ന്യൂഡൽഹി: മയക്കുമരുന്നു കടത്തിൽ വൻസ്രാവുകളെ പിടിക്കണമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര അന്വേഷണ ഏജൻസികളോട് ആവശ്യപ്പെട്ടു.
മയക്കുമരുന്നു പർവതങ്ങൾ ആണ് ഇന്ത്യയിലെത്തുന്നതെന്നും ആരാണ് ഈ അനധികൃത കടത്തിനു പിന്നിലെ വൻമത്സ്യങ്ങളെന്നു റവന്യൂ ഇന്റലിജൻസ് ഉദ്യോഗസ്ഥരും മറ്റ് ഏജൻസികളും കണ്ടെത്തണമെന്നും മന്ത്രി നിർദേശിച്ചു. ഇതിനായി ആഗോളതലത്തിൽ ഏകോപനം ഉണ്ടാകണം.
ചെറിയ പായ്ക്കറ്റോ ഒരു കിലോഗ്രാമോ കൊക്കെയ്ൻ പിടിക്കുന്പോൾ അതു കടത്തിയ വ്യക്തിയെ മാത്രമല്ല, മറിച്ച് ഈ മയക്കുമരുന്നുകളുടെ പർവതങ്ങൾ ആരാണ് ഇന്ത്യയിലേക്കു കടത്തുന്നതെന്നു കണ്ടെത്തണം. ഇത്തരം വൻ കടത്തുകളെ ഫണ്ടു ചെയ്യുന്നവർ ആരെന്നു കൂടി കണ്ടുപിടിക്കേണ്ടതുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥരേക്കാൾ മിടുക്കരാകാൻ മയക്കുമരുന്നു കള്ളക്കടത്തുകാരെ അനുവദിക്കില്ലെന്നു ഉറപ്പാക്കുകയും വേണം. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന്റെ (ഡിആർഐ) 65-ാം സ്ഥാപകദിനാഘോഷം ഡൽഹിയിൽ ഉദ്ഘാടനം ചെയ്തു മന്ത്രി ഓർമിപ്പിച്ചു.
ഗുജറാത്തിൽ കഴിഞ്ഞയാഴ്ച 478 കോടി രൂപയുടെ 143 കിലോഗ്രാം മയക്കുമരുന്നു പിടികൂടിയതിന്റെ പശ്ചാത്തലത്തിൽ ധനമന്ത്രിയുടെ പ്രസ്താവനയ്ക്കു പ്രാധ്യാന്യമേറെയുണ്ട്. സെപ്റ്റംബർ 14ന് 200 കോടിയുടെ 40 കിലോ ഹെറോയിനുമായി ഗുജറാത്ത് തീരത്ത് ബോട്ട് പിടിച്ചെടുത്തിരുന്നു. കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും മയക്കുമരുന്ന് കടത്ത് വ്യാപകമായി പിടികൂടുന്നുണ്ട്.
ചെറുകിട കടത്തുകാരെയും മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ, സ്വർണം, വജ്രം, വിദേശ കറൻസി തുടങ്ങിയ വാഹകരെയും (പെഡലർമാർ) കോവർകഴുതകളെയും പിടിക്കുന്നുണ്ട്. ഇതൊട്ടും പര്യാപ്തമല്ലെന്നു മന്ത്രി പറഞ്ഞു.
വൻ കുറ്റവാളികളെ പിടികൂടുന്നതിനു രഹസ്യാന്വേഷണ വിവരങ്ങൾ ഏജൻസികൾ തമ്മിൽ കൈമാറുകയും ആഗോളതലത്തിൽ കൂടുതൽ ഏകോപനം ഉണ്ടാക്കുകയും വേണമെന്നും മന്ത്രി നിർദ്ദേശിച്ചു.
മയക്കുമരുന്നു പർവതങ്ങൾ ആണ് ഇന്ത്യയിലെത്തുന്നതെന്നും ആരാണ് ഈ അനധികൃത കടത്തിനു പിന്നിലെ വൻമത്സ്യങ്ങളെന്നു റവന്യൂ ഇന്റലിജൻസ് ഉദ്യോഗസ്ഥരും മറ്റ് ഏജൻസികളും കണ്ടെത്തണമെന്നും മന്ത്രി നിർദേശിച്ചു. ഇതിനായി ആഗോളതലത്തിൽ ഏകോപനം ഉണ്ടാകണം.
ചെറിയ പായ്ക്കറ്റോ ഒരു കിലോഗ്രാമോ കൊക്കെയ്ൻ പിടിക്കുന്പോൾ അതു കടത്തിയ വ്യക്തിയെ മാത്രമല്ല, മറിച്ച് ഈ മയക്കുമരുന്നുകളുടെ പർവതങ്ങൾ ആരാണ് ഇന്ത്യയിലേക്കു കടത്തുന്നതെന്നു കണ്ടെത്തണം. ഇത്തരം വൻ കടത്തുകളെ ഫണ്ടു ചെയ്യുന്നവർ ആരെന്നു കൂടി കണ്ടുപിടിക്കേണ്ടതുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥരേക്കാൾ മിടുക്കരാകാൻ മയക്കുമരുന്നു കള്ളക്കടത്തുകാരെ അനുവദിക്കില്ലെന്നു ഉറപ്പാക്കുകയും വേണം. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന്റെ (ഡിആർഐ) 65-ാം സ്ഥാപകദിനാഘോഷം ഡൽഹിയിൽ ഉദ്ഘാടനം ചെയ്തു മന്ത്രി ഓർമിപ്പിച്ചു.
ഗുജറാത്തിൽ കഴിഞ്ഞയാഴ്ച 478 കോടി രൂപയുടെ 143 കിലോഗ്രാം മയക്കുമരുന്നു പിടികൂടിയതിന്റെ പശ്ചാത്തലത്തിൽ ധനമന്ത്രിയുടെ പ്രസ്താവനയ്ക്കു പ്രാധ്യാന്യമേറെയുണ്ട്. സെപ്റ്റംബർ 14ന് 200 കോടിയുടെ 40 കിലോ ഹെറോയിനുമായി ഗുജറാത്ത് തീരത്ത് ബോട്ട് പിടിച്ചെടുത്തിരുന്നു. കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും മയക്കുമരുന്ന് കടത്ത് വ്യാപകമായി പിടികൂടുന്നുണ്ട്.
ചെറുകിട കടത്തുകാരെയും മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ, സ്വർണം, വജ്രം, വിദേശ കറൻസി തുടങ്ങിയ വാഹകരെയും (പെഡലർമാർ) കോവർകഴുതകളെയും പിടിക്കുന്നുണ്ട്. ഇതൊട്ടും പര്യാപ്തമല്ലെന്നു മന്ത്രി പറഞ്ഞു.
വൻ കുറ്റവാളികളെ പിടികൂടുന്നതിനു രഹസ്യാന്വേഷണ വിവരങ്ങൾ ഏജൻസികൾ തമ്മിൽ കൈമാറുകയും ആഗോളതലത്തിൽ കൂടുതൽ ഏകോപനം ഉണ്ടാക്കുകയും വേണമെന്നും മന്ത്രി നിർദ്ദേശിച്ചു.