ന്യൂഡൽഹി: നൂറ്റാണ്ടുകളായി തുടരുന്ന താജ്മഹലിന്റെ ചരിത്രം തിരുത്തിയെഴുതേണ്ട കാര്യമില്ലെന്ന് സുപ്രീംകോടതി.
താജ്മഹലിന്റെ കൃത്യം പ്രായം നിർണയിക്കണമെന്നും ചരിത്രപുസ്തകങ്ങളിൽ വിവരിക്കുന്ന തെറ്റായ വസ്തുതകൾ തിരുത്താൻ പുരാവസ്തു വകുപ്പിനു നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടു നൽകിയ ഹർജി കോടതി തള്ളി. എന്തുതരം ഹർജിയാണിതെന്നാണ് ജസ്റ്റീസുമാരായ എം.ആർ. ഷാ, സി.ടി. രവികുമാർ എന്നിവർ ഉൾപ്പെട്ട ബെഞ്ച് ചോദിച്ചത്.
ചരിത്രപരമായ വസ്തുതകൾ ശരിയോ തെറ്റോ എന്ന് കോടതി നിർണിയിക്കുന്നത് എങ്ങനെയാണെന്നും ചോദിച്ചു. അതോടെ ഹർജി പിൻവലിക്കാൻ അനുവദിക്കണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടു.
പിന്നീട് പുരാവസ്തു വകുപ്പിനെ തന്നെ നേരിട്ടു സമീപിക്കാനുള്ള നിർദേശത്തിന് പിന്നാലെ ഹർജി പിൻവലിച്ചു. രണ്ടുമാസത്തിന് താജ്മഹലിന്റെ അടച്ചിട്ടിരിക്കുന്ന അറകൾ തുറക്കണമന്നും യഥാർഥ ചരിത്രം വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു നൽകിയ ഹർജിയും സുപ്രീംകോടതി തള്ളിയിരുന്നു.
താജ്മഹലിന്റെ കൃത്യം പ്രായം നിർണയിക്കണമെന്നും ചരിത്രപുസ്തകങ്ങളിൽ വിവരിക്കുന്ന തെറ്റായ വസ്തുതകൾ തിരുത്താൻ പുരാവസ്തു വകുപ്പിനു നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടു നൽകിയ ഹർജി കോടതി തള്ളി. എന്തുതരം ഹർജിയാണിതെന്നാണ് ജസ്റ്റീസുമാരായ എം.ആർ. ഷാ, സി.ടി. രവികുമാർ എന്നിവർ ഉൾപ്പെട്ട ബെഞ്ച് ചോദിച്ചത്.
ചരിത്രപരമായ വസ്തുതകൾ ശരിയോ തെറ്റോ എന്ന് കോടതി നിർണിയിക്കുന്നത് എങ്ങനെയാണെന്നും ചോദിച്ചു. അതോടെ ഹർജി പിൻവലിക്കാൻ അനുവദിക്കണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടു.
പിന്നീട് പുരാവസ്തു വകുപ്പിനെ തന്നെ നേരിട്ടു സമീപിക്കാനുള്ള നിർദേശത്തിന് പിന്നാലെ ഹർജി പിൻവലിച്ചു. രണ്ടുമാസത്തിന് താജ്മഹലിന്റെ അടച്ചിട്ടിരിക്കുന്ന അറകൾ തുറക്കണമന്നും യഥാർഥ ചരിത്രം വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു നൽകിയ ഹർജിയും സുപ്രീംകോടതി തള്ളിയിരുന്നു.