മുംബൈ: ഛത്രപതി ശിവജിക്കെതിരേ വിവാദ പരാമർശം നടത്തിയെന്ന ആരോപണത്തിൽ രാജിവയ്ക്കില്ലെന്ന് മഹാരാഷ്ട്ര ഗവർണർ ഭഗത്സിംഗ് കോഷിയാരി.
ഗവർണറുടെ രാജി ആവശ്യപ്പെട്ട് ശിവസേന, എൻസിപി, കോൺഗ്രസ് കക്ഷികൾ പ്രതിഷേധം ശക്തമാക്കുന്നതിനിടെ രാജ്ഭവനിൽ നിന്നുള്ള പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ആരാണു നിങ്ങളുടെ ആരാധനാവ്യക്തിയെന്നു ചോദിച്ചാൽ ജവഹർലാൽ നെഹ്റു, സുഭാഷ് ചന്ദ്രബോസ്, മഹാത്മാഗാന്ധി എന്നിങ്ങനെ നിങ്ങൾ പേരുകൾ പറയുമായിരുന്നു. അതേസമയം, മഹാരാഷ്ട്രയിൽ നിരവധി പേരുണ്ടെന്നതിനാൽ നിങ്ങൾക്കു പലരെയും ഓർമിക്കേണ്ടിവരും.
അംബേദ്കറും നിതിൻ ഗഡ്കരിയുമൊക്കെയുണ്ട്. ഛത്രപതി ശിവജി മഹാരാജ് പഴയകാലത്തെ ആരാധ്യപുരുഷനാണെന്നും കോഷിയാരി പറഞ്ഞു. ഇതാണ് ഒരു വിഭാഗത്തെ ചൊടുപ്പിച്ചത്.
സാമൂഹികപരിഷ്കർത്താക്കളെ ഒരു ഗവർണർ നിരന്തരം അവഹേളിക്കുന്നത് കേട്ടുകേൾവിപോലുമില്ലാത്തതാണെന്നും സർക്കാർ ഇതേക്കുറിച്ചു പ്രതികരിക്കാത്തതും നാണക്കേടാണെന്നും മുൻമന്ത്രി ആദിത്യ താക്കറെ പറഞ്ഞു.
ഗവർണറുടെ രാജി ആവശ്യപ്പെട്ട് ശിവസേന, എൻസിപി, കോൺഗ്രസ് കക്ഷികൾ പ്രതിഷേധം ശക്തമാക്കുന്നതിനിടെ രാജ്ഭവനിൽ നിന്നുള്ള പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ആരാണു നിങ്ങളുടെ ആരാധനാവ്യക്തിയെന്നു ചോദിച്ചാൽ ജവഹർലാൽ നെഹ്റു, സുഭാഷ് ചന്ദ്രബോസ്, മഹാത്മാഗാന്ധി എന്നിങ്ങനെ നിങ്ങൾ പേരുകൾ പറയുമായിരുന്നു. അതേസമയം, മഹാരാഷ്ട്രയിൽ നിരവധി പേരുണ്ടെന്നതിനാൽ നിങ്ങൾക്കു പലരെയും ഓർമിക്കേണ്ടിവരും.
അംബേദ്കറും നിതിൻ ഗഡ്കരിയുമൊക്കെയുണ്ട്. ഛത്രപതി ശിവജി മഹാരാജ് പഴയകാലത്തെ ആരാധ്യപുരുഷനാണെന്നും കോഷിയാരി പറഞ്ഞു. ഇതാണ് ഒരു വിഭാഗത്തെ ചൊടുപ്പിച്ചത്.
സാമൂഹികപരിഷ്കർത്താക്കളെ ഒരു ഗവർണർ നിരന്തരം അവഹേളിക്കുന്നത് കേട്ടുകേൾവിപോലുമില്ലാത്തതാണെന്നും സർക്കാർ ഇതേക്കുറിച്ചു പ്രതികരിക്കാത്തതും നാണക്കേടാണെന്നും മുൻമന്ത്രി ആദിത്യ താക്കറെ പറഞ്ഞു.