ദോഹ: ഖത്തർ ലോകകപ്പ് ഫുട്ബോളിലെ ഏഴാം അട്ടിമറി, ദക്ഷിണകൊറിയ ഗ്രൂപ്പ് എച്ചിലെ അവസാന മത്സരത്തിൽ 2-1ന് പോർച്ചുഗലിനെ കീഴടക്കി.
ഒരു ഗോളിനു പിന്നിട്ടുനിന്നശേഷമായിരുന്നു ഇഞ്ചുറി ടൈം ഗോളിലൂടെ കൊറിയക്കാരുടെ ഡ്രീം റണ്‍സ്. റിക്കാർഡൊ ഹോർതയിലൂടെ അഞ്ചാം മിനിറ്റിൽ പോർച്ചുഗൽ ലീഡിൽ.
എന്നാൽ, കിം യോംഗ് വോണ്‍ (27’), ഹ്വാങ് ഹീ ചാൻ (90+1) എന്നിവർ കൊറിയയ്ക്കായി ഗോൾ നേടി. ഗ്രൂപ്പ് ചാന്പ്യന്മാരായി പോർച്ചുഗലും രണ്ടാം സ്ഥാനത്തോടെ ദക്ഷിണകൊറിയയും പ്രീക്വാർട്ടറിൽ പ്രവേശിച്ചു.
ഗ്രൂപ്പിൽ നടന്ന മറ്റൊരു പോരാട്ടത്തിൽ ഉറുഗ്വെ 2-0ന് ഘാനയെ കീഴടക്കി. ഘാനയ്ക്ക് പ്രീക്വാർട്ടറിൽ പ്രവേശിക്കാൻ സമനില മതിയായിരുന്നു. ജയത്തോടെ ഉറുഗ്വെ നാല് പോയിന്റുമായി ദക്ഷിണകൊറിയയ്ക്ക് ഒപ്പം എത്തി.
ഗോൾ വ്യത്യാസത്തിലും ഇരു ടീമും (0) തുല്യതപാലിച്ചു. അതോടെ അടിച്ച ഗോളിന്റെ കണക്കിൽ ദക്ഷിണകൊറിയ പ്രീക്വാർട്ടറിൽ കടന്നു. ഗ്രൂപ്പിൽ ദക്ഷിണകൊറിയ നാല് ഗോൾ അടിച്ചു നാല് ഗോൾ വഴങ്ങി, ഉറുഗ്വെ രണ്ട് ഗോൾ അടിച്ചു രണ്ട് ഗോൾ വഴങ്ങി.
2002നുശേഷം ഉറുഗ്വെ ആദ്യമായാണ് ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താകുന്നത്. 2010നുശേഷം ദക്ഷിണകൊറിയ പ്രീക്വാർട്ടറിൽ കടന്നുത് ഇതാദ്യം.
പോർച്ചുഗലിനെ കീഴടക്കി ദ. കൊറിയ പ്രീക്വാർട്ടറിൽ
02:29 AM Dec 03, 2022 | Deepika.com