ഹോങ്കോംഗ്: ഹോങ്കോംഗിലെ ജനാധിപത്യ പ്രക്ഷോഭകരെ സഹായിച്ചതിന്റെ പേരിൽ അവിടുത്തെ മുൻ ബിഷപ് കർദിനാൾ ജോസഫ് സെൻ അടക്കം ആറു പേർ കുറ്റക്കാരാണെന്നു കോടതി വിധിച്ചു.
തടവിലാക്കപ്പെടുന്ന പ്രക്ഷോഭകർക്കു നിയമസഹായം ലഭ്യമാക്കുന്നതിനായി ഇവർ രൂപീകരിച്ച ‘612 ഹുമാനിറ്റേറിയൻ റിലീഫ് ഫണ്ട്’ എന്ന സംഘടനയ്ക്കു രജിസ്ട്രേഷൻ ഇല്ലായിരുന്നു എന്ന ആരോപണം കോടതി ശരിവച്ചു. കർദിനാളും മറ്റുള്ളവരും 500 ഡോളർ വീതം പിഴ അടയ്ക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്.
2019 മുതൽ 2021 വരെ പ്രവർത്തിച്ച സംഘടനയുടെ ഭാരവാഹികളിലൊരാളായിരുന്നു കർദിനാൾ സെൻ. മറ്റുള്ളവരെ സഹായിക്കാൻ മനസുള്ള ഒരു ഹോങ്കോംഗുകാരൻ മാത്രമാണ് താനെന്നു കർദിനാൾ വിധിക്കുശേഷം പ്രതികരിച്ചു. അതേസമയം രജിസ്ട്രേഷനില്ലാത്തതിന്റെ പേരിൽ ക്രിമിനൽ കുറ്റം ചുമത്തിയത് സംഘടനാ സ്വാതന്ത്ര്യം വിലക്കലാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു.
തടവിലാക്കപ്പെടുന്ന പ്രക്ഷോഭകർക്കു നിയമസഹായം ലഭ്യമാക്കുന്നതിനായി ഇവർ രൂപീകരിച്ച ‘612 ഹുമാനിറ്റേറിയൻ റിലീഫ് ഫണ്ട്’ എന്ന സംഘടനയ്ക്കു രജിസ്ട്രേഷൻ ഇല്ലായിരുന്നു എന്ന ആരോപണം കോടതി ശരിവച്ചു. കർദിനാളും മറ്റുള്ളവരും 500 ഡോളർ വീതം പിഴ അടയ്ക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്.
2019 മുതൽ 2021 വരെ പ്രവർത്തിച്ച സംഘടനയുടെ ഭാരവാഹികളിലൊരാളായിരുന്നു കർദിനാൾ സെൻ. മറ്റുള്ളവരെ സഹായിക്കാൻ മനസുള്ള ഒരു ഹോങ്കോംഗുകാരൻ മാത്രമാണ് താനെന്നു കർദിനാൾ വിധിക്കുശേഷം പ്രതികരിച്ചു. അതേസമയം രജിസ്ട്രേഷനില്ലാത്തതിന്റെ പേരിൽ ക്രിമിനൽ കുറ്റം ചുമത്തിയത് സംഘടനാ സ്വാതന്ത്ര്യം വിലക്കലാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു.