ന്യൂഡൽഹി: സലേഷ്യൻ വൈദികനായ ഫാ. ജോസഫ് ചിറ്റേട്ടുകളത്തിൽ (82) അന്തരിച്ചു. കോൽക്കത്തയിലേക്കുള്ള യാത്രാമധ്യേ ന്യൂഡൽഹി വിമാനത്താവളത്തിൽ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.
സംസ്കാരം ബുധനാഴ്ച രണ്ടിന് ഡൽഹി പ്രൊവിൻഷ്യൽ ഹൗസിൽ. ചിറ്റേട്ടുകളത്തിൽ പരേതരായ ഏബ്രഹാം- മറിയാമ്മ ദന്പതികളുടെ മകനാണ്. സഹോദരങ്ങൾ: സി.എ. ജേക്കബ് (വാഴപ്പള്ളി), ആനിയമ്മ ജോസഫ് (പൂന), മേരിക്കുട്ടി ദേവസ്യ (ചേർത്തല), പരേതരായ സി.എ. ആന്റണി, സി.എ. ജോൺ.
1979 മുതൽ 1985 വരെ റെക്ടറും പ്രിൻസിപ്പലുമായിരുന്ന ഡോണ്‍ ബോസ്കോ ലിലുവായിലെ അലുംമ്നി യോഗത്തിൽ പങ്കെടുക്കാനുള്ള യാത്രയ്ക്കിടെയായിരുന്നു അന്ത്യമെന്നു ന്യൂഡൽഹിയിലെ സലേഷ്യൻ പ്രൊവിൻഷ്യൽ സെക്രട്ടറി ഫാ. പി.ഡി. വർഗീസ് അറിയിച്ചു.
കോൽക്കത്ത പ്രോവിൻസിലെ ആദ്യ സലേഷ്യൻ വൈദികരിൽ ഒരാളായിരുന്നു ഫാ. ചിറ്റാട്ടുകളം. 1986ൽ ജസ്യൂട്ട് കർദിനാൾ ലോറൻസ് ട്രെവർ പികാച്ചിയുടെ കാലത്ത് കോൽക്കത്ത അതിരൂപതയുടെ ശതാബ്ദി ആഘോഷങ്ങളുടെ കോ-ഓർഡിനേറ്ററായിരുന്നു. 1997ൽ കോൽക്കത്ത പ്രോവിൻസ് വിഭജിച്ച് ന്യൂഡൽഹി പ്രോവിൻസ് രൂപീകരിച്ചപ്പോൾ പ്രവർത്തനം അങ്ങോട്ടു മാറി.
സംസ്കാരം ബുധനാഴ്ച രണ്ടിന് ഡൽഹി പ്രൊവിൻഷ്യൽ ഹൗസിൽ. ചിറ്റേട്ടുകളത്തിൽ പരേതരായ ഏബ്രഹാം- മറിയാമ്മ ദന്പതികളുടെ മകനാണ്. സഹോദരങ്ങൾ: സി.എ. ജേക്കബ് (വാഴപ്പള്ളി), ആനിയമ്മ ജോസഫ് (പൂന), മേരിക്കുട്ടി ദേവസ്യ (ചേർത്തല), പരേതരായ സി.എ. ആന്റണി, സി.എ. ജോൺ.
1979 മുതൽ 1985 വരെ റെക്ടറും പ്രിൻസിപ്പലുമായിരുന്ന ഡോണ്‍ ബോസ്കോ ലിലുവായിലെ അലുംമ്നി യോഗത്തിൽ പങ്കെടുക്കാനുള്ള യാത്രയ്ക്കിടെയായിരുന്നു അന്ത്യമെന്നു ന്യൂഡൽഹിയിലെ സലേഷ്യൻ പ്രൊവിൻഷ്യൽ സെക്രട്ടറി ഫാ. പി.ഡി. വർഗീസ് അറിയിച്ചു.
കോൽക്കത്ത പ്രോവിൻസിലെ ആദ്യ സലേഷ്യൻ വൈദികരിൽ ഒരാളായിരുന്നു ഫാ. ചിറ്റാട്ടുകളം. 1986ൽ ജസ്യൂട്ട് കർദിനാൾ ലോറൻസ് ട്രെവർ പികാച്ചിയുടെ കാലത്ത് കോൽക്കത്ത അതിരൂപതയുടെ ശതാബ്ദി ആഘോഷങ്ങളുടെ കോ-ഓർഡിനേറ്ററായിരുന്നു. 1997ൽ കോൽക്കത്ത പ്രോവിൻസ് വിഭജിച്ച് ന്യൂഡൽഹി പ്രോവിൻസ് രൂപീകരിച്ചപ്പോൾ പ്രവർത്തനം അങ്ങോട്ടു മാറി.