ന്യൂഡൽഹി: ജി-20 ഉച്ചകോടിക്ക് അധ്യക്ഷത വഹിക്കാനുള്ള അവസരത്തിൽ രാജ്യത്തെ ജനങ്ങൾ അഭിമാനിക്കണമെന്നും ഇന്ത്യൻ സംസ്കാരം ലോകത്തിനു മുൻപിൽ എത്തിക്കുന്നതിനുള്ള അവസരമായി കാണണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.
അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ജി-20 ഉച്ചകോടിക്കു മുന്നോടിയായി ഇന്നലെ രാഷ്ട്രപതി ഭവനിൽ ചേർന്ന സർവകക്ഷിയോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിമാരായ മമത ബാനർജി, നവീൻ പട്നായിക്, ഏക്നാഥ് ഷിൻഡെ, അരവിന്ദ് കേജരിവാൾ, ജഗൻ മോഹൻ റെഡ്ഡി, എം.കെ. സ്റ്റാലിൻ തുടങ്ങിയവർ പങ്കെടുത്തു. കേരളത്തിൽനിന്നു കേരള കോണ്ഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണിയാണ് പങ്കെടുത്തത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ധനമന്ത്രി നിർമലാ സീതാരാമൻ, വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ എന്നിവരും സർവകക്ഷി യോഗത്തിൽ സന്നിഹിതരായിരുന്നു.
അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ജി-20 ഉച്ചകോടിക്കു മുന്നോടിയായി ഇന്നലെ രാഷ്ട്രപതി ഭവനിൽ ചേർന്ന സർവകക്ഷിയോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിമാരായ മമത ബാനർജി, നവീൻ പട്നായിക്, ഏക്നാഥ് ഷിൻഡെ, അരവിന്ദ് കേജരിവാൾ, ജഗൻ മോഹൻ റെഡ്ഡി, എം.കെ. സ്റ്റാലിൻ തുടങ്ങിയവർ പങ്കെടുത്തു. കേരളത്തിൽനിന്നു കേരള കോണ്ഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണിയാണ് പങ്കെടുത്തത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ധനമന്ത്രി നിർമലാ സീതാരാമൻ, വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ എന്നിവരും സർവകക്ഷി യോഗത്തിൽ സന്നിഹിതരായിരുന്നു.