ന്യൂഡൽഹി: പണം ഈടാക്കുന്ന ഓണ്‍ലൈൻ ഗെയിമുകൾക്ക് നിയന്ത്രണവുമായി കേന്ദ്രസർക്കാർ. ഭാഗ്യത്തിന്റെ അടിസ്ഥാനത്തിൽ മാത്രം വിജയികളെ നിശ്ചയിക്കുന്നതും വൈദഗ്ധ്യമുപയോഗിച്ച് കളിക്കുന്നതുമായ ഗെയിമുകൾക്ക് (സ്കിൽ ഗെയിമുകൾ) നിയന്ത്രണം ഏർപ്പെടുത്താനാണു തീരുമാനം. മുന്‍പു സർക്കാർ നിയോഗിച്ച സമിതി സ്കിൽ ഗെയിമുകൾക്കു മാത്രമാണു നിയന്ത്രണം ഏർപ്പെടുത്താൻ ശിപാർശ ചെയ്തിരുന്നത്.
എന്നാൽ, ഒക്ടോബറിൽ ചേർന്ന യോഗത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു പണം ഈടാക്കുന്ന മുഴുവൻ ഓണ്‍ലൈൻ ഗെയിമുകൾക്കും നിയന്ത്രണം ഏർപ്പെടുത്താൻ നിർദേശിക്കുകയായിരുന്നു. ഓണ്‍ലൈൻ ഗെയിമുകൾ നിയന്ത്രിക്കാനുള്ള നിയമനിർമാണത്തിന് ഓഗസ്റ്റിലാണ് കേന്ദ്രം മൂന്നംഗ സമിതിയെ നിയോഗിച്ചത്. യുവാക്കൾ ഓണ്‍ലൈൻ ഗെയിമുകൾക്ക് അടിമകളാകുന്നതും പണം നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്ത സംഭവങ്ങളും കണക്കിലെടുത്താണു നീക്കം.
ചൂതാട്ടകേന്ദ്രങ്ങളായ കാസിനോകൾക്കും ഓണ്‍ലൈൻ ഗെയിമുകൾക്കും ജിഎസ്ടി ഏർപ്പെടുത്തുന്നതും ധനമന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്. നിയന്ത്രണം സംബന്ധിച്ച വിശദവിവരങ്ങൾ സർക്കാർ പിന്നീടു വ്യക്തമാക്കും.
എന്നാൽ, ഒക്ടോബറിൽ ചേർന്ന യോഗത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു പണം ഈടാക്കുന്ന മുഴുവൻ ഓണ്‍ലൈൻ ഗെയിമുകൾക്കും നിയന്ത്രണം ഏർപ്പെടുത്താൻ നിർദേശിക്കുകയായിരുന്നു. ഓണ്‍ലൈൻ ഗെയിമുകൾ നിയന്ത്രിക്കാനുള്ള നിയമനിർമാണത്തിന് ഓഗസ്റ്റിലാണ് കേന്ദ്രം മൂന്നംഗ സമിതിയെ നിയോഗിച്ചത്. യുവാക്കൾ ഓണ്‍ലൈൻ ഗെയിമുകൾക്ക് അടിമകളാകുന്നതും പണം നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്ത സംഭവങ്ങളും കണക്കിലെടുത്താണു നീക്കം.
ചൂതാട്ടകേന്ദ്രങ്ങളായ കാസിനോകൾക്കും ഓണ്‍ലൈൻ ഗെയിമുകൾക്കും ജിഎസ്ടി ഏർപ്പെടുത്തുന്നതും ധനമന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്. നിയന്ത്രണം സംബന്ധിച്ച വിശദവിവരങ്ങൾ സർക്കാർ പിന്നീടു വ്യക്തമാക്കും.