ന്യൂഡൽഹി: ഡൽഹി സർക്കാർ മദ്യനയക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) വ്യാപക പരിശോധന. ഡൽഹി, പഞ്ചാബ് എന്നിവിടങ്ങളിലെ അഞ്ഞൂറിലധികം പ്രദേശങ്ങളിൽ മൂന്നു മാസമായി അന്വേഷണ ഏജൻസികൾ തെരച്ചിൽ നടത്തി. തെരച്ചിലിനെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ വിമർശിച്ചു.
മുന്നൂറിലധികം ഉദ്യോഗസ്ഥർ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കെ തിരെ തെളിവുകൾ കണ്ടെത്താൻ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. കക്ഷിരാഷ്ട്രീയത്തിന് വിധേയരായി ഉദ്യോഗസ്ഥർ സമയം പാഴാക്കിയാൽ രാജ്യം എങ്ങനെ പുരോഗമിക്കുമെന്നും കേജരിവാൾ ട്വീറ്റ് ചെയ്തു.
ഡൽഹി ഗവർണർ വി.കെ. സക്സേനയുടെ ശിപാർശയെത്തുടർന്നാണ് സിബിഐ അന്വേഷണം ആരംഭിച്ചത്. എഎപി നേതാവ് മനീഷ് സിസോദിയ മുംബൈ മലയാളി വ്യവസായി വിജയ് നായർ എന്നിവർ ഉൾപ്പെടെ 15 പേർക്ക് എതിരേയാണ് സിബിഐ അഴിമതിക്കേസിൽ കുറ്റപത്രം തയാറാക്കിയത്.
മുന്നൂറിലധികം ഉദ്യോഗസ്ഥർ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കെ തിരെ തെളിവുകൾ കണ്ടെത്താൻ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. കക്ഷിരാഷ്ട്രീയത്തിന് വിധേയരായി ഉദ്യോഗസ്ഥർ സമയം പാഴാക്കിയാൽ രാജ്യം എങ്ങനെ പുരോഗമിക്കുമെന്നും കേജരിവാൾ ട്വീറ്റ് ചെയ്തു.
ഡൽഹി ഗവർണർ വി.കെ. സക്സേനയുടെ ശിപാർശയെത്തുടർന്നാണ് സിബിഐ അന്വേഷണം ആരംഭിച്ചത്. എഎപി നേതാവ് മനീഷ് സിസോദിയ മുംബൈ മലയാളി വ്യവസായി വിജയ് നായർ എന്നിവർ ഉൾപ്പെടെ 15 പേർക്ക് എതിരേയാണ് സിബിഐ അഴിമതിക്കേസിൽ കുറ്റപത്രം തയാറാക്കിയത്.