ന്യൂഡൽഹി: അവയവമാറ്റ ചട്ടങ്ങളിൽ വിവിധ സംസ്ഥാനങ്ങളിലെ നിയമങ്ങൾ ഏകോപിപ്പിക്കുന്ന കാര്യം പരിഗണിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് സുപ്രീംകോടതി.
2014 ലെ അവയവ മാറ്റ നിയമത്തിൽ ഉൾപ്പെടുത്ത സംസ്ഥാനങ്ങളിലെ ചട്ടങ്ങൾ ഏകോപിക്കുന്ന കാര്യം പരിഗണിക്കണമെന്നാണ് നിർദേശം. കേന്ദ്ര നിയമവുമായി ബന്ധപ്പെടുത്തി സംസ്ഥാനചട്ടങ്ങളും ഏകോപിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയ ഹർജിയിലാണ് നടപടി. ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റീസ് പി.എസ്. നരസിംഹ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്തചട്ടങ്ങൾ ആയതു കാരണം അടിയന്തരമായി അവയവമാറ്റം ആവശ്യമുള്ള രോഗികൾക്കു പലപ്പോഴും നടപടിക്രമങ്ങളിൽ വലിയ കാലതാമസം ഉണ്ടാകുന്നു. ഈ കാലതാമസം നിരവധി പേരുടെ ജീവനു തന്നെ ഭീഷണിയായി മാറുന്നുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
2014 ലെ അവയവ മാറ്റ നിയമത്തിൽ ഉൾപ്പെടുത്ത സംസ്ഥാനങ്ങളിലെ ചട്ടങ്ങൾ ഏകോപിക്കുന്ന കാര്യം പരിഗണിക്കണമെന്നാണ് നിർദേശം. കേന്ദ്ര നിയമവുമായി ബന്ധപ്പെടുത്തി സംസ്ഥാനചട്ടങ്ങളും ഏകോപിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയ ഹർജിയിലാണ് നടപടി. ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റീസ് പി.എസ്. നരസിംഹ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്തചട്ടങ്ങൾ ആയതു കാരണം അടിയന്തരമായി അവയവമാറ്റം ആവശ്യമുള്ള രോഗികൾക്കു പലപ്പോഴും നടപടിക്രമങ്ങളിൽ വലിയ കാലതാമസം ഉണ്ടാകുന്നു. ഈ കാലതാമസം നിരവധി പേരുടെ ജീവനു തന്നെ ഭീഷണിയായി മാറുന്നുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.