ന്യൂഡൽഹി: രാജ്യസഭാ പ്രതിപക്ഷ നേതാവായി കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തുടരും. ഒരാൾക്ക് ഒരു പദവിയെന്ന കോണ്‍ഗ്രസിന്റെ പ്രഖ്യാപിതനയത്തിനു വിരുദ്ധമാണു തീരുമാനമെങ്കിലും ഈ സ്ഥാനത്തേക്കു മറ്റൊരു നേതാവിനെ കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം.
രാജ്യസഭാ പ്രതിപക്ഷനേതൃ സ്ഥാനത്തേക്കു പി. ചിദംബരം, ദിഗ്വിജയ് സിംഗ്, മുകുൾ വാസ്നിക് എന്നിവരെയും കോണ്‍ഗ്രസ് പരിഗണിച്ചെങ്കിലും അന്തിമതീരുമാനത്തിൽ എത്താനായില്ല. ഇന്ന് ചേരുന്ന പാർലമെന്ററി യോഗം ഖാർഗെയുടെ ഇരട്ടപ്പദവി വിഷയം ചർച്ച ചെയ്യും.
രാജ്യസഭാ പ്രതിപക്ഷനേതൃ സ്ഥാനത്തേക്കു പി. ചിദംബരം, ദിഗ്വിജയ് സിംഗ്, മുകുൾ വാസ്നിക് എന്നിവരെയും കോണ്‍ഗ്രസ് പരിഗണിച്ചെങ്കിലും അന്തിമതീരുമാനത്തിൽ എത്താനായില്ല. ഇന്ന് ചേരുന്ന പാർലമെന്ററി യോഗം ഖാർഗെയുടെ ഇരട്ടപ്പദവി വിഷയം ചർച്ച ചെയ്യും.