ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ മുൻ അധ്യക്ഷൻ ഇ. അബൂബക്കറിനെ വീട്ടുതടങ്കലിൽ വിടണമെന്ന ആവശ്യം ഡൽഹി ഹൈക്കോടതി നിരസിച്ചു.
എന്നാൽ, ആരോഗ്യ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ ഇടക്കാലജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജി പരിഗണിക്കാമെന്ന് ജസ്റ്റീസുമാരായ സിദ്ധാർഥ് മൃദുൽ, തൽവന്ത് സിംഗ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കേസിന്റെ തൽസ്ഥിതി വിവരം തേടി എൻഎഐക്ക് നോട്ടീസും നൽകി.
അബൂബക്കറിന്റെ ഇടക്കാല ജാമ്യഹർജിയിൽ ആരോഗ്യ റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം നൽകി. എന്തു തരം ചികിത്സയാണു നൽകേണ്ടതെന്നും നിലവിലെ ആരോഗ്യ സാഹചര്യം അടക്കം റിപ്പോർട്ടിലുണ്ടായിരിക്കണമെന്നും എൻഐഎയ്ക്കും എംയിസിനും നിർദേശം നൽകി. വാദത്തിനിടെ ഒരു സ്കാനിംഗിനുവേണ്ടി അബൂബക്കർ 2024 വരെ കാത്തിരിക്കണോ എന്നും കോടതി ചോദിച്ചു.
എന്നാൽ, ആരോഗ്യ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ ഇടക്കാലജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജി പരിഗണിക്കാമെന്ന് ജസ്റ്റീസുമാരായ സിദ്ധാർഥ് മൃദുൽ, തൽവന്ത് സിംഗ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കേസിന്റെ തൽസ്ഥിതി വിവരം തേടി എൻഎഐക്ക് നോട്ടീസും നൽകി.
അബൂബക്കറിന്റെ ഇടക്കാല ജാമ്യഹർജിയിൽ ആരോഗ്യ റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം നൽകി. എന്തു തരം ചികിത്സയാണു നൽകേണ്ടതെന്നും നിലവിലെ ആരോഗ്യ സാഹചര്യം അടക്കം റിപ്പോർട്ടിലുണ്ടായിരിക്കണമെന്നും എൻഐഎയ്ക്കും എംയിസിനും നിർദേശം നൽകി. വാദത്തിനിടെ ഒരു സ്കാനിംഗിനുവേണ്ടി അബൂബക്കർ 2024 വരെ കാത്തിരിക്കണോ എന്നും കോടതി ചോദിച്ചു.