ശ്രീഹരിക്കോട്ട: ഒന്പത് ഉപഗ്രഹങ്ങളെ വഹിച്ചുകൊണ്ട് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ വിശ്വസ്ത പടയാളിയായ പിഎസ്എൽവി ബഹിരാകാശത്തേക്കു കുതിച്ചു.
ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്നുള്ള വിക്ഷേപണത്തിലാണ് ഭൗമനിരീക്ഷണ ഉപഗ്രഹവും ( ഓഷ്യൻ സാറ്റ്) മറ്റ് എട്ട് ഉപഗ്രഹങ്ങളും വ്യത്യസ്ത ഭ്രമണപഥത്തിൽ വിജയകരമായി എത്തിച്ചേർന്നത്.
1117 കിലോ ഭാരമുള്ള ഓഷ്യൻസാറ്റ്-മൂന്നും എട്ട് നാനോ സാറ്റലൈറ്റുകളുമാണ് പിഎസ്എൽവി-സി 54 വഹിച്ചത്. രാജ്യത്തെ ആദ്യ സ്വകാര്യ ഭൗമനിരീക്ഷണ ഉപഗ്രഹമായ ആനന്ദ് ഉൾപ്പെടെയാണിത്. ബംഗളൂരുവിലെ പിക്സൽ എന്ന സ്ഥാപനമാണ് ഇത് നിർമിച്ചത്. 16.51 കിലോഗ്രാമാണ് ഈ ഉപഗ്രഹത്തിന്റെ ഭാരം.
വിക്ഷേപിച്ച് 17.17 മിനിറ്റിനകം ഓഷ്യൻസാറ്റിനെ 742 കിലോമീറ്റർ ദൈർഘ്യത്തിലുള്ള ഭ്രമണപഥത്തിൽ എത്തിക്കാൻ പിഎസ്എൽവിക്കു കഴിഞ്ഞതായി ഐഎസ്ആർഒ പത്രക്കുറിപ്പിൽ അറിയിച്ചു. വിക്ഷേപണം വിജയകരമായി പൂർത്തിയാക്കിയ ശാസ്ത്രസംഘത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമോദിച്ചു.
ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്നുള്ള വിക്ഷേപണത്തിലാണ് ഭൗമനിരീക്ഷണ ഉപഗ്രഹവും ( ഓഷ്യൻ സാറ്റ്) മറ്റ് എട്ട് ഉപഗ്രഹങ്ങളും വ്യത്യസ്ത ഭ്രമണപഥത്തിൽ വിജയകരമായി എത്തിച്ചേർന്നത്.
1117 കിലോ ഭാരമുള്ള ഓഷ്യൻസാറ്റ്-മൂന്നും എട്ട് നാനോ സാറ്റലൈറ്റുകളുമാണ് പിഎസ്എൽവി-സി 54 വഹിച്ചത്. രാജ്യത്തെ ആദ്യ സ്വകാര്യ ഭൗമനിരീക്ഷണ ഉപഗ്രഹമായ ആനന്ദ് ഉൾപ്പെടെയാണിത്. ബംഗളൂരുവിലെ പിക്സൽ എന്ന സ്ഥാപനമാണ് ഇത് നിർമിച്ചത്. 16.51 കിലോഗ്രാമാണ് ഈ ഉപഗ്രഹത്തിന്റെ ഭാരം.
വിക്ഷേപിച്ച് 17.17 മിനിറ്റിനകം ഓഷ്യൻസാറ്റിനെ 742 കിലോമീറ്റർ ദൈർഘ്യത്തിലുള്ള ഭ്രമണപഥത്തിൽ എത്തിക്കാൻ പിഎസ്എൽവിക്കു കഴിഞ്ഞതായി ഐഎസ്ആർഒ പത്രക്കുറിപ്പിൽ അറിയിച്ചു. വിക്ഷേപണം വിജയകരമായി പൂർത്തിയാക്കിയ ശാസ്ത്രസംഘത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമോദിച്ചു.