ബെളഗാവി: കർണാടക-മഹാരാഷ്ട്ര സംസ്ഥാനങ്ങൾ തമ്മിലുള്ള അതിർത്തി തർക്കം രൂക്ഷമായതിനെത്തുടർന്ന് നോർത്ത് വെസ്റ്റ് കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ മഹാരാഷ്ട്രയിലേക്കുള്ള ബസ് സർവീസ് നിർത്തിവച്ചു. മഹാരാഷ്ട്രയിൽനിന്നെത്തിയ കർണാടക ബസിനു നേരെ റാണെബെന്നൂരിൽ ആക്രമണം നടന്നിരുന്നു.
കർണാടകയിലേക്കുള്ള 60 ബസുകളുടെ സർവീസ് മഹാരാഷ്ട്ര സർക്കാർ നിർത്തിവച്ചു. കർണാടക രക്ഷണ വേദിക എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു മഹാരാഷ്ട്ര ബസുകൾ ആക്രമിച്ചത്. മറാഠി സംസാരിക്കുന്നവർ ധാരാളമുള്ള ബെളഗാവി തങ്ങളുടെ സംസ്ഥാനത്തു ലയിപ്പിക്കണമെന്നാണ് മഹാരാഷ്ട്ര അധികൃതർ ആവശ്യപ്പെടുന്നത്. എന്നാൽ, ഇത് അംഗീകരിക്കാൻ കർണാടക തയാറല്ല. മഹാരാഷ്ട്രയിലെ ചില ഗ്രാമങ്ങളിൽ കർണാടക അവകാശവാദമുന്നയിച്ചിരുന്നു.
കർണാടകയിലേക്കുള്ള 60 ബസുകളുടെ സർവീസ് മഹാരാഷ്ട്ര സർക്കാർ നിർത്തിവച്ചു. കർണാടക രക്ഷണ വേദിക എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു മഹാരാഷ്ട്ര ബസുകൾ ആക്രമിച്ചത്. മറാഠി സംസാരിക്കുന്നവർ ധാരാളമുള്ള ബെളഗാവി തങ്ങളുടെ സംസ്ഥാനത്തു ലയിപ്പിക്കണമെന്നാണ് മഹാരാഷ്ട്ര അധികൃതർ ആവശ്യപ്പെടുന്നത്. എന്നാൽ, ഇത് അംഗീകരിക്കാൻ കർണാടക തയാറല്ല. മഹാരാഷ്ട്രയിലെ ചില ഗ്രാമങ്ങളിൽ കർണാടക അവകാശവാദമുന്നയിച്ചിരുന്നു.