ന്യൂഡൽഹി: ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തിനു നിയന്ത്രണവുമായി മെഡിക്കൽ ഗവേഷണ കൗൺസിൽ (ഐസിഎംആർ). സാരമല്ലാത്ത പനി പോലെയുള്ള നിസാര അസുഖങ്ങൾക്ക് ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കരുതെന്നും ആന്റിബയോട്ടിക്ക് ഉപയോഗത്തിന് ഡോക്ടർമാർ കൃത്യമായ സമയപരിധി നിശ്ചയിക്കണമെന്നുമാണ് ഐസിഎംആറിന്റെ നിർദേശം.
ചർമത്തിനെയും, മൃദു കോശങ്ങളെയും (സോഫ്റ്റ് ടിഷ്യു) ബാധിക്കുന്ന അണുബാധകൾക്ക് അഞ്ചു ദിവസവും ന്യൂമോണിയ ബാധിതർക്ക് അഞ്ചുമുതൽ ഏഴു ദിവസം വരെയുമാണ് ആന്റിബയോട്ടിക്കുകൾ നൽകേണ്ടതെന്ന് ഐസിഎംആറിന്റെ നിർദേശത്തിൽ പറയുന്നു. ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയമായ ഉപയോഗം ശരീരത്തിൽ ആന്റിമൈക്രോബിയൽ പ്രതിരോധം തീർക്കുന്നതു ചികിത്സയ്ക്കു വെല്ലുവിളിയാകുമെന്നാണ് ഐസിഎംആറിന്റെ കണ്ടെത്തൽ. ഇക്കാരണത്താൻ നിസാരമായ അസുഖങ്ങൾക്ക് ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കരുതെന്നും അംഗീകൃത മെഡിക്കൽ പരിശീലകന്റെ മേൽനോട്ടത്തിൽ മാത്രമേ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കാവൂ എന്നുമാണ് ഐസിഎംആറിന്റെ നിർദേശം.
ചർമത്തിനെയും, മൃദു കോശങ്ങളെയും (സോഫ്റ്റ് ടിഷ്യു) ബാധിക്കുന്ന അണുബാധകൾക്ക് അഞ്ചു ദിവസവും ന്യൂമോണിയ ബാധിതർക്ക് അഞ്ചുമുതൽ ഏഴു ദിവസം വരെയുമാണ് ആന്റിബയോട്ടിക്കുകൾ നൽകേണ്ടതെന്ന് ഐസിഎംആറിന്റെ നിർദേശത്തിൽ പറയുന്നു. ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയമായ ഉപയോഗം ശരീരത്തിൽ ആന്റിമൈക്രോബിയൽ പ്രതിരോധം തീർക്കുന്നതു ചികിത്സയ്ക്കു വെല്ലുവിളിയാകുമെന്നാണ് ഐസിഎംആറിന്റെ കണ്ടെത്തൽ. ഇക്കാരണത്താൻ നിസാരമായ അസുഖങ്ങൾക്ക് ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കരുതെന്നും അംഗീകൃത മെഡിക്കൽ പരിശീലകന്റെ മേൽനോട്ടത്തിൽ മാത്രമേ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കാവൂ എന്നുമാണ് ഐസിഎംആറിന്റെ നിർദേശം.