ന്യൂഡൽഹി: കാഷ്മീർ ഫയൽസിനെ രാഷ്ട്രീയ താത്പര്യങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള സിനിമയെന്ന് വിളിച്ച ഇസ്രായേലി സംവിധായകൻ നാദവ് ലാപിഡിന്റെ പ്രസ്താവനയെ തള്ളി ഇസ്രായേൽ അംബാസഡർ നാവോർ ഗിലോണ്‍.
കാഷ്മീർ ഫയൽസ് വിലകുറഞ്ഞ രാഷ്ട്രീയ താത്പര്യങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള സിനിമയാണെന്നും ഇത്തരത്തിലൊരു സിനിമ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ (ഐഐഎഫ്ഐ) ഭാഗമായത് അത്ഭുതപ്പെടുത്തുന്നുവെന്നുമാണ് നാദവ് ലാപിഡ് പറഞ്ഞത്.
ചലച്ചിത്ര മേളയുടെ ജൂറി അധ്യക്ഷനായ ലാപിഡ് ഗോവയിലെ ഐഐഎഫ്ഐ സമാപന വേദിയിലാണ് കാഷ്മീർ ഫയൽസ് സിനിമയ്ക്കെതിരേ പ്രതികരിച്ചത്. ഐഐഎഫ്ഐക്ക് അധ്യക്ഷത നിർവഹിക്കാൻ ലഭിച്ച അവസരം കളങ്കപ്പെടുത്തിയതിലൂടെ ലാപിഡ് നാണക്കേടുണ്ടാക്കി.
ഇസ്രയേൽ ടെലിവിഷൻ സീരീസുകളുടെയും സിനിമകളുടെയും കാഴ്ചക്കാരായ ഇന്ത്യക്കാരോട് ലാപിഡ് കൂടുതൽ എളിമയോടെ പ്രതികരിക്കേണ്ടിയിരുന്നു. ചരിത്ര സംഭവങ്ങളെക്കുറിച്ച് ആഴത്തിൽ പഠിക്കാതെ മുൻവിധിയോടെ സംസാരിക്കുന്നത് അംഗീകരിക്കാനാകില്ല.
കൂട്ടക്കൊലയുടെ തിക്താനുഭവങ്ങൾ അനുഭവിച്ചവർ ഇന്നും സമൂഹത്തിൽ ജീവിക്കുന്നുണ്ട്. ഇത്തരം പ്രതികരണങ്ങളെ തീർത്തും അപലിക്കുന്നതായും നാവോർ ഗിലോണ്‍ പറഞ്ഞു.
നാദവ് ലാപിഡിന്റെ പ്രസ്താവന വിവാദമായതിനു പിന്നാലെ കാഷ്മീർ ഫയൽസ് സിനിമയുടെ സംവിധായകൻ വിവേക് അഗ്നിഹോത്രി, നടൻ അനുപം ഖേർ തുടങ്ങിയവരും പ്രതികരിച്ചു.
കാഷ്മീർ ഫയൽസ് വിലകുറഞ്ഞ രാഷ്ട്രീയ താത്പര്യങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള സിനിമയാണെന്നും ഇത്തരത്തിലൊരു സിനിമ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ (ഐഐഎഫ്ഐ) ഭാഗമായത് അത്ഭുതപ്പെടുത്തുന്നുവെന്നുമാണ് നാദവ് ലാപിഡ് പറഞ്ഞത്.
ചലച്ചിത്ര മേളയുടെ ജൂറി അധ്യക്ഷനായ ലാപിഡ് ഗോവയിലെ ഐഐഎഫ്ഐ സമാപന വേദിയിലാണ് കാഷ്മീർ ഫയൽസ് സിനിമയ്ക്കെതിരേ പ്രതികരിച്ചത്. ഐഐഎഫ്ഐക്ക് അധ്യക്ഷത നിർവഹിക്കാൻ ലഭിച്ച അവസരം കളങ്കപ്പെടുത്തിയതിലൂടെ ലാപിഡ് നാണക്കേടുണ്ടാക്കി.
ഇസ്രയേൽ ടെലിവിഷൻ സീരീസുകളുടെയും സിനിമകളുടെയും കാഴ്ചക്കാരായ ഇന്ത്യക്കാരോട് ലാപിഡ് കൂടുതൽ എളിമയോടെ പ്രതികരിക്കേണ്ടിയിരുന്നു. ചരിത്ര സംഭവങ്ങളെക്കുറിച്ച് ആഴത്തിൽ പഠിക്കാതെ മുൻവിധിയോടെ സംസാരിക്കുന്നത് അംഗീകരിക്കാനാകില്ല.
കൂട്ടക്കൊലയുടെ തിക്താനുഭവങ്ങൾ അനുഭവിച്ചവർ ഇന്നും സമൂഹത്തിൽ ജീവിക്കുന്നുണ്ട്. ഇത്തരം പ്രതികരണങ്ങളെ തീർത്തും അപലിക്കുന്നതായും നാവോർ ഗിലോണ്‍ പറഞ്ഞു.
നാദവ് ലാപിഡിന്റെ പ്രസ്താവന വിവാദമായതിനു പിന്നാലെ കാഷ്മീർ ഫയൽസ് സിനിമയുടെ സംവിധായകൻ വിവേക് അഗ്നിഹോത്രി, നടൻ അനുപം ഖേർ തുടങ്ങിയവരും പ്രതികരിച്ചു.