ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഡയറക്ടർ സഞ്ജയ് കുമാർ മിശ്രയുടെ സേവനകാലാവധി മൂന്നാംതവണയും ദീർഘിപ്പിച്ച കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ ചോദ്യംചെയ്ത് കോൺഗ്രസ് നേതാവ് ജയ താക്കൂർ വീണ്ടും സുപ്രീംകോടതിയിൽ.
കാലാവധി നീട്ടിനൽകുന്നതിലൂടെ ജനാധിപത്യക്രമത്തെ അട്ടിമറിക്കുകയാണെന്ന് ഹർജിയിൽ ആരോപിക്കുന്നു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികൾക്കെതിരേ നടത്തുന്ന നീക്കങ്ങൾ ജനാധിപത്യത്തെ ദുർബലപ്പെടുത്തും. കാലാവധി നീട്ടിനൽകരുതെന്ന സുപ്രീംകോടതി ഉത്തരവും പുതിയ തീരുമാനത്തിലൂടെ ലംഘിക്കപ്പെട്ടതായി ഹർജിക്കാരി പറയുന്നു.
കാലാവധി നീട്ടിയതിനെതിരേ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിൽ നിന്ന് കഴിഞ്ഞ 18 ന് ജസ്റ്റീസ് എസ്.കെ. കൗൾ പിൻമാറിയിരുന്നു. ഇതിന്റെ അടുത്തദിവസമാണ് കേന്ദ്രം മൂന്നാംതവണയും സഞ്ജയ് കൗളിന്റെ സേവനകാലാവധി നീട്ടിയത്. കോൺഗ്രസ് നേതാക്കളായ രൺദീപ് സിംഗ് സുർജെവാല, ജയ താക്കൂർ, തൃണമൂൽ നേതാക്കളായ മഹുവ മൊയ്ത്ര, സാകേത് ഗോഖലെ തുടങ്ങിയവരായിരുന്നു ഹർജിക്കാർ.
കഴിഞ്ഞദിവസം കാലാവധി നീട്ടിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നതോടെ 2023 നവംബർ 18 വരെ സഞ്ജയ് കുമാർ മിശ്രയ്ക്കു ഓഫീസിൽ തുടരാം.
കാലാവധി നീട്ടിനൽകുന്നതിലൂടെ ജനാധിപത്യക്രമത്തെ അട്ടിമറിക്കുകയാണെന്ന് ഹർജിയിൽ ആരോപിക്കുന്നു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികൾക്കെതിരേ നടത്തുന്ന നീക്കങ്ങൾ ജനാധിപത്യത്തെ ദുർബലപ്പെടുത്തും. കാലാവധി നീട്ടിനൽകരുതെന്ന സുപ്രീംകോടതി ഉത്തരവും പുതിയ തീരുമാനത്തിലൂടെ ലംഘിക്കപ്പെട്ടതായി ഹർജിക്കാരി പറയുന്നു.
കാലാവധി നീട്ടിയതിനെതിരേ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിൽ നിന്ന് കഴിഞ്ഞ 18 ന് ജസ്റ്റീസ് എസ്.കെ. കൗൾ പിൻമാറിയിരുന്നു. ഇതിന്റെ അടുത്തദിവസമാണ് കേന്ദ്രം മൂന്നാംതവണയും സഞ്ജയ് കൗളിന്റെ സേവനകാലാവധി നീട്ടിയത്. കോൺഗ്രസ് നേതാക്കളായ രൺദീപ് സിംഗ് സുർജെവാല, ജയ താക്കൂർ, തൃണമൂൽ നേതാക്കളായ മഹുവ മൊയ്ത്ര, സാകേത് ഗോഖലെ തുടങ്ങിയവരായിരുന്നു ഹർജിക്കാർ.
കഴിഞ്ഞദിവസം കാലാവധി നീട്ടിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നതോടെ 2023 നവംബർ 18 വരെ സഞ്ജയ് കുമാർ മിശ്രയ്ക്കു ഓഫീസിൽ തുടരാം.