ടെഹ്റാൻ: ആധുനിക ഇറാന്റെ സ്ഥാപകനായ ആയത്തുള്ള റൂഹുള്ള ഖൊമേനിയുടെ പൂർവിക ഭവനത്തിന് പ്രതിഷേധക്കാർ തീവച്ചതായി റിപ്പോർട്ട്.
ഖൊമേൻ നഗരത്തിൽ 30 വർഷമായി മ്യൂസിയമായി പ്രവർത്തിക്കുന്ന ഭവനത്തിനു ഭാഗികമായി തീപിടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഇതിനു മുന്നിൽനിന്ന് പ്രതിഷേധക്കാർ ആഹ്ലാദം പ്രകടിപ്പിക്കുന്നതു വീഡിയോയിൽ കാണാം.
വ്യാഴാഴ്ചയാണ് സംഭവം നടന്നതെന്നു കരുതുന്നു. അതേസമയം, ഇറാനിലെ സർക്കാർ മാധ്യമങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. തീവപ്പ് ഉണ്ടായിട്ടില്ലെന്നും കുറച്ചുപേർ ഭവനത്തിനു മുന്നിൽ തടിച്ചുകൂടുക മാത്രമായിരുന്നുവെന്നും പറഞ്ഞ ടാസ്നിം വാർത്താ ഏജൻസി, ഭവനത്തിന്റെ വീഡിയോ പുറത്തുവിടുകയും ഇതിപ്പോഴും സന്ദർശകർക്കായി തുറന്നുകൊടുത്തിരിക്കുന്നതായി അവകാശപ്പെടുകയുമുണ്ടായി.
ഇറാനിൽ ഇസ്ലാമിക റിപ്പബ്ലിക്ക് സ്ഥാപിച്ച ഖൊമേനി ജനിച്ചത് ഈ ഭവനത്തിലാണ്. ഷാ ഭരണത്തിന് അന്ത്യംകുറിച്ച 1979ലെ ഇസ്ലാമിക വിപ്ലവത്തിന് നേതൃത്വം നല്കിയ ഖൊമേനി 1989ൽ മരിക്കുന്നതുവരെ രാജ്യത്തിന്റെ പരമോന്നത നേതാവായിരുന്നു. അദ്ദേഹത്തിന്റെ പിൻഗാമിയായ ആയത്തുള്ള അലി ഖമേനിയാണ് ഇപ്പോഴത്തെ പരമോന്നത നേതാവ്.
രണ്ടു മാസം മുന്പ് ഹിജാബ് നിയമം ലംഘിച്ചതിന്റെ പേരിൽ പോലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമിനി എന്ന യുവതി മരിച്ചതിനെത്തുടർന്ന് ഉടലെടുത്ത പ്രതിഷേധം കടുത്ത സർക്കാർ വിരുദ്ധ പ്രക്ഷോഭമായി രാജ്യം മുഴുവൻ പടർന്നിരിക്കുകയാണ്.
ഖൊമേൻ നഗരത്തിൽ 30 വർഷമായി മ്യൂസിയമായി പ്രവർത്തിക്കുന്ന ഭവനത്തിനു ഭാഗികമായി തീപിടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഇതിനു മുന്നിൽനിന്ന് പ്രതിഷേധക്കാർ ആഹ്ലാദം പ്രകടിപ്പിക്കുന്നതു വീഡിയോയിൽ കാണാം.
വ്യാഴാഴ്ചയാണ് സംഭവം നടന്നതെന്നു കരുതുന്നു. അതേസമയം, ഇറാനിലെ സർക്കാർ മാധ്യമങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. തീവപ്പ് ഉണ്ടായിട്ടില്ലെന്നും കുറച്ചുപേർ ഭവനത്തിനു മുന്നിൽ തടിച്ചുകൂടുക മാത്രമായിരുന്നുവെന്നും പറഞ്ഞ ടാസ്നിം വാർത്താ ഏജൻസി, ഭവനത്തിന്റെ വീഡിയോ പുറത്തുവിടുകയും ഇതിപ്പോഴും സന്ദർശകർക്കായി തുറന്നുകൊടുത്തിരിക്കുന്നതായി അവകാശപ്പെടുകയുമുണ്ടായി.
ഇറാനിൽ ഇസ്ലാമിക റിപ്പബ്ലിക്ക് സ്ഥാപിച്ച ഖൊമേനി ജനിച്ചത് ഈ ഭവനത്തിലാണ്. ഷാ ഭരണത്തിന് അന്ത്യംകുറിച്ച 1979ലെ ഇസ്ലാമിക വിപ്ലവത്തിന് നേതൃത്വം നല്കിയ ഖൊമേനി 1989ൽ മരിക്കുന്നതുവരെ രാജ്യത്തിന്റെ പരമോന്നത നേതാവായിരുന്നു. അദ്ദേഹത്തിന്റെ പിൻഗാമിയായ ആയത്തുള്ള അലി ഖമേനിയാണ് ഇപ്പോഴത്തെ പരമോന്നത നേതാവ്.
രണ്ടു മാസം മുന്പ് ഹിജാബ് നിയമം ലംഘിച്ചതിന്റെ പേരിൽ പോലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമിനി എന്ന യുവതി മരിച്ചതിനെത്തുടർന്ന് ഉടലെടുത്ത പ്രതിഷേധം കടുത്ത സർക്കാർ വിരുദ്ധ പ്രക്ഷോഭമായി രാജ്യം മുഴുവൻ പടർന്നിരിക്കുകയാണ്.