ന്യൂഡൽഹി: ക്രോണിക് ഫറ്റീഗ് സിൻഡ്രോം മൂലം വിഷമതയനുഭവിക്കുന്ന രോഗികളുടെ നില മെച്ചപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കണമെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് സുപ്രീംകോടതി.
നാഡീസംബന്ധമായ കാരണങ്ങൾ കൊണ്ടുണ്ടാകുന്ന രോഗത്തിന്റെ ചികിത്സയ്ക്കായി 2017ൽ ദേശീയനയം രൂപീകരിക്കുകയും 2021ൽ പുതുക്കുകയും ചെയ്തിരുന്നു. എന്നാൽ, അതിനുശേഷം ഒരു നടപടിയും ഉണ്ടായില്ലെന്നു പരാതിക്കാരൻ ഹർജിയിൽ ചൂണ്ടിക്കാട്ടി. അപൂർവരോഗമായ ക്രോണിക് ഫറ്റീഗ് സിൻഡ്രം ബാധിച്ച രോഗികളുടെ ചികിത്സയ്ക്ക് ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ക്രോണിക് ഫറ്റീഗ് സിൻഡ്രം എന്ന രോഗാവസ്ഥ സ്ത്രീകളെയാണ് കൂടുതലായി ബാധിക്കുക. ഫ്ളൂവിനു സമാനമായ ലക്ഷണങ്ങളാണ് ക്രോണിക് ഫറ്റീഗ് സിൻഡ്രത്തിനും അനുഭവപ്പെടുക. എപ്പോഴും ക്ഷീണവും തളർച്ചയും അനുഭവപ്പെടും.
കൂടെ തലവേദന, പേശികൾക്കും സന്ധികൾക്കും വേദന, ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരിക, ഉറക്കക്കുറവ്, മറവി, മൂഡ് മാറ്റങ്ങൾ, നേരിയ പനി, വിഷാദം, വെളിച്ചത്തോട് അമിത സംവേദനത്വം എന്നിവയും കാണാറുണ്ട്. ഈ രോഗാവസ്ഥ പരിപൂർണമായി സുഖപ്പെടുത്താനാവില്ല. പലതരം ചികിത്സകൾ വഴി ലക്ഷണങ്ങളെ കൈകാര്യം ചെയ്യുകയേ നിവൃത്തിയുള്ളു.
നാഡീസംബന്ധമായ കാരണങ്ങൾ കൊണ്ടുണ്ടാകുന്ന രോഗത്തിന്റെ ചികിത്സയ്ക്കായി 2017ൽ ദേശീയനയം രൂപീകരിക്കുകയും 2021ൽ പുതുക്കുകയും ചെയ്തിരുന്നു. എന്നാൽ, അതിനുശേഷം ഒരു നടപടിയും ഉണ്ടായില്ലെന്നു പരാതിക്കാരൻ ഹർജിയിൽ ചൂണ്ടിക്കാട്ടി. അപൂർവരോഗമായ ക്രോണിക് ഫറ്റീഗ് സിൻഡ്രം ബാധിച്ച രോഗികളുടെ ചികിത്സയ്ക്ക് ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ക്രോണിക് ഫറ്റീഗ് സിൻഡ്രം എന്ന രോഗാവസ്ഥ സ്ത്രീകളെയാണ് കൂടുതലായി ബാധിക്കുക. ഫ്ളൂവിനു സമാനമായ ലക്ഷണങ്ങളാണ് ക്രോണിക് ഫറ്റീഗ് സിൻഡ്രത്തിനും അനുഭവപ്പെടുക. എപ്പോഴും ക്ഷീണവും തളർച്ചയും അനുഭവപ്പെടും.
കൂടെ തലവേദന, പേശികൾക്കും സന്ധികൾക്കും വേദന, ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരിക, ഉറക്കക്കുറവ്, മറവി, മൂഡ് മാറ്റങ്ങൾ, നേരിയ പനി, വിഷാദം, വെളിച്ചത്തോട് അമിത സംവേദനത്വം എന്നിവയും കാണാറുണ്ട്. ഈ രോഗാവസ്ഥ പരിപൂർണമായി സുഖപ്പെടുത്താനാവില്ല. പലതരം ചികിത്സകൾ വഴി ലക്ഷണങ്ങളെ കൈകാര്യം ചെയ്യുകയേ നിവൃത്തിയുള്ളു.