ന്യൂഡൽഹി: ഡൽഹിയെ ഞെട്ടിച്ചു വീണ്ടും കൊലപാതകം. ഗണേശ് നഗർ സ്വദേശിയായ രേഖ റാണിയെ പങ്കാളിയായ മൻപ്രീത് സിംഗ് ആണ് കൊലപ്പെടുത്തിയത്. സംഭവത്തിനു ശേഷം പഞ്ചാബിലേക്കു കടന്ന ഇയാളെ പോലീസ് പിടികൂടി.
ശ്രദ്ധയുടെ കൊലപാതകം പ്രതിക്കു പ്രചോദനമായോ എന്നതും പോലീസ് സംശയിക്കുന്നുണ്ട്. ഇരുവരും തമ്മിൽ പണത്തെച്ചൊല്ലിയുള്ള പ്രശ്നങ്ങൾ നിലനിന്നിരുന്നതായി പറയുന്നു.
സ്ഥിരമായി നടന്നിരുന്ന തർക്കങ്ങളെ തുടർന്നാണു രേഖയെ കൊല്ലാൻ മൻപ്രീത് തീരുമാനിച്ചതെന്നു പോലീസ് പറയുന്നു. ഇതിനായി പ്രത്യേക കത്തിയും ഇയാൾ വാങ്ങി. വ്യാഴാഴ്ചയാണ് കൊലപാതകം നടത്തിയത്.
രേഖയുടെ 15 വയസുള്ള മകളും ഇവർക്കൊപ്പമാണു താമസം. സംഭവം നടക്കുന്പോൾ കുട്ടി അടുത്ത മുറിയിൽ ഉറങ്ങുന്നുണ്ടായിരുന്നു.
കുട്ടിയെ ഉറക്കഗുളിക നൽകി മയക്കുകയായിരുന്നു. ഇടയ്ക്ക് ഉണർന്ന് അമ്മയെ അന്വേഷിച്ചപ്പോൾ രേഖ മാർക്കറ്റിൽ പോയതായി മൻപ്രീത് പറഞ്ഞെന്നു മകൾ പോലീസിനു മൊഴി നൽകി. സംശയം തോന്നിയ മകൾ ബന്ധുവിന്റെ വീട്ടിലേക്ക് പോയി അവരുമായി തിരിച്ചെത്തി നോക്കിയപ്പോൾ വീടു പൂട്ടിയ നിലയിൽ കണ്ടു. പിന്നാലെയാണ് പോലീസിനെ വിവരം അറിയിച്ചത്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് മൻപ്രീത് എന്ന് പോലീസ് വ്യക്തമാക്കി. കുട്ടിയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൊല, തെളിവുനശിപ്പിക്കൽ അടക്കമുള്ള കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
ശ്രദ്ധയുടെ കൊലപാതകം പ്രതിക്കു പ്രചോദനമായോ എന്നതും പോലീസ് സംശയിക്കുന്നുണ്ട്. ഇരുവരും തമ്മിൽ പണത്തെച്ചൊല്ലിയുള്ള പ്രശ്നങ്ങൾ നിലനിന്നിരുന്നതായി പറയുന്നു.
സ്ഥിരമായി നടന്നിരുന്ന തർക്കങ്ങളെ തുടർന്നാണു രേഖയെ കൊല്ലാൻ മൻപ്രീത് തീരുമാനിച്ചതെന്നു പോലീസ് പറയുന്നു. ഇതിനായി പ്രത്യേക കത്തിയും ഇയാൾ വാങ്ങി. വ്യാഴാഴ്ചയാണ് കൊലപാതകം നടത്തിയത്.
രേഖയുടെ 15 വയസുള്ള മകളും ഇവർക്കൊപ്പമാണു താമസം. സംഭവം നടക്കുന്പോൾ കുട്ടി അടുത്ത മുറിയിൽ ഉറങ്ങുന്നുണ്ടായിരുന്നു.
കുട്ടിയെ ഉറക്കഗുളിക നൽകി മയക്കുകയായിരുന്നു. ഇടയ്ക്ക് ഉണർന്ന് അമ്മയെ അന്വേഷിച്ചപ്പോൾ രേഖ മാർക്കറ്റിൽ പോയതായി മൻപ്രീത് പറഞ്ഞെന്നു മകൾ പോലീസിനു മൊഴി നൽകി. സംശയം തോന്നിയ മകൾ ബന്ധുവിന്റെ വീട്ടിലേക്ക് പോയി അവരുമായി തിരിച്ചെത്തി നോക്കിയപ്പോൾ വീടു പൂട്ടിയ നിലയിൽ കണ്ടു. പിന്നാലെയാണ് പോലീസിനെ വിവരം അറിയിച്ചത്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് മൻപ്രീത് എന്ന് പോലീസ് വ്യക്തമാക്കി. കുട്ടിയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൊല, തെളിവുനശിപ്പിക്കൽ അടക്കമുള്ള കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.