ബെയ്ജിംഗ്: ചൈനയിൽ കോവിഡ് നിയന്ത്രണങ്ങൾക്കെതിരായ പ്രതിഷേധ സമരങ്ങൾ അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കോളജുകൾ പൂട്ടി വിദ്യാർഥികളെ വീട്ടിലേക്കു തിരിച്ചയയ്ക്കുന്നു.
ബെയ്ജിലെയും തെക്കൻ പ്രവിശ്യയായ ഗുവാംഗ്ഡോംഗിലെയും വിദ്യാർഥികളെ വീട്ടിലേക്കു വിടുന്നത് കോവിഡ് ബാധിക്കാതിരിക്കാനാണെന്നാണ് അധികൃതർ പറയുന്നത്.
കാന്പസുകൾ പ്രതിഷേധനീക്കങ്ങളുടെ കേന്ദ്രമായി പ്രവർത്തിക്കുന്നതു തടയാനാണ് ഈ നടപടി. പ്രസിഡന്റ് ഷി ചിൻപിംഗിന്റെ പൂർവവിദ്യാലയമായ ബെയ്ജിംഗിലെ സിൻഗുവാ യൂണിവേഴ്സിറ്റി അടക്കമുള്ളയിടങ്ങളിലാണു നടപടി.
ശനിയാഴ്ച ഷാംഗ്ഹായ് നഗരത്തിലുണ്ടായ അത്യപൂർവപ്രതിഷേധ പ്രകടനത്തിൽ ജനങ്ങൾ തെരുവിലിറങ്ങി ചിൻപിംഗിന്റെ രാജി ആവശ്യപ്പെട്ടു മുദ്രാവാക്യം വിളിച്ചിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിക്കെതിരെയും മുദ്രാവാക്യങ്ങൾ മുഴങ്ങി. യൂണിവേഴ്സിറ്റി വിദ്യാർഥികളും പ്രതിഷേധിക്കുകയുണ്ടായി.
അതേസമയം, ഇന്നലയോടെ പ്രതിഷേധങ്ങൾ ശമിച്ചമട്ടാണ്. ഷാംഗ്ഹായ് അടക്കമുള്ള നഗരങ്ങളിൽ വൻതോതിൽ പോലീസിനെ ഇറക്കിയിട്ടുണ്ട്. ജനങ്ങളുടെ അമർഷം ശമിപ്പിക്കുന്നതിനായി ചില കോവിഡ് നിയന്ത്രണങ്ങൾ തിങ്കളാഴ്ച എടുത്തുമാറ്റിയിരുന്നു.
ബെയ്ജിലെയും തെക്കൻ പ്രവിശ്യയായ ഗുവാംഗ്ഡോംഗിലെയും വിദ്യാർഥികളെ വീട്ടിലേക്കു വിടുന്നത് കോവിഡ് ബാധിക്കാതിരിക്കാനാണെന്നാണ് അധികൃതർ പറയുന്നത്.
കാന്പസുകൾ പ്രതിഷേധനീക്കങ്ങളുടെ കേന്ദ്രമായി പ്രവർത്തിക്കുന്നതു തടയാനാണ് ഈ നടപടി. പ്രസിഡന്റ് ഷി ചിൻപിംഗിന്റെ പൂർവവിദ്യാലയമായ ബെയ്ജിംഗിലെ സിൻഗുവാ യൂണിവേഴ്സിറ്റി അടക്കമുള്ളയിടങ്ങളിലാണു നടപടി.
ശനിയാഴ്ച ഷാംഗ്ഹായ് നഗരത്തിലുണ്ടായ അത്യപൂർവപ്രതിഷേധ പ്രകടനത്തിൽ ജനങ്ങൾ തെരുവിലിറങ്ങി ചിൻപിംഗിന്റെ രാജി ആവശ്യപ്പെട്ടു മുദ്രാവാക്യം വിളിച്ചിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിക്കെതിരെയും മുദ്രാവാക്യങ്ങൾ മുഴങ്ങി. യൂണിവേഴ്സിറ്റി വിദ്യാർഥികളും പ്രതിഷേധിക്കുകയുണ്ടായി.
അതേസമയം, ഇന്നലയോടെ പ്രതിഷേധങ്ങൾ ശമിച്ചമട്ടാണ്. ഷാംഗ്ഹായ് അടക്കമുള്ള നഗരങ്ങളിൽ വൻതോതിൽ പോലീസിനെ ഇറക്കിയിട്ടുണ്ട്. ജനങ്ങളുടെ അമർഷം ശമിപ്പിക്കുന്നതിനായി ചില കോവിഡ് നിയന്ത്രണങ്ങൾ തിങ്കളാഴ്ച എടുത്തുമാറ്റിയിരുന്നു.