ജൽവാർ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കു രാജസ്ഥാനിൽ ആവേശകരമായ സ്വീകരണം. കഴിഞ്ഞ സെപ്റ്റംബറിൽ കന്യാകുമാരിയിൽ നിന്നും തുടങ്ങിയ യാത്ര ആദ്യമായാണ് കോൺഗ്രസിനു ഭരണമുള്ള സംസ്ഥാനത്ത് പര്യടനം നടത്തുന്നത്. മുതിർന്ന നേതാക്കളായ മുഖ്യമന്ത്രി അശോക് ഗഹ്ലോട്ടും മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും തമ്മിലുള്ള അഭിപ്രായഭിന്നതകളെല്ലാം മാറ്റിവച്ച് യാത്രയ്ക്കൊപ്പം ചേരുമെന്ന് പ്രഖ്യാപിച്ചതോടെ അണികളും ആവേശക്കൊടുമുടിയിലായി.
ഹിന്ദിഹൃദയഭൂമിയായ മധ്യപ്രദേശിലെ വിജയകരമായ പര്യടനത്തിനുശേഷം അതിർത്തിജില്ലയായ അഗർ മാൽവയിൽ നിന്ന് രാജസ്ഥാനിലെ ജൽവാറിനു സമീപമുള്ള ചാൻവ്ലി ചൗരാഹിയിലേക്കു യാത്ര കടക്കുകയായിരുന്നു. പരന്പരാഗതനൃത്തരൂപങ്ങളുടെയും വാദ്യോപകരണങ്ങളുടെയും അകന്പടിയോടെയാണ് രാഹുലിനെയും സംഘത്തെയും കോൺഗ്രസ് പ്രവർത്തകർ സമ്മേളനവേദിയിലേക്ക് ആനയിച്ചത്. കോൺഗ്രസ് പതാകയേന്തിയ പ്രവർത്തകരും ഒപ്പം ചേർന്നു.
സമ്മേളനവേദിയിലേക്കുള്ള റോഡിനിരുപുറവും രാഹുലിനും സംഘത്തിനും സ്വാഗതമോതിയുള്ള ഹോർഡിംഗുകൾ നിരന്നിരുന്നു. മുഖ്യമന്ത്രി ഗഹ്ലോട്ടിനും മുതിർന്ന നേതാവ് സച്ചിനും അഭിവാദ്യങ്ങൾ അർപ്പിച്ചുള്ള ബാനറുകളും ഏറെയായിരുന്നു.
കനത്ത സുരക്ഷയാണ് രാഹുലിനും സംഘത്തിനും സംസ്ഥാനപോലീസ് ഒരുക്കിയത്. അടുത്ത രണ്ടാഴ്ചകൊണ്ട് സംസ്ഥാനത്തെ അഞ്ഞൂറോളം കിലോമീറ്റർ പിന്നിടാനാണ് രാഹുലിന്റെയും സംഘത്തിന്റെയും ആലോചന. രാജസ്ഥാനിൽ തെരഞ്ഞെടുപ്പിന് ഒരുവർഷം മാത്രം അവശേഷിക്കവേ ഭാരത് ജോഡോ യാത്രയിലൂടെ സംഘടനാശക്തി വർധിപ്പിക്കുകയാണ് നേതൃത്വത്തിന്റെ ലക്ഷ്യം.
ഹിന്ദിഹൃദയഭൂമിയായ മധ്യപ്രദേശിലെ വിജയകരമായ പര്യടനത്തിനുശേഷം അതിർത്തിജില്ലയായ അഗർ മാൽവയിൽ നിന്ന് രാജസ്ഥാനിലെ ജൽവാറിനു സമീപമുള്ള ചാൻവ്ലി ചൗരാഹിയിലേക്കു യാത്ര കടക്കുകയായിരുന്നു. പരന്പരാഗതനൃത്തരൂപങ്ങളുടെയും വാദ്യോപകരണങ്ങളുടെയും അകന്പടിയോടെയാണ് രാഹുലിനെയും സംഘത്തെയും കോൺഗ്രസ് പ്രവർത്തകർ സമ്മേളനവേദിയിലേക്ക് ആനയിച്ചത്. കോൺഗ്രസ് പതാകയേന്തിയ പ്രവർത്തകരും ഒപ്പം ചേർന്നു.
സമ്മേളനവേദിയിലേക്കുള്ള റോഡിനിരുപുറവും രാഹുലിനും സംഘത്തിനും സ്വാഗതമോതിയുള്ള ഹോർഡിംഗുകൾ നിരന്നിരുന്നു. മുഖ്യമന്ത്രി ഗഹ്ലോട്ടിനും മുതിർന്ന നേതാവ് സച്ചിനും അഭിവാദ്യങ്ങൾ അർപ്പിച്ചുള്ള ബാനറുകളും ഏറെയായിരുന്നു.
കനത്ത സുരക്ഷയാണ് രാഹുലിനും സംഘത്തിനും സംസ്ഥാനപോലീസ് ഒരുക്കിയത്. അടുത്ത രണ്ടാഴ്ചകൊണ്ട് സംസ്ഥാനത്തെ അഞ്ഞൂറോളം കിലോമീറ്റർ പിന്നിടാനാണ് രാഹുലിന്റെയും സംഘത്തിന്റെയും ആലോചന. രാജസ്ഥാനിൽ തെരഞ്ഞെടുപ്പിന് ഒരുവർഷം മാത്രം അവശേഷിക്കവേ ഭാരത് ജോഡോ യാത്രയിലൂടെ സംഘടനാശക്തി വർധിപ്പിക്കുകയാണ് നേതൃത്വത്തിന്റെ ലക്ഷ്യം.