മുംബൈ:ഭീമ കൊറേഗാവ് കേസിൽ രണ്ടരവർഷം തടവിൽക്കഴിഞ്ഞ എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ ആനന്ദ് തെൽതുംബ്ഡേ ജയിൽമോചിതനായി.
ജാമ്യം ലഭിച്ചതിനെതിരേ ദേശീയ അന്വേഷണസംഘം നൽകിയ ഹർജി സുപ്രീംകോടതി നിരാകരിച്ചതിനെത്തുടർന്നാണ് നവി മുംബൈയിലെ തലോജ സെൻട്രൽ ജയിലിൽനിന്ന് ആനന്ദ് തെൽതുംബ്ഡേ മോചിതനായത്.
മോചിതനായതിൽ ഏറെ സന്തോഷമുണ്ടെന്ന് പുറത്ത് കാത്തുനിന്ന മാധ്യമപ്രവർത്തകരോട് അദ്ദേഹം പ്രതികരിച്ചു. വ്യാജമായി എടുത്ത കേസിലാണ് ജയിലിൽ കഴിയേണ്ടിവന്നത് എന്നതു സങ്കടകരമാണെന്നും അദ്ദേഹം പറഞ്ഞു.
2020 ഏപ്രിലിൽ അറസ്റ്റിലായ ആനന്ദ് തെൽതുംഡെയ്ക്ക് കഴിഞ്ഞ 18നാണ് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
ജാമ്യം ലഭിച്ചതിനെതിരേ ദേശീയ അന്വേഷണസംഘം നൽകിയ ഹർജി സുപ്രീംകോടതി നിരാകരിച്ചതിനെത്തുടർന്നാണ് നവി മുംബൈയിലെ തലോജ സെൻട്രൽ ജയിലിൽനിന്ന് ആനന്ദ് തെൽതുംബ്ഡേ മോചിതനായത്.
മോചിതനായതിൽ ഏറെ സന്തോഷമുണ്ടെന്ന് പുറത്ത് കാത്തുനിന്ന മാധ്യമപ്രവർത്തകരോട് അദ്ദേഹം പ്രതികരിച്ചു. വ്യാജമായി എടുത്ത കേസിലാണ് ജയിലിൽ കഴിയേണ്ടിവന്നത് എന്നതു സങ്കടകരമാണെന്നും അദ്ദേഹം പറഞ്ഞു.
2020 ഏപ്രിലിൽ അറസ്റ്റിലായ ആനന്ദ് തെൽതുംഡെയ്ക്ക് കഴിഞ്ഞ 18നാണ് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.