ന്യൂഡൽഹി: പ്രവീണ്‍ വധക്കേസിലെ പ്രതിയായ മുൻ ഡിവൈഎസ്പി ഷാജി ജയിൽ മോചനം ആവശ്യപ്പെട്ടു സുപ്രീംകോടതിയിൽ. പതിനേഴ് വർഷമായി താൻ ജയിലിലാണെന്നും വിട്ടയ യ്ക്കണമെന്നുമാണ് ഷാജി ഹർജിയിൽ ആവശ്യപ്പെട്ടത്.
ഇതിനു മുൻപ് ജയിൽ മോചനത്തിനായുള്ള ശിപാർശ പട്ടികയിൽ ഷാജി ഉൾപ്പെട്ടിരുന്നെങ്കിലും പിന്നീട് ഒഴിവാക്കുകയായിരുന്നു. ജയിലിലെ നല്ല നടപ്പും പെരുമാറ്റവും കണക്കിലെടുത്തായിരുന്നു ഷാജിയെ ജയിൽ മോചനത്തിനായുള്ള പട്ടികയിൽ ഉൾപ്പെടുത്തിയത്.
നിലവിൽ ജീവപര്യന്തം ശിക്ഷയുടെ കാലാവധി കഴിഞ്ഞെങ്കിലും കഴിഞ്ഞ നാല് വർഷത്തിലേറെയായി ഷാജി ജയിലിൽ തുടരുകയാണ്. ഇതേത്തുടർന്നാണ് വിട്ടയയ്ക്കാനുള്ള ശിപാർശയിൽ ഷാജിയുടെ പേരും ഉൾപ്പെടുത്തിയത്.
എന്നാൽ, ഷാജി പുറത്തിറങ്ങിയാൽ തനിക്കും ഷാജിയുടെ രണ്ടാം ഭാര്യയായ തന്റെ അമ്മയ്ക്കും സുരക്ഷാ പ്രശ്നമുണ്ടെന്നു ചൂണ്ടിക്കാട്ടി രണ്ടാം ഭാര്യയിലെ മകൻ സർക്കാരിന് പരാതി നൽകിയിരുന്നു. ഇതേത്തുടർന്നാണ് വിട്ടയയ്ക്കൽ പട്ടികയിൽനിന്നു ഷാജിയുടെ പേര് നീക്കം ചെയ്തത്.
ഇതിനു മുൻപ് ജയിൽ മോചനത്തിനായുള്ള ശിപാർശ പട്ടികയിൽ ഷാജി ഉൾപ്പെട്ടിരുന്നെങ്കിലും പിന്നീട് ഒഴിവാക്കുകയായിരുന്നു. ജയിലിലെ നല്ല നടപ്പും പെരുമാറ്റവും കണക്കിലെടുത്തായിരുന്നു ഷാജിയെ ജയിൽ മോചനത്തിനായുള്ള പട്ടികയിൽ ഉൾപ്പെടുത്തിയത്.
നിലവിൽ ജീവപര്യന്തം ശിക്ഷയുടെ കാലാവധി കഴിഞ്ഞെങ്കിലും കഴിഞ്ഞ നാല് വർഷത്തിലേറെയായി ഷാജി ജയിലിൽ തുടരുകയാണ്. ഇതേത്തുടർന്നാണ് വിട്ടയയ്ക്കാനുള്ള ശിപാർശയിൽ ഷാജിയുടെ പേരും ഉൾപ്പെടുത്തിയത്.
എന്നാൽ, ഷാജി പുറത്തിറങ്ങിയാൽ തനിക്കും ഷാജിയുടെ രണ്ടാം ഭാര്യയായ തന്റെ അമ്മയ്ക്കും സുരക്ഷാ പ്രശ്നമുണ്ടെന്നു ചൂണ്ടിക്കാട്ടി രണ്ടാം ഭാര്യയിലെ മകൻ സർക്കാരിന് പരാതി നൽകിയിരുന്നു. ഇതേത്തുടർന്നാണ് വിട്ടയയ്ക്കൽ പട്ടികയിൽനിന്നു ഷാജിയുടെ പേര് നീക്കം ചെയ്തത്.