വാഷിംഗ്ടൺ ഡിസി: ജമാൽ ഖഷോഗി വധത്തിൽ സൗദിയിലെ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ സംരക്ഷിക്കുന്ന നിലപാടുമായി അമേരിക്കയിലെ ബൈഡൻ ഭരണകൂടം.
മുഹമ്മദ് ബിൻ സൽമാനെതിരേ അമേരിക്കൻ കോടതിയിൽ നല്കിയിട്ടുള്ള സിവിൽ ഹർജിയിൽ നടപടികൾ ഒഴിവാക്കണമെന്ന് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് ആവശ്യപ്പെട്ടു. സൗദി അറേബ്യയുടെ പ്രധാനമന്ത്രിയെന്ന നിലയിൽ അദ്ദേഹത്തിനു കോടതി നടപടികളിൽനിന്നു സംരക്ഷണമുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്.
സൗദി ഭരണകൂടത്തിന്റെ നിശിതവിമർശകനും മാധ്യമപ്രവർത്തകനുമായിരുന്ന ഖഷോഗി തുർക്കിയിലെ ഇസ്താംബൂളിലുള്ള സൗദി കോൺസുലേറ്റിൽ 2018 ഒക്ടോബറിലാണു കൊല്ലപ്പെട്ടത്. മുഹമ്മദ് ബിൻ സൽമാന് വധത്തിൽ പങ്കുള്ളതായി അമേരിക്കൻ ചാരസംഘടനയായ സിഐഎ കണ്ടെത്തിയിരുന്നു.
മുഹമ്മദ് ബിൻ സൽമാനിൽനിന്നു നഷ്ടപരിഹാരം ആവശ്യപ്പെട്ട്, ഖഷോഗിയുമായി വിവാഹം ഉറപ്പിച്ചിരുന്ന ഹാറ്റിസ് സെൻഗിസ്, ഖഷോഗി സ്ഥാപിച്ച ഡെമോക്രസി ഫോർ അറബ് വേൾഡ് മനുഷ്യാവകാശ സംഘടനകൾ എന്നിവരാണ് അമേരിക്കൻ കോടതിയിൽ ഹർജി നല്കിയത്.
അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പ്രകാരം രാഷ്ട്രത്തലവന്മാർക്ക് കോടതി നടപടികളിൽനിന്നു ലഭിക്കുന്ന പരിരക്ഷ, മുഹമ്മദ് ബിൻ സൽമാനും ബാധകമാണെന്നാണു യുഎസ് ജസ്റ്റിസ് ഡിപാർട്ട്മെന്റ് കോടതിയെ അറിയിച്ചിരിക്കുന്നത്. ഇതിനർഥം അദ്ദേഹം നിരപരാധിയാണ് എന്നല്ല എന്നും കൂട്ടിച്ചേർത്തിട്ടുണ്ട്.
വർഷങ്ങളായി സൗദിയുടെ ഭരണം നിയന്ത്രിക്കുന്ന മുഹമ്മദ് ബിൻ സൽമാൻ സെപ്റ്റംബറിലാണ് പ്രധാനമന്ത്രിപദത്തിൽ നിയമിക്കപ്പെട്ടത്. ഖഷോഗി വധത്തിൽ പങ്കില്ലെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.
ഖഷോഗി വധം മുഹമ്മദ് ബിൻ സൽമാന്റെയും സൗദിയുടെയും പ്രതിച്ഛായയ്ക്കു വലിയ കോട്ടം വരുത്തിയിരുന്നു. സംഭവത്തോടെ അമേരിക്കയും സൗദിയും തമ്മിലുള്ള ബന്ധം മോശമാകുകയും ചെയ്തു. പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ പ്രചാരണവേളയിൽ സൗദിയെ അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെടുത്തുമെന്നു പറഞ്ഞ ബൈഡൻ, അടുത്തിയിടെ സൗദിയിലെത്തി മുഹമ്മദ് ബിൻ സൽമാനുമായി ചർച്ച നടത്തിയിരുന്നു.
മുഹമ്മദ് ബിൻ സൽമാനെതിരേ അമേരിക്കൻ കോടതിയിൽ നല്കിയിട്ടുള്ള സിവിൽ ഹർജിയിൽ നടപടികൾ ഒഴിവാക്കണമെന്ന് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് ആവശ്യപ്പെട്ടു. സൗദി അറേബ്യയുടെ പ്രധാനമന്ത്രിയെന്ന നിലയിൽ അദ്ദേഹത്തിനു കോടതി നടപടികളിൽനിന്നു സംരക്ഷണമുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്.
സൗദി ഭരണകൂടത്തിന്റെ നിശിതവിമർശകനും മാധ്യമപ്രവർത്തകനുമായിരുന്ന ഖഷോഗി തുർക്കിയിലെ ഇസ്താംബൂളിലുള്ള സൗദി കോൺസുലേറ്റിൽ 2018 ഒക്ടോബറിലാണു കൊല്ലപ്പെട്ടത്. മുഹമ്മദ് ബിൻ സൽമാന് വധത്തിൽ പങ്കുള്ളതായി അമേരിക്കൻ ചാരസംഘടനയായ സിഐഎ കണ്ടെത്തിയിരുന്നു.
മുഹമ്മദ് ബിൻ സൽമാനിൽനിന്നു നഷ്ടപരിഹാരം ആവശ്യപ്പെട്ട്, ഖഷോഗിയുമായി വിവാഹം ഉറപ്പിച്ചിരുന്ന ഹാറ്റിസ് സെൻഗിസ്, ഖഷോഗി സ്ഥാപിച്ച ഡെമോക്രസി ഫോർ അറബ് വേൾഡ് മനുഷ്യാവകാശ സംഘടനകൾ എന്നിവരാണ് അമേരിക്കൻ കോടതിയിൽ ഹർജി നല്കിയത്.
അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പ്രകാരം രാഷ്ട്രത്തലവന്മാർക്ക് കോടതി നടപടികളിൽനിന്നു ലഭിക്കുന്ന പരിരക്ഷ, മുഹമ്മദ് ബിൻ സൽമാനും ബാധകമാണെന്നാണു യുഎസ് ജസ്റ്റിസ് ഡിപാർട്ട്മെന്റ് കോടതിയെ അറിയിച്ചിരിക്കുന്നത്. ഇതിനർഥം അദ്ദേഹം നിരപരാധിയാണ് എന്നല്ല എന്നും കൂട്ടിച്ചേർത്തിട്ടുണ്ട്.
വർഷങ്ങളായി സൗദിയുടെ ഭരണം നിയന്ത്രിക്കുന്ന മുഹമ്മദ് ബിൻ സൽമാൻ സെപ്റ്റംബറിലാണ് പ്രധാനമന്ത്രിപദത്തിൽ നിയമിക്കപ്പെട്ടത്. ഖഷോഗി വധത്തിൽ പങ്കില്ലെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.
ഖഷോഗി വധം മുഹമ്മദ് ബിൻ സൽമാന്റെയും സൗദിയുടെയും പ്രതിച്ഛായയ്ക്കു വലിയ കോട്ടം വരുത്തിയിരുന്നു. സംഭവത്തോടെ അമേരിക്കയും സൗദിയും തമ്മിലുള്ള ബന്ധം മോശമാകുകയും ചെയ്തു. പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ പ്രചാരണവേളയിൽ സൗദിയെ അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെടുത്തുമെന്നു പറഞ്ഞ ബൈഡൻ, അടുത്തിയിടെ സൗദിയിലെത്തി മുഹമ്മദ് ബിൻ സൽമാനുമായി ചർച്ച നടത്തിയിരുന്നു.