ജയ്പുർ: രാജസ്ഥാനിലെ ഭിൽവാഡ നഗരത്തിൽ മുസ്ലിം യുവാവിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇബ്രാഹിം പഠാൻ (34) ആണു വ്യാഴാഴ്ച വൈകുന്നേരം വെടിയേറ്റു കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരൻ ഖമറുദ്ദീനു(22) പരിക്കേറ്റു. ബൈക്കിലെത്തിയ നാലു പേരാണു വെടിവച്ചത്.
ഭിൽവാഡയിൽ സ്ഥിതി നിയന്ത്രണവിധേയമാണ്. കനത്ത പോലീസ് സന്നാഹത്തെയാണു നഗരത്തിൽ വിന്യസിച്ചിരിക്കുന്നത്. 48 മണിക്കൂർ ഇന്റർനെറ്റ് റദ്ദാക്കിയിരിക്കുകയാണ്. പഠാൻ ചികിത്സയിൽ കഴിഞ്ഞ ആശുപത്രി കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് അടിച്ചുതകർത്തു.
ആറു മാസം മുന്പ് പ്രദേശത്തെ ബിസിനസുകാരന്റെ മകൻ ആദർശ് തപാഡിയ (20) കൊല്ലപ്പെട്ടതിന്റെ പ്രതികാരമായാണു പഠാനെ കൊന്നതെന്നാണു പോലീസിന്റെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. പണമിടപാടിലെ തർക്കത്തെത്തുടർന്നായിരുന്നു ആദർശ് കൊല്ലപ്പെട്ടത്. തുടർന്ന് ഭിൽവാഡയിൽ സാമുദായികസംഘർഷ സാധ്യത ഉടലെടുത്തിരുന്നു.
ഭിൽവാഡയിൽ സ്ഥിതി നിയന്ത്രണവിധേയമാണ്. കനത്ത പോലീസ് സന്നാഹത്തെയാണു നഗരത്തിൽ വിന്യസിച്ചിരിക്കുന്നത്. 48 മണിക്കൂർ ഇന്റർനെറ്റ് റദ്ദാക്കിയിരിക്കുകയാണ്. പഠാൻ ചികിത്സയിൽ കഴിഞ്ഞ ആശുപത്രി കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് അടിച്ചുതകർത്തു.
ആറു മാസം മുന്പ് പ്രദേശത്തെ ബിസിനസുകാരന്റെ മകൻ ആദർശ് തപാഡിയ (20) കൊല്ലപ്പെട്ടതിന്റെ പ്രതികാരമായാണു പഠാനെ കൊന്നതെന്നാണു പോലീസിന്റെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. പണമിടപാടിലെ തർക്കത്തെത്തുടർന്നായിരുന്നു ആദർശ് കൊല്ലപ്പെട്ടത്. തുടർന്ന് ഭിൽവാഡയിൽ സാമുദായികസംഘർഷ സാധ്യത ഉടലെടുത്തിരുന്നു.