റാവൽപിണ്ടി: വധശ്രമത്തെ അതിജീവിച്ച പാക്കിസ്ഥാനിലെ മുൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ വീണ്ടും അനുയായികൾക്കു മുന്നിലെത്തി. കഴിഞ്ഞദിവസം റാവൽപിണ്ടിയിൽ തെഹ്രിക് ഇ ഇൻസാഫ് പാർട്ടിയുടെ റാലിയെ അഭിസംബോധന ചെയ്യാനെത്തിയ ഇമ്രാനെ കാണാനായി പതിനായിരങ്ങളാണെത്തിയത്.
നവംബർ മൂന്നിനുണ്ടായ വധശ്രമത്തിൽ ഒരാളാണ് അറസ്റ്റിലായത്. എന്നാൽ മൂന്നു പേരാണ് തന്നെ വധിക്കാൻ ശ്രമിച്ചതെന്ന് ഇമ്രാൻ പറഞ്ഞു. മറ്റു മൂന്നു ക്രിമിനലുകളാണു സംഭവം ആസൂത്രണം ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.
പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ്, ആഭ്യന്തരമന്ത്രി റാണാ സനനുള്ള, ചാരസംഘടനയായ ഐഎസ്ഐയുടെ കൗണ്ടർ ഇന്റലിജൻസ് വിഭാഗം മേധാവി മേജർ ജനറൽ ഫൈസൽ നസീർ എന്നിവരാണ് വധശ്രമത്തിനു പിന്നിലെന്ന് ഇമ്രാൻ നേരത്തേ പറഞ്ഞിട്ടുണ്ട്.
തെരഞ്ഞെടുപ്പു നേരത്തേയാക്കണമെന്ന ആവശ്യവുമായി റാലി നടത്തുന്നതിനിടെയാണ് ഇമ്രാനു വെടിയേറ്റത്. സംഭവത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വലതുകാലിൽ വെടിയേറ്റ ഇമ്രാൻ ശസ്ത്രക്രിയയ്ക്കു ശേഷമാണു സുഖം പ്രാപിച്ചത്.
നവംബർ മൂന്നിനുണ്ടായ വധശ്രമത്തിൽ ഒരാളാണ് അറസ്റ്റിലായത്. എന്നാൽ മൂന്നു പേരാണ് തന്നെ വധിക്കാൻ ശ്രമിച്ചതെന്ന് ഇമ്രാൻ പറഞ്ഞു. മറ്റു മൂന്നു ക്രിമിനലുകളാണു സംഭവം ആസൂത്രണം ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.
പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ്, ആഭ്യന്തരമന്ത്രി റാണാ സനനുള്ള, ചാരസംഘടനയായ ഐഎസ്ഐയുടെ കൗണ്ടർ ഇന്റലിജൻസ് വിഭാഗം മേധാവി മേജർ ജനറൽ ഫൈസൽ നസീർ എന്നിവരാണ് വധശ്രമത്തിനു പിന്നിലെന്ന് ഇമ്രാൻ നേരത്തേ പറഞ്ഞിട്ടുണ്ട്.
തെരഞ്ഞെടുപ്പു നേരത്തേയാക്കണമെന്ന ആവശ്യവുമായി റാലി നടത്തുന്നതിനിടെയാണ് ഇമ്രാനു വെടിയേറ്റത്. സംഭവത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വലതുകാലിൽ വെടിയേറ്റ ഇമ്രാൻ ശസ്ത്രക്രിയയ്ക്കു ശേഷമാണു സുഖം പ്രാപിച്ചത്.