ഗാന്ധിനഗർ: പ്രീണനരാഷ്ട്രീയം ഭീകരതയ്ക്കു വളംവയ്ക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. വോട്ട്ബാങ്ക് ലക്ഷ്യമിട്ട് കോൺഗ്രസും സമാനമനസ്കരായ കക്ഷികളും മുംബൈ ഭീകരാക്രമണത്തിൽ മൗനംപാലിച്ചുവെന്നും പ്രധാനമന്ത്രി ആരോപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിൽ ഖേഡയിൽ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീകരപ്രവർത്തനത്തെ വിജയത്തിലേക്കുള്ള കുറുക്കുവഴിയായാണ് അവർ കാണുന്നത്. അതിനാൽ ഗുജറാത്തിനെയും രാജ്യത്തെയും ഈ കക്ഷികളിൽ നിന്ന് രക്ഷിക്കേണ്ടതു പ്രധാനമാണ്. വലിയ ഭീകരാക്രമണങ്ങളുണ്ടാകുന്പോൾ ഇവർ മൗനംപാലിക്കും. വോട്ടുബാങ്കുകൾ സംരക്ഷിക്കുകയാണ് ലക്ഷ്യം. മുംബൈയിൽ ബട്ല ഹൗസിൽ ആക്രമണം നടക്കുന്പോൾ ഭീകരർക്കായി ഒരു കോൺഗ്രസ് നേതാവ് നിലപാട് സ്വീകരിച്ചുവെന്നും മോദി ആരോപിച്ചു.
ഭീകരപ്രവർത്തനത്തെ വിജയത്തിലേക്കുള്ള കുറുക്കുവഴിയായാണ് അവർ കാണുന്നത്. അതിനാൽ ഗുജറാത്തിനെയും രാജ്യത്തെയും ഈ കക്ഷികളിൽ നിന്ന് രക്ഷിക്കേണ്ടതു പ്രധാനമാണ്. വലിയ ഭീകരാക്രമണങ്ങളുണ്ടാകുന്പോൾ ഇവർ മൗനംപാലിക്കും. വോട്ടുബാങ്കുകൾ സംരക്ഷിക്കുകയാണ് ലക്ഷ്യം. മുംബൈയിൽ ബട്ല ഹൗസിൽ ആക്രമണം നടക്കുന്പോൾ ഭീകരർക്കായി ഒരു കോൺഗ്രസ് നേതാവ് നിലപാട് സ്വീകരിച്ചുവെന്നും മോദി ആരോപിച്ചു.