ന്യൂഡൽഹി: പഞ്ചാബിലെ ലുധിയാനയിലെ കോടതിയിൽ 2021ലുണ്ടായ സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകനായ ഭീകരൻ "ഹാപ്പി മലേഷ്യ' എന്നറിയപ്പെടുന്ന ഹർപ്രീത് സിംഗ് അറസ്റ്റിലായി.
ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നാണ് ഇയാളെ പിടികൂടിയത്. അമൃത്സർ സ്വദേശിയായ ഹർപ്രീത് സിംഗിനെക്കുറിച്ചു വിവരം നല്കുന്നവർക്ക് പത്തു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
മലേഷ്യയിലെ കുലാലംപുരിൽനിന്നെത്തിയ ഉടനെ ഇയാളെ പിടികൂടുകയായിരുന്നുവെന്ന് എൻഐഎ അറിയിച്ചു.
ലുധിയാനയിലെ കോടതി കെട്ടിടത്തിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും ആറു പേർക്കു പരിക്കേൽക്കുകയും ചെയ്തു. പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ സിക്ക് യൂത്ത് ഫെഡറേഷൻ(ഐഎസ്വൈഎഫ്) തലവൻ ലഖ്ബീർ സിംഗ് റോദേയുടെ കൂട്ടാളിയാണ് ഹർപ്രീത് സിംഗ്. റോദേയുടെ നിർദേശപ്രകാരമാണ് ഇയാൾ കോടതിയിൽ സ്ഫോടനം ആസൂത്രണം ചെയ്തത്.
ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നാണ് ഇയാളെ പിടികൂടിയത്. അമൃത്സർ സ്വദേശിയായ ഹർപ്രീത് സിംഗിനെക്കുറിച്ചു വിവരം നല്കുന്നവർക്ക് പത്തു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
മലേഷ്യയിലെ കുലാലംപുരിൽനിന്നെത്തിയ ഉടനെ ഇയാളെ പിടികൂടുകയായിരുന്നുവെന്ന് എൻഐഎ അറിയിച്ചു.
ലുധിയാനയിലെ കോടതി കെട്ടിടത്തിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും ആറു പേർക്കു പരിക്കേൽക്കുകയും ചെയ്തു. പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ സിക്ക് യൂത്ത് ഫെഡറേഷൻ(ഐഎസ്വൈഎഫ്) തലവൻ ലഖ്ബീർ സിംഗ് റോദേയുടെ കൂട്ടാളിയാണ് ഹർപ്രീത് സിംഗ്. റോദേയുടെ നിർദേശപ്രകാരമാണ് ഇയാൾ കോടതിയിൽ സ്ഫോടനം ആസൂത്രണം ചെയ്തത്.