അഹമ്മദാബാദ്: ഗുജറാത്തിൽ ആദ്യഘട്ട തെരഞ്ഞെടുപ്പിൽ 59.24 ശതമാനം പോളിംഗ് രേഖപ്പെടുത്തി. പോളിംഗ് ഇനിയും ഉയർന്നേക്കും. സൗരാഷ്ട്ര-കച്ച്, തെക്കൻ ഗുജറാത്ത് എന്നിവിടങ്ങളിലെ89 മണ്ഡലങ്ങളിലേക്കാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്.
788 സ്ഥാനാർഥികളാണു മത്സരരംഗത്തുള്ളത്. ചില അനിഷ്ടസംഭവങ്ങൾ ഒഴിച്ചാൽ പോളിംഗ് പൊതുവേ സമാധാനപരമായിരുന്നു. താപി ജില്ലയിലാണ് ഏറ്റവും അധികം പോളിംഗ്. ഭാവ്നഗറിലാണു കുറഞ്ഞ പോളിംഗ്. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് തിങ്കളാഴ്ച നടക്കും. എട്ടിനാണു വോട്ടെണ്ണൽ.
788 സ്ഥാനാർഥികളാണു മത്സരരംഗത്തുള്ളത്. ചില അനിഷ്ടസംഭവങ്ങൾ ഒഴിച്ചാൽ പോളിംഗ് പൊതുവേ സമാധാനപരമായിരുന്നു. താപി ജില്ലയിലാണ് ഏറ്റവും അധികം പോളിംഗ്. ഭാവ്നഗറിലാണു കുറഞ്ഞ പോളിംഗ്. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് തിങ്കളാഴ്ച നടക്കും. എട്ടിനാണു വോട്ടെണ്ണൽ.