ന്യൂഡൽഹി: സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ച വരുത്തുന്ന വിമാനത്താവളങ്ങൾക്കും വിമാന കന്പനികൾക്കും ഒരു കോടി രൂപ പിഴ ചുമത്താൻ വ്യവസ്ഥയുമായി കരട് എയർക്രാഫ്റ്റ് സേഫ്റ്റി ചട്ടം.
സുരക്ഷാ വീഴ്ച വരുത്തിയാൽ വൻതുക പിഴ ചുമത്താൻ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യരിറ്റിക്ക് അധികാരം നൽകുന്ന വ്യവസ്ഥയാണ് ചട്ടത്തിലുള്ളത്. കരട് നിയമം ആയാൽ സുരക്ഷാ വീഴ്ചയുടെ പേരിൽ 50 ലക്ഷം മുതൽ ഒരു കോടി രൂപ വരെ വിമാനക്കന്പനികൾക്ക് പിഴ ചുമത്താൻ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിക്കു സാധിക്കും.
നാഷണൽ സിവിൽ ഏവിയേഷൻ സെക്യുരിറ്റി പ്രോഗ്രാം അനുസരിച്ചുള്ള സംവിധാനങ്ങളും രൂപഘടനയും ഇല്ലെങ്കിൽ വലിയ വിമാനത്താവളങ്ങൾക്ക് ഒരു കോടി രൂപ വരെ പിഴ ചുമത്തും. സുരക്ഷ വീഴ്ച വരുത്തുന്ന വ്യക്തികൾക്ക് മേൽ ഒരു ലക്ഷം മുതൽ 25 ലക്ഷം രൂപവരെ പിഴ ചുമത്താവുന്ന വ്യവസ്ഥകളും കരട് ചട്ടത്തിലുണ്ട്.
സുരക്ഷാ വീഴ്ച വരുത്തിയാൽ വൻതുക പിഴ ചുമത്താൻ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യരിറ്റിക്ക് അധികാരം നൽകുന്ന വ്യവസ്ഥയാണ് ചട്ടത്തിലുള്ളത്. കരട് നിയമം ആയാൽ സുരക്ഷാ വീഴ്ചയുടെ പേരിൽ 50 ലക്ഷം മുതൽ ഒരു കോടി രൂപ വരെ വിമാനക്കന്പനികൾക്ക് പിഴ ചുമത്താൻ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിക്കു സാധിക്കും.
നാഷണൽ സിവിൽ ഏവിയേഷൻ സെക്യുരിറ്റി പ്രോഗ്രാം അനുസരിച്ചുള്ള സംവിധാനങ്ങളും രൂപഘടനയും ഇല്ലെങ്കിൽ വലിയ വിമാനത്താവളങ്ങൾക്ക് ഒരു കോടി രൂപ വരെ പിഴ ചുമത്തും. സുരക്ഷ വീഴ്ച വരുത്തുന്ന വ്യക്തികൾക്ക് മേൽ ഒരു ലക്ഷം മുതൽ 25 ലക്ഷം രൂപവരെ പിഴ ചുമത്താവുന്ന വ്യവസ്ഥകളും കരട് ചട്ടത്തിലുണ്ട്.