സെബി മാത്യു
ന്യൂഡൽഹി: തെരഞ്ഞെടുപ്പു കമ്മീഷണർ നിയമനത്തിൽ അതിരൂക്ഷ വിമർശനങ്ങളും ചോദ്യങ്ങളും ഉയർത്തി സുപ്രീംകോടതി. സർക്കാർ നിയമിക്കുന്ന തെരഞ്ഞെടുപ്പു കമ്മീഷണർ പ്രധാനമന്ത്രിക്കെതിരേ നടപടിയെടുക്കാൻ തയാറാകുമോ എന്നാണ് ഇന്നലെ ജസ്റ്റീസ് കെ.എം. ജോസഫിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനബെഞ്ച് ചോദിച്ചത്. തെരഞ്ഞെടുപ്പു കമ്മീഷന്റെ സ്വതന്ത്രസ്വഭാവം സംബന്ധിച്ച് കഴിഞ്ഞദിവസവും കോടതി ആശങ്ക ഉന്നയിച്ചിരുന്നു. കമ്മീഷനു സ്വാതന്ത്ര്യം എന്നത് വാക്കിൽ മാത്രമേയുള്ളൂ എന്നായിരുന്നു നിരീക്ഷണം.
തെരഞ്ഞെടുപ്പു കമ്മീഷണറായി തിങ്കളാഴ്ച ചുമതലയേറ്റ അരുണ്‍ ഗോയലിന്റെ നിയമന നടപടികളുടെ ഫയൽ ഇന്നുതന്നെ ഹാജരാക്കണമെന്ന് അറ്റോർണി ജനറലിനോട് കോടതി നിർദേശിച്ചു. വെള്ളിയാഴ്ച സർവീസിൽ നിന്നു സ്വയം വിരമിച്ച അരുണ്‍ ഗോയൽ തിങ്കളാഴ്ച തെരഞ്ഞെടുപ്പു കമ്മീഷണറായി ചുമതലയേറ്റെന്നു പരാതിക്കാരുടെ അഭിഭാഷകനായ പ്രശാന്ത് ഭൂഷൻ ചൂണ്ടിക്കാട്ടി.
അരുണ്‍ ഗോയൽ വ്യാഴാഴ്ച വരെ കേന്ദ്ര സർവീസിൽ സെക്രട്ടറി തല ഉദ്യോഗസ്ഥനായിരുന്നു. ഫയലുകളുടെ കാര്യത്തിൽ ആവർത്തിച്ചു വിമുഖത കാണിച്ച അറ്റോർണി ജനറലിനോട് ഇന്നുതന്നെ നൽകണമെന്നു സുപ്രീംകോടതി നിർദേശിക്കുകയായിരുന്നു.
കേന്ദ്രത്തിന്റെ വാദം കേൾക്കുന്നതിനിടെയാണ് ഒരു ഉദാഹരണമെന്ന നിലയിൽ തെരഞ്ഞെടുപ്പു കമ്മീഷണർ പ്രധാനമന്ത്രിക്കെതിരെ നടപടിയെടുക്കേണ്ട സാഹചര്യം ഉണ്ടാകുകയും അത് ചെയ്യാതിരിക്കുകയും ചെയ്താൽ ആ സംവിധാനം തന്നെ പൂർണമായി തകർന്നില്ലേ എന്നു കോടതി ചോദിച്ചത്. തെരഞ്ഞെടുപ്പു കമ്മീഷണർമാരുടെ നിയമനത്തിന് ഒരുന്നത സമിതി വേണമെന്നും കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം മാത്രം പോരെന്നും കോടതി വ്യക്തമാക്കി.
തെരഞ്ഞെടുപ്പു കമ്മീഷന്റെ സംരക്ഷണം സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും കോടതിക്ക് ഇടപെടാനാകില്ലെന്നുമായിരുന്നു സർക്കാരിന്റെ വാദം. നിലവിലുള്ള സംവിധാനം മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നത്. ഇപ്പോൾ കോടതി ഇടപെടേണ്ട സാഹചര്യമില്ലെന്നും വ്യക്തമാക്കി. സിവിൽ സർവീസുകാരിൽ നിന്നു മാത്രം ആളുകളെ കണ്ടെത്തുന്നത് എന്തു കൊണ്ടാണെന്നും കോടതി ചോദിച്ചു. അതാണു പതിവെന്നും ആ പതിവ് തെറ്റിക്കാനാകില്ലെന്നുമായിരുന്നു സർക്കാരിന്റെ മറുപടി.
തെരഞ്ഞെടുപ്പു കമ്മീഷണർമാരുടെ നിയമനരീതി പരിഷ്കരിക്കണം എന്ന ഹർജിയാണ് ജസ്റ്റീസ് കെ.എം. ജോസഫിനു പുറമെ ജസ്റ്റീസുമാരായ അജയ് രസ്തോഗി, അനിരുദ്ധ ബോസ്, ഹൃഷികേശ് റോയ്, സി.ടി. രവികുമാർ എന്നിവരടങ്ങുന്ന അഞ്ചംഗ സുപ്രീംകോടതി ബെഞ്ച് പരിഗണിക്കുന്നത്.
ജഡ്ജിമാരുടെ നിയമനത്തിനുള്ള കൊളീജിയം മാതൃകയിൽ മുതിർന്ന ജഡ്ജിമാരെ കൂടി ഉൾപ്പെടുത്തി ഉന്നതസമിതി വേണമെന്ന ആവശ്യത്തെ സർക്കാർ ശക്തമായി എതിർക്കുന്നു. അത്തരമൊരു നീക്കത്തിനു ഭരണഘടനഭേദഗതി ആവശ്യമാണെന്നാണ് സർക്കാർ വാദിക്കുന്നത്.
"സ്വതന്ത്ര സംവിധാനം വേണം'
ന്യൂഡൽഹി: തെരഞ്ഞെടുപ്പു കമ്മീഷണർമാരുടെ നിയമനത്തിന് ചീഫ് ജസ്റ്റീസ് കൂടി ഉൾപ്പെട്ട ഒരു സംവിധാനം വേണ്ടതാണെന്ന് ജസ്റ്റീസ് കെ.എം. ജോസഫ് കഴിഞ്ഞദിവസത്തെ വാദത്തിനിടെ ചൂണ്ടിക്കാട്ടിയിരുന്നു.
മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർമാരെ അടിക്കടി മാറ്റുന്ന നടപടിയെയും ഭരണഘടന ബെഞ്ച് രൂക്ഷമായി വിമർശിച്ചു. 1950 കാലഘട്ടം മുതൽ തെരഞ്ഞെടുപ്പു കമ്മീഷണറുടെ കാലാവധി എട്ടു വർഷം വരെ ആയിരുന്നത് 2004ന് ശേഷം നൂറു ദിവസത്തിൽ താഴെവരെ എത്തിയിട്ടുണ്ട്.
മുൻ യുപിഎ സർക്കാരിന്റെ കാലത്ത് എട്ടു വർഷത്തിനുള്ളിൽ ആറ് മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർമാരാണ് മാറിമാറി വന്നത്. നിലവിലെ സർക്കാർ അധികാരത്തിൽ വന്ന ശേഷം 2015 മുതൽ 2022 വരെ ഏഴു വർഷത്തിനുള്ളിൽ എട്ടു മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർമാരാണ് വന്നതെന്നും ജസ്റ്റീസ് കെ.എം. ജോസഫ് ചൂണ്ടിക്കാട്ടി.
ന്യൂഡൽഹി: തെരഞ്ഞെടുപ്പു കമ്മീഷണർ നിയമനത്തിൽ അതിരൂക്ഷ വിമർശനങ്ങളും ചോദ്യങ്ങളും ഉയർത്തി സുപ്രീംകോടതി. സർക്കാർ നിയമിക്കുന്ന തെരഞ്ഞെടുപ്പു കമ്മീഷണർ പ്രധാനമന്ത്രിക്കെതിരേ നടപടിയെടുക്കാൻ തയാറാകുമോ എന്നാണ് ഇന്നലെ ജസ്റ്റീസ് കെ.എം. ജോസഫിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനബെഞ്ച് ചോദിച്ചത്. തെരഞ്ഞെടുപ്പു കമ്മീഷന്റെ സ്വതന്ത്രസ്വഭാവം സംബന്ധിച്ച് കഴിഞ്ഞദിവസവും കോടതി ആശങ്ക ഉന്നയിച്ചിരുന്നു. കമ്മീഷനു സ്വാതന്ത്ര്യം എന്നത് വാക്കിൽ മാത്രമേയുള്ളൂ എന്നായിരുന്നു നിരീക്ഷണം.
തെരഞ്ഞെടുപ്പു കമ്മീഷണറായി തിങ്കളാഴ്ച ചുമതലയേറ്റ അരുണ്‍ ഗോയലിന്റെ നിയമന നടപടികളുടെ ഫയൽ ഇന്നുതന്നെ ഹാജരാക്കണമെന്ന് അറ്റോർണി ജനറലിനോട് കോടതി നിർദേശിച്ചു. വെള്ളിയാഴ്ച സർവീസിൽ നിന്നു സ്വയം വിരമിച്ച അരുണ്‍ ഗോയൽ തിങ്കളാഴ്ച തെരഞ്ഞെടുപ്പു കമ്മീഷണറായി ചുമതലയേറ്റെന്നു പരാതിക്കാരുടെ അഭിഭാഷകനായ പ്രശാന്ത് ഭൂഷൻ ചൂണ്ടിക്കാട്ടി.
അരുണ്‍ ഗോയൽ വ്യാഴാഴ്ച വരെ കേന്ദ്ര സർവീസിൽ സെക്രട്ടറി തല ഉദ്യോഗസ്ഥനായിരുന്നു. ഫയലുകളുടെ കാര്യത്തിൽ ആവർത്തിച്ചു വിമുഖത കാണിച്ച അറ്റോർണി ജനറലിനോട് ഇന്നുതന്നെ നൽകണമെന്നു സുപ്രീംകോടതി നിർദേശിക്കുകയായിരുന്നു.
കേന്ദ്രത്തിന്റെ വാദം കേൾക്കുന്നതിനിടെയാണ് ഒരു ഉദാഹരണമെന്ന നിലയിൽ തെരഞ്ഞെടുപ്പു കമ്മീഷണർ പ്രധാനമന്ത്രിക്കെതിരെ നടപടിയെടുക്കേണ്ട സാഹചര്യം ഉണ്ടാകുകയും അത് ചെയ്യാതിരിക്കുകയും ചെയ്താൽ ആ സംവിധാനം തന്നെ പൂർണമായി തകർന്നില്ലേ എന്നു കോടതി ചോദിച്ചത്. തെരഞ്ഞെടുപ്പു കമ്മീഷണർമാരുടെ നിയമനത്തിന് ഒരുന്നത സമിതി വേണമെന്നും കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം മാത്രം പോരെന്നും കോടതി വ്യക്തമാക്കി.
തെരഞ്ഞെടുപ്പു കമ്മീഷന്റെ സംരക്ഷണം സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും കോടതിക്ക് ഇടപെടാനാകില്ലെന്നുമായിരുന്നു സർക്കാരിന്റെ വാദം. നിലവിലുള്ള സംവിധാനം മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നത്. ഇപ്പോൾ കോടതി ഇടപെടേണ്ട സാഹചര്യമില്ലെന്നും വ്യക്തമാക്കി. സിവിൽ സർവീസുകാരിൽ നിന്നു മാത്രം ആളുകളെ കണ്ടെത്തുന്നത് എന്തു കൊണ്ടാണെന്നും കോടതി ചോദിച്ചു. അതാണു പതിവെന്നും ആ പതിവ് തെറ്റിക്കാനാകില്ലെന്നുമായിരുന്നു സർക്കാരിന്റെ മറുപടി.
തെരഞ്ഞെടുപ്പു കമ്മീഷണർമാരുടെ നിയമനരീതി പരിഷ്കരിക്കണം എന്ന ഹർജിയാണ് ജസ്റ്റീസ് കെ.എം. ജോസഫിനു പുറമെ ജസ്റ്റീസുമാരായ അജയ് രസ്തോഗി, അനിരുദ്ധ ബോസ്, ഹൃഷികേശ് റോയ്, സി.ടി. രവികുമാർ എന്നിവരടങ്ങുന്ന അഞ്ചംഗ സുപ്രീംകോടതി ബെഞ്ച് പരിഗണിക്കുന്നത്.
ജഡ്ജിമാരുടെ നിയമനത്തിനുള്ള കൊളീജിയം മാതൃകയിൽ മുതിർന്ന ജഡ്ജിമാരെ കൂടി ഉൾപ്പെടുത്തി ഉന്നതസമിതി വേണമെന്ന ആവശ്യത്തെ സർക്കാർ ശക്തമായി എതിർക്കുന്നു. അത്തരമൊരു നീക്കത്തിനു ഭരണഘടനഭേദഗതി ആവശ്യമാണെന്നാണ് സർക്കാർ വാദിക്കുന്നത്.
"സ്വതന്ത്ര സംവിധാനം വേണം'
ന്യൂഡൽഹി: തെരഞ്ഞെടുപ്പു കമ്മീഷണർമാരുടെ നിയമനത്തിന് ചീഫ് ജസ്റ്റീസ് കൂടി ഉൾപ്പെട്ട ഒരു സംവിധാനം വേണ്ടതാണെന്ന് ജസ്റ്റീസ് കെ.എം. ജോസഫ് കഴിഞ്ഞദിവസത്തെ വാദത്തിനിടെ ചൂണ്ടിക്കാട്ടിയിരുന്നു.
മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർമാരെ അടിക്കടി മാറ്റുന്ന നടപടിയെയും ഭരണഘടന ബെഞ്ച് രൂക്ഷമായി വിമർശിച്ചു. 1950 കാലഘട്ടം മുതൽ തെരഞ്ഞെടുപ്പു കമ്മീഷണറുടെ കാലാവധി എട്ടു വർഷം വരെ ആയിരുന്നത് 2004ന് ശേഷം നൂറു ദിവസത്തിൽ താഴെവരെ എത്തിയിട്ടുണ്ട്.
മുൻ യുപിഎ സർക്കാരിന്റെ കാലത്ത് എട്ടു വർഷത്തിനുള്ളിൽ ആറ് മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർമാരാണ് മാറിമാറി വന്നത്. നിലവിലെ സർക്കാർ അധികാരത്തിൽ വന്ന ശേഷം 2015 മുതൽ 2022 വരെ ഏഴു വർഷത്തിനുള്ളിൽ എട്ടു മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർമാരാണ് വന്നതെന്നും ജസ്റ്റീസ് കെ.എം. ജോസഫ് ചൂണ്ടിക്കാട്ടി.