ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ഉള്ള തൊഴിൽകൂടി നശിപ്പിച്ച നിലവിലെ കേന്ദ്രസർക്കാർ തികച്ചും തൊഴിലാളിവിരുദ്ധമാണെന്ന് ഐഎൻടിയുസി ദേശീയ പ്രസിഡന്റ് ഡോ. ജി. സഞ്ജീവ റെഡ്ഡി. പുതിയ തൊഴിൽ കോഡ് അടക്കം കേന്ദ്രനയങ്ങൾ കുത്തക വ്യവസായികൾ അടക്കമുള്ള തൊഴിലുടമകളെ സഹായിക്കാനാണെന്നും ഇതിനെതിരേ ട്രേഡ് യൂണിയനുകളുടെ സംയുക്ത ഏകോപന സമിതി പ്രതിഷേധം തുടരുമെന്നും മുൻ എംപി കൂടിയായ റെഡ്ഡി ദീപികയോടു പറഞ്ഞു.
ഫെബ്രുവരി 22 മുതൽ 24 വരെ ഡൽഹിയിലെ തൽക്കത്തോറ സ്റ്റേഡിയത്തിൽ നടക്കുന്ന ഐഎൻടിയുസി പ്ലീനറി സമ്മേളനത്തിൽ തൊഴിലാളികളുടെ അവകാശസംരക്ഷത്തിനു പുതിയ കർമപദ്ധതി ആവിഷ്കരിക്കുമെന്ന് ദേശീയ പ്രസിഡന്റ് പറഞ്ഞു. ആറായിരം പ്രതിനിധികൾ പങ്കെടുക്കുന്ന പ്ലീനറി സമ്മേളനം ചരിത്രമാകുമെന്ന് ഐഎൻടിയുസി ദേശീയ വൈസ് പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ പറഞ്ഞു. പുതിയ ഭാരവാഹികളെയും ഫെബ്രുവരിയിലെ പ്ലീനറിയിൽ തെരഞ്ഞെടുക്കും.
തൊഴിലുടമകളുടെ താത്പര്യസംരക്ഷണം മാത്രമാണു കേന്ദ്രസർക്കാർ ചെയ്യുന്നത്. തൊഴിലാളികളുടെയും സാധാരണക്കാരുടെയും പ്രയാസങ്ങളും അവകാശങ്ങളും സർക്കാരിനു പ്രശ്നമല്ല. പാർലമെന്റിലെ നിയമനിർമാണങ്ങൾപോലും തൊഴിലാളി വിരുദ്ധതയുടെ നേർചിത്രങ്ങളാണ്. തൊഴിലാളിയുടെ അവകാശ സംരക്ഷണത്തിനായി കോണ്ഗ്രസ് സർക്കാരുകൾ നടപ്പാക്കിയ തൊഴിൽ നിയമങ്ങൾ ഇല്ലാതാക്കുകയോ വെള്ളം ചേർക്കുകയോ ചെയ്തു. തൊഴിലാളി യൂണിയനുകളുമായി ചർച്ച പോലും ചെയ്യാതെയാണു നിയമങ്ങൾ പാസാക്കുന്നതെന്നു ദീപികയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിൽ സഞ്ജീവ റെഡ്ഡി ആരോപിച്ചു.
വിഴിഞ്ഞം തുറമുഖം പോലെയുള്ള വൻപദ്ധതി നടപ്പാക്കുന്നതിനു മുന്പായി ഒരു സർക്കാരും ട്രേഡ് യൂണിയനുകളുമായി ചർച്ച നടത്തിയില്ലെന്ന് ചന്ദ്രശേഖരൻ വ്യക്തമാക്കി.
തൊഴിലാളികളെ വിശ്വാസത്തിലെടുക്കാതെയും സഹകരണമില്ലാതെയും ഒരു പദ്ധതിയും വിജയിപ്പിക്കാനാകില്ല. പഴയ യുഡിഎഫ് സർക്കാരും ഇപ്പോഴത്തെ എൽഡിഎഫ് സർക്കാരും ഒരു ഘട്ടത്തിലും തൊഴിലാളി യൂണിയനുകളുമായി ആലോചിക്കുകയോ എന്തെങ്കിലും വിവരം അറിയിക്കുകയോ ചെയ്തില്ല.
ട്രേഡ് യൂണിയനുകളുടെ സംയുക്ത ഏകോപന സമിതിയുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുമെന്നു സഞ്ജീവ റെഡ്ഡി വ്യക്തമാക്കി. രാജ്യത്തെ തൊഴിലാളി സംഘടനകൾ ഒറ്റക്കെട്ടായിനിന്ന് സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ നടപടികളെ ചെറുത്തു തോൽപ്പിക്കും. ഡൽഹിയിൽ കർഷകർ ആരംഭിക്കുമെന്നു പ്രഖ്യാപിച്ച രണ്ടാം സമരത്തിനും ഐഎൻടിയുസി പിന്തുണ നൽകുമെന്ന് നേതാക്കൾ പറഞ്ഞു.
സ്വകാര്യവത്കരണത്തിന് എതിരേ പ്രതിഷേധിക്കും
പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുന്ന കേന്ദ്ര സർക്കാർ സമീപനത്തിനെതിരേ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഐഎൻടിയുസി ദേശീയ ഉപാധ്യക്ഷൻ ആർ. ചന്ദ്രശേഖരൻ. സംയുക്ത സമര സമിതി ഇന്ന് രാജ്യവ്യാപകമായി നടത്തുന്ന പ്രതിഷേധ ദിനാചരണത്തിലും പ്രവർത്തകർ പങ്കെടുക്കും.
ന്യൂഡൽഹി: ഉള്ള തൊഴിൽകൂടി നശിപ്പിച്ച നിലവിലെ കേന്ദ്രസർക്കാർ തികച്ചും തൊഴിലാളിവിരുദ്ധമാണെന്ന് ഐഎൻടിയുസി ദേശീയ പ്രസിഡന്റ് ഡോ. ജി. സഞ്ജീവ റെഡ്ഡി. പുതിയ തൊഴിൽ കോഡ് അടക്കം കേന്ദ്രനയങ്ങൾ കുത്തക വ്യവസായികൾ അടക്കമുള്ള തൊഴിലുടമകളെ സഹായിക്കാനാണെന്നും ഇതിനെതിരേ ട്രേഡ് യൂണിയനുകളുടെ സംയുക്ത ഏകോപന സമിതി പ്രതിഷേധം തുടരുമെന്നും മുൻ എംപി കൂടിയായ റെഡ്ഡി ദീപികയോടു പറഞ്ഞു.
ഫെബ്രുവരി 22 മുതൽ 24 വരെ ഡൽഹിയിലെ തൽക്കത്തോറ സ്റ്റേഡിയത്തിൽ നടക്കുന്ന ഐഎൻടിയുസി പ്ലീനറി സമ്മേളനത്തിൽ തൊഴിലാളികളുടെ അവകാശസംരക്ഷത്തിനു പുതിയ കർമപദ്ധതി ആവിഷ്കരിക്കുമെന്ന് ദേശീയ പ്രസിഡന്റ് പറഞ്ഞു. ആറായിരം പ്രതിനിധികൾ പങ്കെടുക്കുന്ന പ്ലീനറി സമ്മേളനം ചരിത്രമാകുമെന്ന് ഐഎൻടിയുസി ദേശീയ വൈസ് പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ പറഞ്ഞു. പുതിയ ഭാരവാഹികളെയും ഫെബ്രുവരിയിലെ പ്ലീനറിയിൽ തെരഞ്ഞെടുക്കും.
തൊഴിലുടമകളുടെ താത്പര്യസംരക്ഷണം മാത്രമാണു കേന്ദ്രസർക്കാർ ചെയ്യുന്നത്. തൊഴിലാളികളുടെയും സാധാരണക്കാരുടെയും പ്രയാസങ്ങളും അവകാശങ്ങളും സർക്കാരിനു പ്രശ്നമല്ല. പാർലമെന്റിലെ നിയമനിർമാണങ്ങൾപോലും തൊഴിലാളി വിരുദ്ധതയുടെ നേർചിത്രങ്ങളാണ്. തൊഴിലാളിയുടെ അവകാശ സംരക്ഷണത്തിനായി കോണ്ഗ്രസ് സർക്കാരുകൾ നടപ്പാക്കിയ തൊഴിൽ നിയമങ്ങൾ ഇല്ലാതാക്കുകയോ വെള്ളം ചേർക്കുകയോ ചെയ്തു. തൊഴിലാളി യൂണിയനുകളുമായി ചർച്ച പോലും ചെയ്യാതെയാണു നിയമങ്ങൾ പാസാക്കുന്നതെന്നു ദീപികയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിൽ സഞ്ജീവ റെഡ്ഡി ആരോപിച്ചു.
വിഴിഞ്ഞം തുറമുഖം പോലെയുള്ള വൻപദ്ധതി നടപ്പാക്കുന്നതിനു മുന്പായി ഒരു സർക്കാരും ട്രേഡ് യൂണിയനുകളുമായി ചർച്ച നടത്തിയില്ലെന്ന് ചന്ദ്രശേഖരൻ വ്യക്തമാക്കി.
തൊഴിലാളികളെ വിശ്വാസത്തിലെടുക്കാതെയും സഹകരണമില്ലാതെയും ഒരു പദ്ധതിയും വിജയിപ്പിക്കാനാകില്ല. പഴയ യുഡിഎഫ് സർക്കാരും ഇപ്പോഴത്തെ എൽഡിഎഫ് സർക്കാരും ഒരു ഘട്ടത്തിലും തൊഴിലാളി യൂണിയനുകളുമായി ആലോചിക്കുകയോ എന്തെങ്കിലും വിവരം അറിയിക്കുകയോ ചെയ്തില്ല.
ട്രേഡ് യൂണിയനുകളുടെ സംയുക്ത ഏകോപന സമിതിയുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുമെന്നു സഞ്ജീവ റെഡ്ഡി വ്യക്തമാക്കി. രാജ്യത്തെ തൊഴിലാളി സംഘടനകൾ ഒറ്റക്കെട്ടായിനിന്ന് സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ നടപടികളെ ചെറുത്തു തോൽപ്പിക്കും. ഡൽഹിയിൽ കർഷകർ ആരംഭിക്കുമെന്നു പ്രഖ്യാപിച്ച രണ്ടാം സമരത്തിനും ഐഎൻടിയുസി പിന്തുണ നൽകുമെന്ന് നേതാക്കൾ പറഞ്ഞു.
സ്വകാര്യവത്കരണത്തിന് എതിരേ പ്രതിഷേധിക്കും
പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുന്ന കേന്ദ്ര സർക്കാർ സമീപനത്തിനെതിരേ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഐഎൻടിയുസി ദേശീയ ഉപാധ്യക്ഷൻ ആർ. ചന്ദ്രശേഖരൻ. സംയുക്ത സമര സമിതി ഇന്ന് രാജ്യവ്യാപകമായി നടത്തുന്ന പ്രതിഷേധ ദിനാചരണത്തിലും പ്രവർത്തകർ പങ്കെടുക്കും.