ടെഹ്റാൻ: സർക്കാർവിരുദ്ധ പ്രക്ഷോഭങ്ങളെ പിന്തുണച്ച് പരസ്യമായി രംഗത്തെത്തിയതിന് ഇറാനിൽ രണ്ടു പ്രമുഖ നടിമാരെ അറസ്റ്റ് ചെയ്തു.
ഹെൻഗാമേ ഗസിയാനി, കാതായുൻ റിയാഹി എന്നിവരാണ് അറസ്റ്റിലായത്. ഇരുവർക്കും എതിരേ ഗൂഢാലോചനക്കുറ്റവും ചുമത്തിയിട്ടുണ്ട്. ഇരു നടിമാരും നിരവധി അന്താരാഷ്ട്ര അവാർഡുകൾ നേടിയിട്ടുള്ളവരാണ്.
ഇറാനിലെ പ്രക്ഷോഭത്തെ അനുകൂലിച്ച് രണ്ടു നടിമാരും മുന്പു ശിരോവസ്ത്രമില്ലാതെ പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. പോലീസ് കസ്റ്റഡിയിൽ മഹ്സ അമിനി എന്ന ഇരുപത്തിരണ്ടുകാരി മരിച്ചതിനെത്തുടർന്നാണ് ഇറാനിൽ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. നാനൂറിലേറെ പേർ ഇതുവരെ കൊല്ലപ്പെട്ടു.
ഹെൻഗാമേ ഗസിയാനി, കാതായുൻ റിയാഹി എന്നിവരാണ് അറസ്റ്റിലായത്. ഇരുവർക്കും എതിരേ ഗൂഢാലോചനക്കുറ്റവും ചുമത്തിയിട്ടുണ്ട്. ഇരു നടിമാരും നിരവധി അന്താരാഷ്ട്ര അവാർഡുകൾ നേടിയിട്ടുള്ളവരാണ്.
ഇറാനിലെ പ്രക്ഷോഭത്തെ അനുകൂലിച്ച് രണ്ടു നടിമാരും മുന്പു ശിരോവസ്ത്രമില്ലാതെ പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. പോലീസ് കസ്റ്റഡിയിൽ മഹ്സ അമിനി എന്ന ഇരുപത്തിരണ്ടുകാരി മരിച്ചതിനെത്തുടർന്നാണ് ഇറാനിൽ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. നാനൂറിലേറെ പേർ ഇതുവരെ കൊല്ലപ്പെട്ടു.