ടെഹ്റാൻ: ജനകീയ പ്രക്ഷോഭത്തിനു മുന്നിൽ മുട്ടുമടക്കിയ ഇറാൻ ഭരണകൂടം ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ മതകാര്യപോലീസിനെ പിൻവലിച്ചു. പൊതുസ്ഥലത്തു ശിരോവസ്ത്രം ധരിക്കാത്തതിനെത്തുടർന്നു മതകാര്യ പോലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമിനി എന്ന 22കാരിയുടെ മരണത്തെത്തുടർന്ന് കഴിഞ്ഞ സെപ്റ്റംബർ രണ്ടാം വാരത്തിലാണ് ഇറാനിൽ രാജ്യവ്യാപക പ്രക്ഷോഭം തുടങ്ങിയത്. പ്രക്ഷോഭം അടിച്ചമർത്താൻ ഇറാൻ സർക്കാർ കടുത്ത നടപടികളിലേക്കു നീങ്ങിയെങ്കിലും ജനങ്ങൾ പിൻവാങ്ങാൻ തയാറായില്ല.
മതകാര്യ പോലീസിനെ പിൻവലിച്ചതായി അറ്റോർണി ജനറൽ മുഹമ്മദ് ജാഫർ മൊണ്ടസരി ഒരു മതചടങ്ങിൽ പറഞ്ഞ.ുവെന്ന് ഇറാൻ വാർത്താ ഏജൻസിയായ ഇസ്ന റിപ്പോർട്ട് ചെയ്തതായി രാജ്യാന്തരമാധ്യമങ്ങൾ വ്യക്തമാക്കി. മതകാര്യപോലീസ് രാജ്യത്തെ നീതിന്യായസംവിധാനത്തിന്റെ ഭാഗമല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. മതകാര്യ പോലീസിനെ പിൻവലിച്ചുവെങ്കിലും വ്യക്തികളെ നിരീക്ഷിക്കുന്നതു തുടരുമെന്ന് അറ്റോർണി ജനറൽ പറഞ്ഞതായും റിപ്പോർട്ടിലുണ്ട്. മഹ്സ അമീനിയുടെ മരണത്തിനു പിന്നാലെ പൊതുവേദിയിൽ നിന്ന് മതകാര്യപോലീസ് പിൻവലിഞ്ഞിരുന്നു. ഇതുസംബന്ധിച്ചു പ്രതികരിക്കുന്പോഴാണ് അറ്റോർണി ജനറലിന്റെ സ്ഥിരീകരണം.
സ്ത്രീകൾ നിർബന്ധമായും ഹിജാബ് ധരിക്കണമെന്ന നിയമത്തിൽ മാറ്റംവേണമോ എന്നതിൽ ചർച്ച തുടരുകയാണെന്ന് അടുത്തിടെ അറ്റോർണി ജനറൽ വ്യക്തമാക്കിയിരുന്നു.
ശിരോവസ്ത്രം ശരിയായ രീതിയിൽ ധരിച്ചില്ലെന്നും ഹിജാബ് നിയമം ലംഘിച്ചെന്നും ആരോപിച്ച് തലസ്ഥാനമായ ടെഹ്റാനിൽനിന്നാണ് മഹ്സയെ അറസ്റ്റ്ചെയ്തത്. ഇതിനു പിന്നാലെ ഇവരെ ആശുപത്രിയിലെത്തിച്ചു. അറസ്റ്റിനുപിന്നാലെ പിന്നാലെ മഹ്സയ്ക്ക് തലയ്ക്കു മർദനമേറ്റെന്നും ഇതാണു മരണകാരണമായതെന്നുമാണ് ആരോപണം. അറസ്റ്റിനെതിരേയുള്ള പ്രതിഷേധം പെട്ടെന്നു രാജ്യവ്യാപക പ്രക്ഷോഭത്തിലേക്കു വളരുകയും ചെയ്തു. ഇരുനൂറോളം പേരാണ് പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടത്. വലിയ തോതിൽ നാശനഷ്ടവും ഉണ്ടായെന്ന് ഇറാൻ ആഭ്യന്തരമന്ത്രാലയം പറഞ്ഞിരുന്നു.
മതകാര്യ പോലീസിനെ പിൻവലിച്ചതായി അറ്റോർണി ജനറൽ മുഹമ്മദ് ജാഫർ മൊണ്ടസരി ഒരു മതചടങ്ങിൽ പറഞ്ഞ.ുവെന്ന് ഇറാൻ വാർത്താ ഏജൻസിയായ ഇസ്ന റിപ്പോർട്ട് ചെയ്തതായി രാജ്യാന്തരമാധ്യമങ്ങൾ വ്യക്തമാക്കി. മതകാര്യപോലീസ് രാജ്യത്തെ നീതിന്യായസംവിധാനത്തിന്റെ ഭാഗമല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. മതകാര്യ പോലീസിനെ പിൻവലിച്ചുവെങ്കിലും വ്യക്തികളെ നിരീക്ഷിക്കുന്നതു തുടരുമെന്ന് അറ്റോർണി ജനറൽ പറഞ്ഞതായും റിപ്പോർട്ടിലുണ്ട്. മഹ്സ അമീനിയുടെ മരണത്തിനു പിന്നാലെ പൊതുവേദിയിൽ നിന്ന് മതകാര്യപോലീസ് പിൻവലിഞ്ഞിരുന്നു. ഇതുസംബന്ധിച്ചു പ്രതികരിക്കുന്പോഴാണ് അറ്റോർണി ജനറലിന്റെ സ്ഥിരീകരണം.
സ്ത്രീകൾ നിർബന്ധമായും ഹിജാബ് ധരിക്കണമെന്ന നിയമത്തിൽ മാറ്റംവേണമോ എന്നതിൽ ചർച്ച തുടരുകയാണെന്ന് അടുത്തിടെ അറ്റോർണി ജനറൽ വ്യക്തമാക്കിയിരുന്നു.
ശിരോവസ്ത്രം ശരിയായ രീതിയിൽ ധരിച്ചില്ലെന്നും ഹിജാബ് നിയമം ലംഘിച്ചെന്നും ആരോപിച്ച് തലസ്ഥാനമായ ടെഹ്റാനിൽനിന്നാണ് മഹ്സയെ അറസ്റ്റ്ചെയ്തത്. ഇതിനു പിന്നാലെ ഇവരെ ആശുപത്രിയിലെത്തിച്ചു. അറസ്റ്റിനുപിന്നാലെ പിന്നാലെ മഹ്സയ്ക്ക് തലയ്ക്കു മർദനമേറ്റെന്നും ഇതാണു മരണകാരണമായതെന്നുമാണ് ആരോപണം. അറസ്റ്റിനെതിരേയുള്ള പ്രതിഷേധം പെട്ടെന്നു രാജ്യവ്യാപക പ്രക്ഷോഭത്തിലേക്കു വളരുകയും ചെയ്തു. ഇരുനൂറോളം പേരാണ് പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടത്. വലിയ തോതിൽ നാശനഷ്ടവും ഉണ്ടായെന്ന് ഇറാൻ ആഭ്യന്തരമന്ത്രാലയം പറഞ്ഞിരുന്നു.