ന്യൂഡൽഹി: ആൾദൈവത്തെ പരമാത്മാവായി പ്രഖ്യാപിക്കണ മെന്ന ഹർജി ഒരു ലക്ഷം രൂപ പിഴ ചുമത്തി സുപ്രീംകോടതി തള്ളി. ശ്രീ ശ്രീ താക്കൂർ അനുകൂൽ ചന്ദ്രയെ പരമാത്മാവ് ആയി പ്രഖ്യാപിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
ഇന്ത്യ ഒരു മതേതര രാജ്യം ആണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ജസ്റ്റീസുമാരായ എം.ആർ. ഷാ, സി.ടി. രവികുമാർ എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റെ നടപടി. ഇത്തരമൊരു ഹർജിയുമായി കോടതിയിലേക്ക് വരുന്നതിനു മുന്പ് ആളുകൾ നാലു തവണയെങ്കിലും ആലോചിക്കണം എന്നു ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരന് ഒരു ലക്ഷം രൂപ പിഴ ചുമത്തിയത്. പിഴത്തുക നാലാഴ്ചയ്ക്കുള്ളിൽ സുപ്രീംകോടതി രജിസ്ട്രിയിൽ അടയ്ക്കണം.
ഇന്ത്യ ഒരു മതേതര രാജ്യം ആണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ജസ്റ്റീസുമാരായ എം.ആർ. ഷാ, സി.ടി. രവികുമാർ എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റെ നടപടി. ഇത്തരമൊരു ഹർജിയുമായി കോടതിയിലേക്ക് വരുന്നതിനു മുന്പ് ആളുകൾ നാലു തവണയെങ്കിലും ആലോചിക്കണം എന്നു ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരന് ഒരു ലക്ഷം രൂപ പിഴ ചുമത്തിയത്. പിഴത്തുക നാലാഴ്ചയ്ക്കുള്ളിൽ സുപ്രീംകോടതി രജിസ്ട്രിയിൽ അടയ്ക്കണം.