ന്യൂഡൽഹി: മംഗളുരൂവിലെ കങ്കനാടിയിൽ കഴിഞ്ഞമാസം 19ന് ഓടുന്ന ഓട്ടോറിക്ഷയിൽ പ്രഷർകുക്കർ ബോംബ് പൊട്ടിത്തെറിച്ച സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷണം ഏറ്റെടുത്തു. കുക്കർ ബോംബുമായി യാത്രചെയ്ത മുഹമ്മദ് ഷാരീഖിനും ഓട്ടോഡ്രൈവർക്കുമാണ് പരിക്കേറ്റത്.
കദ്രിയിലെ ക്ഷേത്രം ആക്രമിക്കുകയായിരുന്നു മുഹമ്മദ് ഷാരീഖിന്റെ ലക്ഷ്യമെന്ന്, സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ഇസ്ലാമിക് റസിസ്റ്റന്റ് കൗൺസിൽ എന്ന സംഘടന അവകാശപ്പെട്ടിരുന്നു.
കദ്രിയിലെ ക്ഷേത്രം ആക്രമിക്കുകയായിരുന്നു മുഹമ്മദ് ഷാരീഖിന്റെ ലക്ഷ്യമെന്ന്, സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ഇസ്ലാമിക് റസിസ്റ്റന്റ് കൗൺസിൽ എന്ന സംഘടന അവകാശപ്പെട്ടിരുന്നു.