ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: അതിർത്തിയിലെ ചൈനയുടെ കടന്നുകയറ്റം, വിലക്കയറ്റം, തൊഴിലില്ലായ്മ, കാർഷിക പ്രതിസന്ധി തുടങ്ങിയവ ഇന്നു തുടങ്ങുന്ന പാർലമെന്റിന്റെ ശീതകാലസമ്മേളനത്തിൽ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം.
ഗവർണർമാരുടെ വിവാദനടപടികൾ, തെരഞ്ഞെടുപ്പു കമ്മീഷണറുടെ നിയമനം, കേന്ദ്ര അന്വേഷണ ഏജൻസികളുടെ ദുരുപയോഗം, സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളുടെ സംവരണ ക്വോട്ട, സംസ്ഥാനങ്ങളുടെ സാന്പത്തിക ഉപരോധം തുടങ്ങിയ വിഷയങ്ങളിലും പ്രതിപക്ഷ പാർട്ടികൾ ചർച്ച ആവശ്യപ്പെട്ടു.
ചർച്ചകൾ ആകാമെന്നും പാർലമെന്റ് നടപടികൾ സുഗമമായി നടത്താൻ പ്രതിപക്ഷം സഹകരിക്കണമെന്നും കേന്ദ്രസർക്കാർ അഭ്യർഥിച്ചു. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിനു മുന്നോടിയായി കേന്ദ്രസർക്കാർ ഇന്നലെ വിളിച്ച സർവകക്ഷിയോഗത്തിലാണു ഭരണ-പ്രതിപക്ഷങ്ങൾ നിലപാടു വ്യക്തമാക്കിയത്. സമ്മേളനത്തിൽ 16 ബില്ലുകളും ഉപധനാഭ്യർഥനകളും പരിഗണിക്കും.
ചൈനാ അതിർത്തിയിലെ സംഘർഷത്തെക്കുറിച്ച് ശരിയായ വിവരങ്ങൾ പ്രതിപക്ഷത്തെ സർക്കാർ അറിയിച്ചില്ലെന്നു ലോക്സഭയിലെ കോണ്ഗ്രസ് നേതാവ് അധീർ രഞ്ജൻ പറഞ്ഞു. കാഷ്മീരി പണ്ഡിറ്റുകളുടെ കൊലപാതകത്തെക്കുറിച്ചും സഭയിൽ ചർച്ച വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങി നിരവധി പ്രശ്നങ്ങളിൽ ജനങ്ങളോടു സർക്കാർ ഉത്തരം പറയാനുണ്ടെന്നു യോഗത്തിനുശേഷം അധീർ രഞ്ജൻ പറഞ്ഞു.മുലായം സിംഗ് യാദവ് അടക്കം അന്തരിച്ച നേതാക്കൾക്ക് ആദരാഞ്ജലി അർപ്പിച്ച് ഉച്ചവരെ പിരിയും.
ഇന്നു തുടങ്ങി 29 വരെ നീളുന്ന സമ്മേളനത്തിൽ 17 ദിവസമാണു ലോക്സഭയും രാജ്യസഭയും ചേരുക.
ന്യൂഡൽഹി: അതിർത്തിയിലെ ചൈനയുടെ കടന്നുകയറ്റം, വിലക്കയറ്റം, തൊഴിലില്ലായ്മ, കാർഷിക പ്രതിസന്ധി തുടങ്ങിയവ ഇന്നു തുടങ്ങുന്ന പാർലമെന്റിന്റെ ശീതകാലസമ്മേളനത്തിൽ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം.
ഗവർണർമാരുടെ വിവാദനടപടികൾ, തെരഞ്ഞെടുപ്പു കമ്മീഷണറുടെ നിയമനം, കേന്ദ്ര അന്വേഷണ ഏജൻസികളുടെ ദുരുപയോഗം, സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളുടെ സംവരണ ക്വോട്ട, സംസ്ഥാനങ്ങളുടെ സാന്പത്തിക ഉപരോധം തുടങ്ങിയ വിഷയങ്ങളിലും പ്രതിപക്ഷ പാർട്ടികൾ ചർച്ച ആവശ്യപ്പെട്ടു.
ചർച്ചകൾ ആകാമെന്നും പാർലമെന്റ് നടപടികൾ സുഗമമായി നടത്താൻ പ്രതിപക്ഷം സഹകരിക്കണമെന്നും കേന്ദ്രസർക്കാർ അഭ്യർഥിച്ചു. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിനു മുന്നോടിയായി കേന്ദ്രസർക്കാർ ഇന്നലെ വിളിച്ച സർവകക്ഷിയോഗത്തിലാണു ഭരണ-പ്രതിപക്ഷങ്ങൾ നിലപാടു വ്യക്തമാക്കിയത്. സമ്മേളനത്തിൽ 16 ബില്ലുകളും ഉപധനാഭ്യർഥനകളും പരിഗണിക്കും.
ചൈനാ അതിർത്തിയിലെ സംഘർഷത്തെക്കുറിച്ച് ശരിയായ വിവരങ്ങൾ പ്രതിപക്ഷത്തെ സർക്കാർ അറിയിച്ചില്ലെന്നു ലോക്സഭയിലെ കോണ്ഗ്രസ് നേതാവ് അധീർ രഞ്ജൻ പറഞ്ഞു. കാഷ്മീരി പണ്ഡിറ്റുകളുടെ കൊലപാതകത്തെക്കുറിച്ചും സഭയിൽ ചർച്ച വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങി നിരവധി പ്രശ്നങ്ങളിൽ ജനങ്ങളോടു സർക്കാർ ഉത്തരം പറയാനുണ്ടെന്നു യോഗത്തിനുശേഷം അധീർ രഞ്ജൻ പറഞ്ഞു.മുലായം സിംഗ് യാദവ് അടക്കം അന്തരിച്ച നേതാക്കൾക്ക് ആദരാഞ്ജലി അർപ്പിച്ച് ഉച്ചവരെ പിരിയും.
ഇന്നു തുടങ്ങി 29 വരെ നീളുന്ന സമ്മേളനത്തിൽ 17 ദിവസമാണു ലോക്സഭയും രാജ്യസഭയും ചേരുക.