യപ്പെട്ടു.
വനങ്ങളുടെ അതിർത്തിക്കുള്ളിൽ 500 മീറ്റർ മനുഷ്യ സംവേദന മേഖല (ഹ്യൂമണ്‍ സെൻസിറ്റീവ് സോണ്‍) ആയി പ്രഖ്യാപിച്ച് വന്യമൃഗങ്ങളെ നിയന്ത്രിക്കണമെന്നു രാജ്യസഭയിൽ അദ്ദേഹം നിർദേശിച്ചു.
വന്യജീവി സംരക്ഷണ ഭേദഗതി ബില്ലിൽ ഉൾപ്പെടുത്താൻ നാല് പ്രധാന നിർദേശങ്ങൾ ജോസ് കെ. മാണി രാജ്യസഭയിൽ അവതരിപ്പിച്ചു.
1. കാട്ടുപന്നികൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരുകൾക്ക് നൽകി നിയമം ഭേഗഗതി ചെയ്യുക.
2. സ്വയരക്ഷയ്ക്കായി മൃഗങ്ങളെ ആക്രമിക്കേണ്ടി വരുന്ന ആളുകൾക്ക് സംരക്ഷണം നൽകാനും കുറ്റാരോപണങ്ങളിൽ നിന്ന് അവരെ ഒഴിവാക്കാനും നിയമം ഭേദഗതി ചെയ്യുക.
3. വനങ്ങളുടെ 500 മീറ്റർ ഉൾഭാഗത്തെ വനാതിർത്തി ഹ്യൂമൻ സെൻസിറ്റീവ് സോണ്‍ ആക്കുക.
4. വന്യമൃഗങ്ങളുടെ അക്രമണത്തിൽ മരിക്കുന്നവരുടെ കുടുംബങ്ങൾക്കും പരിക്കേൽക്കുന്നവർക്കും കൃഷി നശിച്ചവർക്കും ന്യായമായ നഷ്ടപരിഹാരം ആറു മാസത്തിനകം ഉറപ്പാക്കാൻ വാഹനാപകട ട്രൈബൂണൽ (എംഎസിടി) മാതൃകയിൽ പ്രത്യേക ട്രൈബൂണൽ രൂപീകരിക്കുക.
വനങ്ങളുടെ അതിർത്തിക്കുള്ളിൽ 500 മീറ്റർ മനുഷ്യ സംവേദന മേഖല (ഹ്യൂമണ്‍ സെൻസിറ്റീവ് സോണ്‍) ആയി പ്രഖ്യാപിച്ച് വന്യമൃഗങ്ങളെ നിയന്ത്രിക്കണമെന്നു രാജ്യസഭയിൽ അദ്ദേഹം നിർദേശിച്ചു.
വന്യജീവി സംരക്ഷണ ഭേദഗതി ബില്ലിൽ ഉൾപ്പെടുത്താൻ നാല് പ്രധാന നിർദേശങ്ങൾ ജോസ് കെ. മാണി രാജ്യസഭയിൽ അവതരിപ്പിച്ചു.
1. കാട്ടുപന്നികൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരുകൾക്ക് നൽകി നിയമം ഭേഗഗതി ചെയ്യുക.
2. സ്വയരക്ഷയ്ക്കായി മൃഗങ്ങളെ ആക്രമിക്കേണ്ടി വരുന്ന ആളുകൾക്ക് സംരക്ഷണം നൽകാനും കുറ്റാരോപണങ്ങളിൽ നിന്ന് അവരെ ഒഴിവാക്കാനും നിയമം ഭേദഗതി ചെയ്യുക.
3. വനങ്ങളുടെ 500 മീറ്റർ ഉൾഭാഗത്തെ വനാതിർത്തി ഹ്യൂമൻ സെൻസിറ്റീവ് സോണ്‍ ആക്കുക.
4. വന്യമൃഗങ്ങളുടെ അക്രമണത്തിൽ മരിക്കുന്നവരുടെ കുടുംബങ്ങൾക്കും പരിക്കേൽക്കുന്നവർക്കും കൃഷി നശിച്ചവർക്കും ന്യായമായ നഷ്ടപരിഹാരം ആറു മാസത്തിനകം ഉറപ്പാക്കാൻ വാഹനാപകട ട്രൈബൂണൽ (എംഎസിടി) മാതൃകയിൽ പ്രത്യേക ട്രൈബൂണൽ രൂപീകരിക്കുക.