മുംബൈ: രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന്റെ പതിനാലാം വാർഷികത്തിൽ കൊല്ലപ്പെട്ടവർക്ക് കണ്ണീർപൂക്കൾ അർപ്പിച്ച ആയിരങ്ങൾ.
സൗത്ത് മുംബൈയിലെ പോലീസ് കമ്മിഷണർ ഓഫീസ് വളപ്പിലുള്ള സ്മാരക മന്ദിരത്തിൽ മഹാരാഷ് ട്ര ഗവർണർ ഭഗത് സിംഗ് കോഷിയാരി, മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ തുടങ്ങിയവർ പുഷ്പചക്രം അർപ്പിച്ചു. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ചീഫ് സെക്രട്ടറി മനു കുമാർ ശ്രീവാസ്തവ, ഡിജിപി രജനീഷ് സേത്, മുംബൈ പോലീസ് കമ്മിഷണർ വിവേക് പൻസാൽക്കർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഭീകരാക്രമണം നടക്കുന്പോൾ ഭീകരവിരുദ്ധസേനാ തലവനായ ഹേമന്ദ് കർക്കറെ, കരസേനാ മേജർ സന്ദീപ് ഉണ്ണികൃഷ്ണർ, മുംബൈ അഡീഷണൽ പോലീസ് കമ്മിഷണർ അശോക് കാംതെ, പോലീസ് ഇൻസ്പെക്ടർ വിജയ് സലാസ്കർ ഉൾപ്പെടെ 166 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ഛത്രപതി ശിവജി മഹാരാജ് ടെർമിനസ്, ഹോട്ടൽ താജ് മഹൽ പാലസ്, ദ ഒബ്രോയി ട്രെഡന്റ് നരിമാൻ ഹൗസ്, ജൂത സാമൂഹ്യകേന്ദ്രം തുടങ്ങിയ ഇടങ്ങളിലും ആദരാഞ്ജലി അർപ്പിക്കാൻ നിരവധി പേർ എത്തിയിരുന്നു.
പാക്കിസ്ഥാനിൽ നിന്ന് കടൽമാർഗം ഇന്ത്യയിലെത്തിയ പത്ത് ഭീകരർ 2008 നവംബർ 26 നാണ് മുംബൈ നഗരത്തിൽ ആക്രമണം നടത്തിയത്. 18 സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 166 പേർ കൊല്ലപ്പെട്ട ആക്രമണത്തിൽ നൂറുകണക്കിനാളുകൾക്കു പരിക്കേറ്റു. ജീവനൊടെ പിടിയിലായ അജ്മൽ കസബ് എന്ന ഭീകരനെ നാലുവർഷത്തിനുശേഷം 2012 നവംബർ 21 ന് തൂക്കിലേറ്റുകയായിരുന്നു.
സൗത്ത് മുംബൈയിലെ പോലീസ് കമ്മിഷണർ ഓഫീസ് വളപ്പിലുള്ള സ്മാരക മന്ദിരത്തിൽ മഹാരാഷ് ട്ര ഗവർണർ ഭഗത് സിംഗ് കോഷിയാരി, മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ തുടങ്ങിയവർ പുഷ്പചക്രം അർപ്പിച്ചു. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ചീഫ് സെക്രട്ടറി മനു കുമാർ ശ്രീവാസ്തവ, ഡിജിപി രജനീഷ് സേത്, മുംബൈ പോലീസ് കമ്മിഷണർ വിവേക് പൻസാൽക്കർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഭീകരാക്രമണം നടക്കുന്പോൾ ഭീകരവിരുദ്ധസേനാ തലവനായ ഹേമന്ദ് കർക്കറെ, കരസേനാ മേജർ സന്ദീപ് ഉണ്ണികൃഷ്ണർ, മുംബൈ അഡീഷണൽ പോലീസ് കമ്മിഷണർ അശോക് കാംതെ, പോലീസ് ഇൻസ്പെക്ടർ വിജയ് സലാസ്കർ ഉൾപ്പെടെ 166 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ഛത്രപതി ശിവജി മഹാരാജ് ടെർമിനസ്, ഹോട്ടൽ താജ് മഹൽ പാലസ്, ദ ഒബ്രോയി ട്രെഡന്റ് നരിമാൻ ഹൗസ്, ജൂത സാമൂഹ്യകേന്ദ്രം തുടങ്ങിയ ഇടങ്ങളിലും ആദരാഞ്ജലി അർപ്പിക്കാൻ നിരവധി പേർ എത്തിയിരുന്നു.
പാക്കിസ്ഥാനിൽ നിന്ന് കടൽമാർഗം ഇന്ത്യയിലെത്തിയ പത്ത് ഭീകരർ 2008 നവംബർ 26 നാണ് മുംബൈ നഗരത്തിൽ ആക്രമണം നടത്തിയത്. 18 സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 166 പേർ കൊല്ലപ്പെട്ട ആക്രമണത്തിൽ നൂറുകണക്കിനാളുകൾക്കു പരിക്കേറ്റു. ജീവനൊടെ പിടിയിലായ അജ്മൽ കസബ് എന്ന ഭീകരനെ നാലുവർഷത്തിനുശേഷം 2012 നവംബർ 21 ന് തൂക്കിലേറ്റുകയായിരുന്നു.