ലാഹോർ: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ മതന്യൂനപക്ഷമായ അഹമ്മദികളുടെ കല്ലറകൾ മതതീവ്രവാദികൾ നശിപ്പിച്ചു.
മൂന്നു മാസത്തിനിടെ ഇതു രണ്ടാം തവണയാണ് ഇത്തരം സംഭവമുണ്ടാകുന്നത്. ലാഹോറിൽനിന്ന് 100 കിലോമീറ്റർ അകലെ ഹഫിസാദ് ജില്ലയിലെ പ്രേംകോട് ശ്മശാനത്തിലെ കല്ലറകൾക്കാണ് കേടുപാട് സംഭവിച്ചിരിക്കുന്നതെന്ന് ജമാത് അഹമ്മദീയ പാക്കിസ്ഥാൻ അമീർ മെഹമ്മൂദ് വാർത്താ ഏജൻസിയോട് പറഞ്ഞു. അക്രമികൾ കല്ലറയ്ക്കു മുകളിൽ "അഹമ്മദി നായ്ക്കൾ' എന്ന് എഴുതിവച്ചതായും അമീർ പറഞ്ഞു.
1974 ൽ പാക്കിസ്ഥാൻ പാർലമെന്റ് അഹമ്മദി സമൂഹം മുസ്ലിംകൾ അല്ലെന്ന് പ്രഖ്യാപിച്ചു. മുസ്ലിം എന്നു സ്വയം വിശേഷിപ്പിക്കുന്നതിനും മക്കയിലേക്കു തീർഥാടനം നടത്തുന്നതിനും ഇവർക്കു വിലക്കുണ്ട്.
മൂന്നു മാസത്തിനിടെ ഇതു രണ്ടാം തവണയാണ് ഇത്തരം സംഭവമുണ്ടാകുന്നത്. ലാഹോറിൽനിന്ന് 100 കിലോമീറ്റർ അകലെ ഹഫിസാദ് ജില്ലയിലെ പ്രേംകോട് ശ്മശാനത്തിലെ കല്ലറകൾക്കാണ് കേടുപാട് സംഭവിച്ചിരിക്കുന്നതെന്ന് ജമാത് അഹമ്മദീയ പാക്കിസ്ഥാൻ അമീർ മെഹമ്മൂദ് വാർത്താ ഏജൻസിയോട് പറഞ്ഞു. അക്രമികൾ കല്ലറയ്ക്കു മുകളിൽ "അഹമ്മദി നായ്ക്കൾ' എന്ന് എഴുതിവച്ചതായും അമീർ പറഞ്ഞു.
1974 ൽ പാക്കിസ്ഥാൻ പാർലമെന്റ് അഹമ്മദി സമൂഹം മുസ്ലിംകൾ അല്ലെന്ന് പ്രഖ്യാപിച്ചു. മുസ്ലിം എന്നു സ്വയം വിശേഷിപ്പിക്കുന്നതിനും മക്കയിലേക്കു തീർഥാടനം നടത്തുന്നതിനും ഇവർക്കു വിലക്കുണ്ട്.