ന്യൂഡൽഹി: കടൽക്കൊല കേസിൽ ബോട്ടിലുണ്ടായിരുന്ന ഒൻപതു മത്സ്യത്തൊഴിലാളികൾക്കും അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നു സുപ്രീംകോടതി.
ബോട്ട് ഉടമയ്ക്ക് നഷ്ടപരിഹാരമായി ലഭിക്കുന്ന രണ്ടു കോടി രൂപയിൽ നിന്നാണ് ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകേണ്ടത്. ബാക്കിയുള്ള 1.45 കോടി രൂപ ബോട്ടുടമയ്ക്ക് കൈമാറണമെന്നും ജസ്റ്റീസുമാരായ എം.ആർ. ഷാ, എം.എം. സുന്ദരേഷ് എന്നിവർ ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.
ബോട്ടിലുണ്ടായിരുന്ന ഒൻപത് പേരിൽ പ്രായപൂർത്തിയാകാത്ത വ്യക്തി ഉണ്ടായിരുന്നു. ഇയാൾ പിന്നീട് ആത്മഹത്യ ചെയ്തതിനാൽ കുടുംബത്തിന് തുക കൈമാറണമെന്നും കോടതി നിർദേശിച്ചു. മരിച്ച ജോണ്‍സന്റെ വിധവയ്ക്കാണ് തുക കൈമാറേണ്ടത്. നഷ്ടപരിഹാര തുക കൃത്യമായി വിതരണം ചെയ്യാൻ കേരള ഹൈക്കോടതി രജിസ്ട്രിയെ ചുമതലപ്പെടുത്തുകയും ചെയ്തു.
2012ലാണ് എൻട്രിക്ക ലെക്സി എന്ന കപ്പലിലെ ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് രണ്ടു മത്സ്യത്തൊഴിലാളികൾ കൊല്ലപ്പെട്ടത്. വെടിയേറ്റ് മരിച്ച മത്സ്യ തൊഴിലാളികളുടെ ആശ്രിതർക്കൊപ്പം ബോട്ടുടമയ്ക്കും രണ്ടു കോടി രൂപ നഷ്ടപരിഹാരം നൽകിയിരുന്നു. ഈ തുകയുടെ ഒരു ഭാഗം തങ്ങൾക്കും അവകാശപ്പെട്ടതാണെന്നു ചൂണ്ടിക്കാട്ടി ബോട്ടിലെ തൊഴിലാളികളാണ് ഹർജി നൽകിയത്.
ബോട്ട് ഉടമയ്ക്ക് നഷ്ടപരിഹാരമായി ലഭിക്കുന്ന രണ്ടു കോടി രൂപയിൽ നിന്നാണ് ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകേണ്ടത്. ബാക്കിയുള്ള 1.45 കോടി രൂപ ബോട്ടുടമയ്ക്ക് കൈമാറണമെന്നും ജസ്റ്റീസുമാരായ എം.ആർ. ഷാ, എം.എം. സുന്ദരേഷ് എന്നിവർ ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.
ബോട്ടിലുണ്ടായിരുന്ന ഒൻപത് പേരിൽ പ്രായപൂർത്തിയാകാത്ത വ്യക്തി ഉണ്ടായിരുന്നു. ഇയാൾ പിന്നീട് ആത്മഹത്യ ചെയ്തതിനാൽ കുടുംബത്തിന് തുക കൈമാറണമെന്നും കോടതി നിർദേശിച്ചു. മരിച്ച ജോണ്‍സന്റെ വിധവയ്ക്കാണ് തുക കൈമാറേണ്ടത്. നഷ്ടപരിഹാര തുക കൃത്യമായി വിതരണം ചെയ്യാൻ കേരള ഹൈക്കോടതി രജിസ്ട്രിയെ ചുമതലപ്പെടുത്തുകയും ചെയ്തു.
2012ലാണ് എൻട്രിക്ക ലെക്സി എന്ന കപ്പലിലെ ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് രണ്ടു മത്സ്യത്തൊഴിലാളികൾ കൊല്ലപ്പെട്ടത്. വെടിയേറ്റ് മരിച്ച മത്സ്യ തൊഴിലാളികളുടെ ആശ്രിതർക്കൊപ്പം ബോട്ടുടമയ്ക്കും രണ്ടു കോടി രൂപ നഷ്ടപരിഹാരം നൽകിയിരുന്നു. ഈ തുകയുടെ ഒരു ഭാഗം തങ്ങൾക്കും അവകാശപ്പെട്ടതാണെന്നു ചൂണ്ടിക്കാട്ടി ബോട്ടിലെ തൊഴിലാളികളാണ് ഹർജി നൽകിയത്.