ന്യൂഡൽഹി: രാജസ്ഥാനിലെ കോണ്ഗ്രസ് നേതാക്കളായ അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള പോരിനെക്കുറിച്ചു അഭിപ്രായം പറയുന്നില്ലെന്ന് രാഹുൽ ഗാന്ധി.
ഇരുവരും കോണ്ഗ്രസിനു മുതൽക്കൂട്ടാണെന്നും അവർ തമ്മിലുള്ള പ്രശ്നം ഭാരത് ജോഡോ യാത്രയെ ബാധിക്കില്ലെന്നും മധ്യപ്രദേശിലെ ഇൻഡോറിൽ രാഹുൽ പറഞ്ഞു.ഡിസംബർ അഞ്ചിനാണ് ഭാരത് ജോഡോ യാത്ര രാജസ്ഥാനിൽ പ്രവേശിക്കുക.
ഇന്ത്യയിലാകെയുള്ള അഞ്ചുമാസത്തെ തന്റെ കാൽനട ജാഥയുടെ ഉദ്ദേശ്യം രാഷ്ട്രീയമല്ലെന്ന് രാഹുൽ ആവർത്തിച്ചു. ഇന്ത്യയുടെ യഥാർഥ സ്വത്വത്തെക്കുറിച്ചു ബോധ്യപ്പെടുത്തുകയാണു ലക്ഷ്യം. ഒപ്പം അനുകന്പ, വാത്സല്യം, പരസ്പരബഹുമാനം എന്നിവ രാജ്യത്തിന്റെ ഡിഎൻഎയിൽ ഉള്ളതാണെന്നു ജനങ്ങളെ ബോധവാന്മാരാക്കുകയെന്നതും ലക്ഷ്യമാണെന്നു രാഹുൽ വ്യക്തമാക്കി.
രാജ്യത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും മോശം കാലഘട്ടമായിരുന്നു ബ്രിട്ടീഷുകാരുടെ ഭരണകാലം. ഇപ്പോഴത്തെ ഘട്ടവും സമാനമാണെന്നു രാഹുൽ പറഞ്ഞു.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്വന്തം മണ്ഡലമായ അമേഠിയിൽനിന്നു വീണ്ടും മൽസരിക്കുമെന്നോ ഇല്ലെന്നോ ഇപ്പോൾ പറയുന്നില്ല. ഭാരത് ജോഡോ യാത്രയെക്കുറിച്ചു മാത്രമാണ് ഇപ്പോൾ സംസാരിക്കുക. അതിൽനിന്നു വ്യതിചലിക്കാൻ ആഗ്രഹിക്കുന്നില്ല. എവിടെ മൽസരിക്കുമെന്ന ചോദ്യത്തിനു ഒരു വർഷത്തിനു ശേഷം താൻ ഈ ഉത്തരം നൽകുമെന്നു രാഹുൽ വിശദീകരിച്ചു.
ഇന്ത്യയിൽ സന്പത്ത് കേവലം മൂന്നോ നാലോ വ്യവസായികൾക്കിടയിൽ കേന്ദ്രീകരിച്ചിരിക്കുകയാണെന്ന് കോണ്ഗ്രസ് നേതാവ് കുറ്റപ്പെടുത്തി. എല്ലാ പണവും കുറച്ചാളുകൾക്കു ലഭിക്കുന്നു.
എയർപോർട്ടുകളായാലും ടെലികോമായാലും എല്ലാ ബിസിനസുകളും അവർ കുത്തകയാക്കുന്നു. ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ആവശ്യമായ വളർച്ച ലഭിക്കുന്നില്ല. ജനങ്ങൾ പറയുന്നതു കേട്ടാൽ തൊഴിലില്ലായ്മയ്ക്കു പരിഹാരം ഉണ്ടാക്കാം.
ബിജെപിയും ആർഎസ്എസും ജനങ്ങളെ കേൾക്കുന്നില്ല. കോണ്ഗ്രസ് ആളുകളെ ശ്രദ്ധിക്കുകയും പരിഹാരങ്ങൾ കണ്ടെത്തുകയും ചെയ്യുമെന്നു രാഹുൽ ഗാന്ധി പറഞ്ഞു.
ഇരുവരും കോണ്ഗ്രസിനു മുതൽക്കൂട്ടാണെന്നും അവർ തമ്മിലുള്ള പ്രശ്നം ഭാരത് ജോഡോ യാത്രയെ ബാധിക്കില്ലെന്നും മധ്യപ്രദേശിലെ ഇൻഡോറിൽ രാഹുൽ പറഞ്ഞു.ഡിസംബർ അഞ്ചിനാണ് ഭാരത് ജോഡോ യാത്ര രാജസ്ഥാനിൽ പ്രവേശിക്കുക.
ഇന്ത്യയിലാകെയുള്ള അഞ്ചുമാസത്തെ തന്റെ കാൽനട ജാഥയുടെ ഉദ്ദേശ്യം രാഷ്ട്രീയമല്ലെന്ന് രാഹുൽ ആവർത്തിച്ചു. ഇന്ത്യയുടെ യഥാർഥ സ്വത്വത്തെക്കുറിച്ചു ബോധ്യപ്പെടുത്തുകയാണു ലക്ഷ്യം. ഒപ്പം അനുകന്പ, വാത്സല്യം, പരസ്പരബഹുമാനം എന്നിവ രാജ്യത്തിന്റെ ഡിഎൻഎയിൽ ഉള്ളതാണെന്നു ജനങ്ങളെ ബോധവാന്മാരാക്കുകയെന്നതും ലക്ഷ്യമാണെന്നു രാഹുൽ വ്യക്തമാക്കി.
രാജ്യത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും മോശം കാലഘട്ടമായിരുന്നു ബ്രിട്ടീഷുകാരുടെ ഭരണകാലം. ഇപ്പോഴത്തെ ഘട്ടവും സമാനമാണെന്നു രാഹുൽ പറഞ്ഞു.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്വന്തം മണ്ഡലമായ അമേഠിയിൽനിന്നു വീണ്ടും മൽസരിക്കുമെന്നോ ഇല്ലെന്നോ ഇപ്പോൾ പറയുന്നില്ല. ഭാരത് ജോഡോ യാത്രയെക്കുറിച്ചു മാത്രമാണ് ഇപ്പോൾ സംസാരിക്കുക. അതിൽനിന്നു വ്യതിചലിക്കാൻ ആഗ്രഹിക്കുന്നില്ല. എവിടെ മൽസരിക്കുമെന്ന ചോദ്യത്തിനു ഒരു വർഷത്തിനു ശേഷം താൻ ഈ ഉത്തരം നൽകുമെന്നു രാഹുൽ വിശദീകരിച്ചു.
ഇന്ത്യയിൽ സന്പത്ത് കേവലം മൂന്നോ നാലോ വ്യവസായികൾക്കിടയിൽ കേന്ദ്രീകരിച്ചിരിക്കുകയാണെന്ന് കോണ്ഗ്രസ് നേതാവ് കുറ്റപ്പെടുത്തി. എല്ലാ പണവും കുറച്ചാളുകൾക്കു ലഭിക്കുന്നു.
എയർപോർട്ടുകളായാലും ടെലികോമായാലും എല്ലാ ബിസിനസുകളും അവർ കുത്തകയാക്കുന്നു. ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ആവശ്യമായ വളർച്ച ലഭിക്കുന്നില്ല. ജനങ്ങൾ പറയുന്നതു കേട്ടാൽ തൊഴിലില്ലായ്മയ്ക്കു പരിഹാരം ഉണ്ടാക്കാം.
ബിജെപിയും ആർഎസ്എസും ജനങ്ങളെ കേൾക്കുന്നില്ല. കോണ്ഗ്രസ് ആളുകളെ ശ്രദ്ധിക്കുകയും പരിഹാരങ്ങൾ കണ്ടെത്തുകയും ചെയ്യുമെന്നു രാഹുൽ ഗാന്ധി പറഞ്ഞു.