ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: കോണ്ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന്. മല്ലികാർജുൻ ഖാർഗെ അധ്യക്ഷനായ ശേഷം വർക്കിംഗ് കമ്മിറ്റിക്കു പകരമായി രൂപീകരിച്ചതാണ് 47 അംഗ സ്റ്റിയറിംഗ് കമ്മിറ്റി. എഐസിസി ആസ്ഥാനത്തു രാവിലെ പത്തിന് ഖാർഗെയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മുൻ അധ്യക്ഷ സോണിയാ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും.
പാർലമെന്റ് സമ്മേളനത്തിനുള്ള തന്ത്രങ്ങൾ മെനയാൻ സോണിയയുടെ വസതിയിൽ ഇന്നലെ നടന്ന കോണ്ഗ്രസ് നേതൃയോഗം രാജ്യത്തെയും പാർട്ടിയിലെയും പൊതുവായ കാര്യങ്ങൾ ചർച്ച ചെയ്തു.
ജാതി സെൻസസിനെ കോണ്ഗ്രസ് അനുകൂലിക്കും. ജാതി സെൻസസ് വേണമെന്നു പാർട്ടി ആവശ്യപ്പെടുമെന്ന് എഐസിസി മാധ്യമ വിഭാഗം തലവൻ ജയ്റാം രമേശ് പറഞ്ഞു. സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംവരണകാര്യത്തിൽ ഭേദഗതിക്കു സുപ്രീംകോടതി ജഡ്ജിമാർ സമ്മതിച്ച പശ്ചാത്തലത്തിൽ ഈ വിഷയത്തിൽ പുനഃപരിശോധനയ്ക്കും പാർലമെന്റിൽ ചർച്ചയ്ക്കും കോണ്ഗ്രസ് ആവശ്യപ്പെടുമെന്ന് ജയ്റാം വ്യക്തമാക്കി.
തൊഴിലില്ലായ്മ, വിലക്കയറ്റം, പിന്നാക്ക സംവരണം അടക്കമുള്ള വിഷയങ്ങൾ ബുധനാഴ്ച തുടങ്ങുന്ന പാർലമെന്റ് സമ്മേളനത്തിൽ ഉന്നയിക്കാൻ കോണ്ഗ്രസ് തീരുമാനിച്ചതായി ജയ്റാം പറഞ്ഞു. എട്ടിനു ഗുജറാത്ത്, ഹിമാചൽ തെരഞ്ഞെടുപ്പു ഫലം വന്ന ശേഷം സ്വീകരിക്കേണ്ട തന്ത്രങ്ങൾ പാർട്ടി വീണ്ടും യോഗം ചേർന്നു ചർച്ച ചെയ്യും.
പ്രതിപക്ഷ പാർട്ടികളുമായി ആലോചിച്ചാകും പാർലമെന്റിലെ തന്ത്രം ആവിഷ്കരിക്കുക. ഭാരത് ജോഡോ യാത്രയിലുള്ള രാഹുൽ ഗാന്ധി പാർലമെന്റ് സമ്മേളനത്തിൽ കൂടുതലും പങ്കെടുക്കില്ല.
ഭബിജെപി സർക്കാരിന്റെ ഭരണഘടനാ വിരുദ്ധ, ജനവിരുദ്ധ നടപടികൾക്കെതിരേയുള്ള പ്രതിഷേധത്തിനു കോണ്ഗ്രസ് നേതൃത്വം നൽകും. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, അധീർ രഞ്ജൻ ചൗധരി, കെ.സി. വേണുഗോപാൽ, ജയ്റാം രമേഷ്, പി. ചിദംബരം, മനീഷ് തിവാരി, മാണിക്കം ടാഗോർ തുടങ്ങിയ നേതാക്കൾ സോണിയാ ഗാന്ധിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പങ്കെടുത്തു.
ന്യൂഡൽഹി: കോണ്ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന്. മല്ലികാർജുൻ ഖാർഗെ അധ്യക്ഷനായ ശേഷം വർക്കിംഗ് കമ്മിറ്റിക്കു പകരമായി രൂപീകരിച്ചതാണ് 47 അംഗ സ്റ്റിയറിംഗ് കമ്മിറ്റി. എഐസിസി ആസ്ഥാനത്തു രാവിലെ പത്തിന് ഖാർഗെയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മുൻ അധ്യക്ഷ സോണിയാ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും.
പാർലമെന്റ് സമ്മേളനത്തിനുള്ള തന്ത്രങ്ങൾ മെനയാൻ സോണിയയുടെ വസതിയിൽ ഇന്നലെ നടന്ന കോണ്ഗ്രസ് നേതൃയോഗം രാജ്യത്തെയും പാർട്ടിയിലെയും പൊതുവായ കാര്യങ്ങൾ ചർച്ച ചെയ്തു.
ജാതി സെൻസസിനെ കോണ്ഗ്രസ് അനുകൂലിക്കും. ജാതി സെൻസസ് വേണമെന്നു പാർട്ടി ആവശ്യപ്പെടുമെന്ന് എഐസിസി മാധ്യമ വിഭാഗം തലവൻ ജയ്റാം രമേശ് പറഞ്ഞു. സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംവരണകാര്യത്തിൽ ഭേദഗതിക്കു സുപ്രീംകോടതി ജഡ്ജിമാർ സമ്മതിച്ച പശ്ചാത്തലത്തിൽ ഈ വിഷയത്തിൽ പുനഃപരിശോധനയ്ക്കും പാർലമെന്റിൽ ചർച്ചയ്ക്കും കോണ്ഗ്രസ് ആവശ്യപ്പെടുമെന്ന് ജയ്റാം വ്യക്തമാക്കി.
തൊഴിലില്ലായ്മ, വിലക്കയറ്റം, പിന്നാക്ക സംവരണം അടക്കമുള്ള വിഷയങ്ങൾ ബുധനാഴ്ച തുടങ്ങുന്ന പാർലമെന്റ് സമ്മേളനത്തിൽ ഉന്നയിക്കാൻ കോണ്ഗ്രസ് തീരുമാനിച്ചതായി ജയ്റാം പറഞ്ഞു. എട്ടിനു ഗുജറാത്ത്, ഹിമാചൽ തെരഞ്ഞെടുപ്പു ഫലം വന്ന ശേഷം സ്വീകരിക്കേണ്ട തന്ത്രങ്ങൾ പാർട്ടി വീണ്ടും യോഗം ചേർന്നു ചർച്ച ചെയ്യും.
പ്രതിപക്ഷ പാർട്ടികളുമായി ആലോചിച്ചാകും പാർലമെന്റിലെ തന്ത്രം ആവിഷ്കരിക്കുക. ഭാരത് ജോഡോ യാത്രയിലുള്ള രാഹുൽ ഗാന്ധി പാർലമെന്റ് സമ്മേളനത്തിൽ കൂടുതലും പങ്കെടുക്കില്ല.
ഭബിജെപി സർക്കാരിന്റെ ഭരണഘടനാ വിരുദ്ധ, ജനവിരുദ്ധ നടപടികൾക്കെതിരേയുള്ള പ്രതിഷേധത്തിനു കോണ്ഗ്രസ് നേതൃത്വം നൽകും. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, അധീർ രഞ്ജൻ ചൗധരി, കെ.സി. വേണുഗോപാൽ, ജയ്റാം രമേഷ്, പി. ചിദംബരം, മനീഷ് തിവാരി, മാണിക്കം ടാഗോർ തുടങ്ങിയ നേതാക്കൾ സോണിയാ ഗാന്ധിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പങ്കെടുത്തു.