ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ഗുജറാത്ത്, ഹിമാചൽപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പു ഫലം ഡിസംബർ ഏഴിനു തുടങ്ങുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനം പ്രക്ഷുബ്ധമാക്കും. എട്ടാം തീയതി വോട്ടെണ്ണൽ നടക്കുന്ന ഇരു സംസ്ഥാനങ്ങളിലും ഭരണം നിലനിർത്താനായാൽ ബിജെപിക്കും ഭരണകക്ഷിക്കും പാർലമെന്റിലും അതു കരുത്തുപകരും. സമ്മേളനത്തിൽ വിവര സംരക്ഷണ ബിൽ (ഡേറ്റ പ്രൊട്ടക്ഷൻ ബിൽ) പാസാക്കിയേക്കുമെങ്കിലും വിവാദ വൈദ്യുതി ഭേദഗതി ബിൽ ഇത്തവണ ചർച്ചയ്ക്കെടുത്തേക്കില്ലെന്നാണു സൂചന.
പാർലമെന്റ് സമ്മേളനത്തിനു മുന്നോടിയായി അഞ്ചിനും ആറിനും ഡൽഹിയിൽ ചേരുന്ന സർവകക്ഷി യോഗങ്ങൾ പ്രതിപക്ഷ ഐക്യത്തിൽ നിർണായകമാകും. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അടുത്ത വർഷത്തെ ജി20 ഉച്ചകോടിയെക്കുറിച്ചു ചർച്ച ചെയ്യാൻ ഡിസംബർ അഞ്ചിനു രാഷ്ട്രപതി ഭവനിൽ ചേരുന്ന സർവകക്ഷി യോഗത്തിലെ നിലപാടുകൾ പാർലമെന്റ് നടപടികൾ ചർച്ച ചെയ്യാൻ പിറ്റേന്നു ചേരുന്ന സർവകക്ഷിയോഗത്തിൽ പ്രതിപക്ഷം അതേപടി ആവർത്തിക്കില്ല. ഇരുയോഗങ്ങളിലും പ്രതിപക്ഷ പാർട്ടികൾ വ്യത്യസ്ത സമീപനമാകും സ്വീകരിക്കുകയെന്നു കോണ്ഗ്രസ്, തൃണമൂൽ, സിപിഎം തുടങ്ങിയ പാർട്ടികൾ അറിയിച്ചു.
ജി20 ഉച്ചകോടിയെക്കുറിച്ചുള്ള സർവകക്ഷിയോഗത്തിൽ പങ്കെടുക്കുമെന്നു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വ്യക്തമാക്കിയപ്പോൾ യോഗം ബഹിഷ്കരിക്കുമെന്നു തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു പറയുന്നു.
അന്തിമതീരുമാനം എടുത്തിട്ടില്ലെങ്കിലും ഡിസംബർ അഞ്ചിനും ആറിനും ചേരുന്ന സർവകക്ഷി യോഗങ്ങളിൽ പ്രതിപക്ഷം പങ്കെടുത്തേക്കുമെന്ന് കോണ്ഗ്രസ്, സിപിഎം, എസ്പി, ബിഎസ്പി, ഡിഎംകെ, എൻസിപി തുടങ്ങിയ പാർട്ടികൾ സൂചന നൽകി. രാജ്യത്തിന്റെയും ജനങ്ങളുടെയും കാര്യങ്ങളിൽ ഭിന്നത വേണ്ടെന്നാണു പ്രതിപക്ഷ പാർട്ടികളിലെ പൊതുവായ സമീപനം.
ഡിസംബർ ഏഴു മുതൽ 29 വരെ നീളുന്ന പാർലമെന്റ് സമ്മേളനത്തിൽ 23 ദിവസങ്ങളിലായി 17 സിറ്റിംഗുകളാണ് ഉണ്ടാവുക. മുലായം സിംഗ് യാദവ് അടക്കം അന്തരിച്ച എംപിമാർക്ക് ആദരാഞ്ജലി അർപ്പിച്ച് ആദ്യദിവസം പിരിയും. എന്നാൽ, ഗുജറാത്ത്, ഹിമാചൽ വോട്ടെണ്ണുന്ന എട്ടാം തീയതി മുതൽ സമ്മേളനം ഭരണ- പ്രതിപക്ഷ വടംവലികൾക്കു വേദിയാകും. ഗുജറാത്ത്, ഹിമാചൽ ഫലങ്ങളാകും നിർണായകം.
ഡേറ്റ പ്രൊട്ടക്ഷൻ, വൈദ്യുതി ഭേദഗതി എന്നിവയ്ക്കു പുറമെ കോംപറ്റീഷൻ ഭേദഗതി, ന്യൂഡൽഹി ഇന്റർനാഷണൽ ആർബിട്രേഷൻ സെന്റർ ഭേദഗതി, ഉൗർജ സംരക്ഷണ ഭേദഗതി തുടങ്ങിയ ബില്ലുകളാകും ശീതകാല സമ്മേളനത്തിൽ ചർച്ചയ്ക്കെത്തുക.
ന്യൂഡൽഹി: ഗുജറാത്ത്, ഹിമാചൽപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പു ഫലം ഡിസംബർ ഏഴിനു തുടങ്ങുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനം പ്രക്ഷുബ്ധമാക്കും. എട്ടാം തീയതി വോട്ടെണ്ണൽ നടക്കുന്ന ഇരു സംസ്ഥാനങ്ങളിലും ഭരണം നിലനിർത്താനായാൽ ബിജെപിക്കും ഭരണകക്ഷിക്കും പാർലമെന്റിലും അതു കരുത്തുപകരും. സമ്മേളനത്തിൽ വിവര സംരക്ഷണ ബിൽ (ഡേറ്റ പ്രൊട്ടക്ഷൻ ബിൽ) പാസാക്കിയേക്കുമെങ്കിലും വിവാദ വൈദ്യുതി ഭേദഗതി ബിൽ ഇത്തവണ ചർച്ചയ്ക്കെടുത്തേക്കില്ലെന്നാണു സൂചന.
പാർലമെന്റ് സമ്മേളനത്തിനു മുന്നോടിയായി അഞ്ചിനും ആറിനും ഡൽഹിയിൽ ചേരുന്ന സർവകക്ഷി യോഗങ്ങൾ പ്രതിപക്ഷ ഐക്യത്തിൽ നിർണായകമാകും. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അടുത്ത വർഷത്തെ ജി20 ഉച്ചകോടിയെക്കുറിച്ചു ചർച്ച ചെയ്യാൻ ഡിസംബർ അഞ്ചിനു രാഷ്ട്രപതി ഭവനിൽ ചേരുന്ന സർവകക്ഷി യോഗത്തിലെ നിലപാടുകൾ പാർലമെന്റ് നടപടികൾ ചർച്ച ചെയ്യാൻ പിറ്റേന്നു ചേരുന്ന സർവകക്ഷിയോഗത്തിൽ പ്രതിപക്ഷം അതേപടി ആവർത്തിക്കില്ല. ഇരുയോഗങ്ങളിലും പ്രതിപക്ഷ പാർട്ടികൾ വ്യത്യസ്ത സമീപനമാകും സ്വീകരിക്കുകയെന്നു കോണ്ഗ്രസ്, തൃണമൂൽ, സിപിഎം തുടങ്ങിയ പാർട്ടികൾ അറിയിച്ചു.
ജി20 ഉച്ചകോടിയെക്കുറിച്ചുള്ള സർവകക്ഷിയോഗത്തിൽ പങ്കെടുക്കുമെന്നു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വ്യക്തമാക്കിയപ്പോൾ യോഗം ബഹിഷ്കരിക്കുമെന്നു തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു പറയുന്നു.
അന്തിമതീരുമാനം എടുത്തിട്ടില്ലെങ്കിലും ഡിസംബർ അഞ്ചിനും ആറിനും ചേരുന്ന സർവകക്ഷി യോഗങ്ങളിൽ പ്രതിപക്ഷം പങ്കെടുത്തേക്കുമെന്ന് കോണ്ഗ്രസ്, സിപിഎം, എസ്പി, ബിഎസ്പി, ഡിഎംകെ, എൻസിപി തുടങ്ങിയ പാർട്ടികൾ സൂചന നൽകി. രാജ്യത്തിന്റെയും ജനങ്ങളുടെയും കാര്യങ്ങളിൽ ഭിന്നത വേണ്ടെന്നാണു പ്രതിപക്ഷ പാർട്ടികളിലെ പൊതുവായ സമീപനം.
ഡിസംബർ ഏഴു മുതൽ 29 വരെ നീളുന്ന പാർലമെന്റ് സമ്മേളനത്തിൽ 23 ദിവസങ്ങളിലായി 17 സിറ്റിംഗുകളാണ് ഉണ്ടാവുക. മുലായം സിംഗ് യാദവ് അടക്കം അന്തരിച്ച എംപിമാർക്ക് ആദരാഞ്ജലി അർപ്പിച്ച് ആദ്യദിവസം പിരിയും. എന്നാൽ, ഗുജറാത്ത്, ഹിമാചൽ വോട്ടെണ്ണുന്ന എട്ടാം തീയതി മുതൽ സമ്മേളനം ഭരണ- പ്രതിപക്ഷ വടംവലികൾക്കു വേദിയാകും. ഗുജറാത്ത്, ഹിമാചൽ ഫലങ്ങളാകും നിർണായകം.
ഡേറ്റ പ്രൊട്ടക്ഷൻ, വൈദ്യുതി ഭേദഗതി എന്നിവയ്ക്കു പുറമെ കോംപറ്റീഷൻ ഭേദഗതി, ന്യൂഡൽഹി ഇന്റർനാഷണൽ ആർബിട്രേഷൻ സെന്റർ ഭേദഗതി, ഉൗർജ സംരക്ഷണ ഭേദഗതി തുടങ്ങിയ ബില്ലുകളാകും ശീതകാല സമ്മേളനത്തിൽ ചർച്ചയ്ക്കെത്തുക.