ഡോണാപോള (ഗോവ): ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ളയുടെ 15 മാസം നീണ്ടുനിന്ന ഗോവ ഗ്രാമ സമ്പൂര്ണയാത്ര സമാപിച്ചു. ഗോവ രാജ്ഭവന് ദര് ബര് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മുഖ്യാതിഥിയായിരുന്നു.
ഗോവയിലെ 191 പഞ്ചായത്തുകളും 421 ഗ്രാമങ്ങളും സന്ദര്‍ശിച്ച് അതതിടങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുമായി സംവദിക്കുകയും ആയിരത്തിലേറെ കാന്‍സര്‍ രോഗികള്‍ക്കും ഡയാലിസിസ് ചെയ്യുന്ന ഡയബറ്റിക് രോഗികള്‍ക്കും 91 സന്നദ്ധ സംഘടനകള്‍ക്കും ധനസഹായം നല്‍കുകയും ചെയ്ത പി.എസ്. ശ്രീധരന് പിള്ളയുടെ പ്രവര്‍ത്തനങ്ങളെ ആരിഫ് മുഹമ്മദ് ഖാന് ശ്ലാഘിച്ചു.
ഗോവ നിയമസഭാ സ്പീക്കര്‍ രമേഷ് തവാദ്കറുടെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ കേന്ദ്രമന്ത്രി ശ്രീപദ് നായിക്, പ്രതിപക്ഷ നേതാവ് യൂറി അലിമാവോ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഗോവയിലെ 191 പഞ്ചായത്തുകളും 421 ഗ്രാമങ്ങളും സന്ദര്‍ശിച്ച് അതതിടങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുമായി സംവദിക്കുകയും ആയിരത്തിലേറെ കാന്‍സര്‍ രോഗികള്‍ക്കും ഡയാലിസിസ് ചെയ്യുന്ന ഡയബറ്റിക് രോഗികള്‍ക്കും 91 സന്നദ്ധ സംഘടനകള്‍ക്കും ധനസഹായം നല്‍കുകയും ചെയ്ത പി.എസ്. ശ്രീധരന് പിള്ളയുടെ പ്രവര്‍ത്തനങ്ങളെ ആരിഫ് മുഹമ്മദ് ഖാന് ശ്ലാഘിച്ചു.
ഗോവ നിയമസഭാ സ്പീക്കര്‍ രമേഷ് തവാദ്കറുടെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ കേന്ദ്രമന്ത്രി ശ്രീപദ് നായിക്, പ്രതിപക്ഷ നേതാവ് യൂറി അലിമാവോ തുടങ്ങിയവര്‍ പ്രസംഗിച്ചു.