ന്യൂഡൽഹി: അഗ്നിവീർ പദ്ധതിയുടെ ഭാഗമായി നാവികസേനയിൽ ആദ്യമായി 341 വനിതാ സെയിലർമാർ എത്തുന്നു.
നാലുവർഷത്തേക്കു കരാർ അടിസ്ഥാനത്തിൽ സേനയിൽ നിയമനം നൽകുന്ന അഗ്നിവീർ പദ്ധതി വഴിയാണ് വനിതകൾക്ക് പ്രവേശനം നൽകിയത്. വനിതകൾ ഉൾപ്പെടെ മൂവായിരത്തോളം പേർക്ക് അഗ്നിവീർ പദ്ധതിവഴി നാവിക സേനയിൽ പ്രവേശിക്കാനായി.
ആകെ പത്തു ലക്ഷം അപേക്ഷകൾ ലഭിച്ചപ്പോൾ ഇതിൽ 82,000 അപേക്ഷകൾ വനിതകളുടേതായിരുന്നു എന്ന് നാവികസേനാ മേധാവി ആർ. ഹരികുമാർ പറഞ്ഞു. സേനകളിൽ ലിംഗസമത്വമുണ്ട്.
യുദ്ധമുഖത്തു സത്രീകളെ കാണാനാവും. നാവികസേനയിൽ ഫൈറ്റർ പൈലറ്റുമാരും എയർ ഓപ്പറേഷൻ ഓഫീസർമാരായും സ്ത്രീകളുണ്ട്. ഇപ്പോൾ വനിതാ നാവികരെയും ഉൾപ്പെടുത്താൻ തുടങ്ങി. അടുത്തവർഷങ്ങളിൽ എല്ലാ ബ്രാഞ്ചുകളിലും പ്രവേശനം നൽകുമെന്നും നാവികസേനാ മേധാവി പറഞ്ഞു.
നാലുവർഷത്തേക്കു കരാർ അടിസ്ഥാനത്തിൽ സേനയിൽ നിയമനം നൽകുന്ന അഗ്നിവീർ പദ്ധതി വഴിയാണ് വനിതകൾക്ക് പ്രവേശനം നൽകിയത്. വനിതകൾ ഉൾപ്പെടെ മൂവായിരത്തോളം പേർക്ക് അഗ്നിവീർ പദ്ധതിവഴി നാവിക സേനയിൽ പ്രവേശിക്കാനായി.
ആകെ പത്തു ലക്ഷം അപേക്ഷകൾ ലഭിച്ചപ്പോൾ ഇതിൽ 82,000 അപേക്ഷകൾ വനിതകളുടേതായിരുന്നു എന്ന് നാവികസേനാ മേധാവി ആർ. ഹരികുമാർ പറഞ്ഞു. സേനകളിൽ ലിംഗസമത്വമുണ്ട്.
യുദ്ധമുഖത്തു സത്രീകളെ കാണാനാവും. നാവികസേനയിൽ ഫൈറ്റർ പൈലറ്റുമാരും എയർ ഓപ്പറേഷൻ ഓഫീസർമാരായും സ്ത്രീകളുണ്ട്. ഇപ്പോൾ വനിതാ നാവികരെയും ഉൾപ്പെടുത്താൻ തുടങ്ങി. അടുത്തവർഷങ്ങളിൽ എല്ലാ ബ്രാഞ്ചുകളിലും പ്രവേശനം നൽകുമെന്നും നാവികസേനാ മേധാവി പറഞ്ഞു.