ദോഹ: ജർമൻ ഫുട്ബോൾ ടീമിനു പിഴയിട്ടു ഫിഫ. സ്പെയിനിനെതിരായ മത്സരത്തിനു മുന്നോടിയായുള്ള വാർത്താസമ്മേളനത്തിനു കളിക്കാരനെ അയയ്ക്കാത്തതിനെത്തുടർന്നാണു ഫിഫയുടെ ശിക്ഷാനടപടി.
പരിശീലകനൊപ്പം ഒരു കളിക്കാരനും വാർത്താസമ്മേളനത്തിൽ പങ്കെടുക്കണമെന്നാണു ഫിഫയുടെ ചട്ടം. ഇതു ലംഘിക്കപ്പെട്ടതിനാൽ, 10,000 സ്വിസ് ഫ്രാങ്ക് (ഏകദേശം എട്ടര ലക്ഷത്തോളം രൂപ) ജർമൻ ടീം പിഴയായി നൽകണം.
സ്പെയിനിനെതിരായ മത്സരത്തിനു മുന്നോടിയായുള്ള വാർത്താസമ്മേളനത്തിൽ പരിശീലകൻ ഹാൻസി ഫ്ളിക്ക് തനിച്ചാണു പങ്കെടുത്തത്. മത്സരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിനാലാണു കളിക്കാരനെ കൊണ്ടുവരാത്തതെന്നായിരുന്നു ഫ്ളിക്കിന്റെ വിശദീകരണം.
ജർമനിക്കു പിഴ
02:13 AM Dec 01, 2022 | Deepika.com