മുംബൈ: മുംബൈയിൽനിന്നും ഗുജറാത്തിൽനിന്നും 120 കോടി രൂപ വിലവരുന്ന മെഫേഡ്രോൺ മയക്കുമരുന്ന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) പിടികൂടി. എയർ ഇന്ത്യയുടെ മുൻ പൈലറ്റ് ഉൾപ്പെടെ ആറു പേരെ അറസ്റ്റ് ചെയ്തു.
ഗുജറാത്ത് ജാംനഗർ നേവൽ ഇന്റലിജൻസിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണു റെയ്ഡ് നടത്തിയതെന്ന് എൻസിബി ഡെപ്യൂട്ടി ഡിജി സഞ്ജയ് സിംഗ് പറഞ്ഞു. തിങ്കളാഴ്ച ജാംനഗറിൽ നടത്തിയ റെയ്ഡിൽ 10 കിലോഗ്രാമും വ്യാഴാഴ്ച ദക്ഷിണ മുംബൈ തുറമുഖ മേഖലയിലെ എസ്ബി റോഡ് പരിസരത്തെ ഗോഡൗണിൽ നടത്തിയ റെയ്ഡിൽ 50 കിലോഗ്രാമും കണ്ടെത്തി.
സാധാരണ ജീവനക്കാരനായി ഔദ്യോഗിക ജീവിതമാരംഭിച്ച് പൈലറ്റ് പരീക്ഷ പാസായ വ്യക്തിയാണ് അറസ്റ്റിലായ ഒരാൾ. ഇയാൾ 2016 മുതൽ 2018 വരെ പൈലറ്റായി ജോലി ചെയ്തിരുന്നു. യുഎസ്എ ടെക്സസിലെ സാൻ അന്റോണിയോയിലും ലിത്വാനിയയിലും ഇയാൾ പൈലറ്റ് ട്രെയിനിംഗ് നടത്തിയിട്ടുണ്ടെന്നും എൻസിബി പറഞ്ഞു.
ഗുജറാത്ത് ജാംനഗർ നേവൽ ഇന്റലിജൻസിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണു റെയ്ഡ് നടത്തിയതെന്ന് എൻസിബി ഡെപ്യൂട്ടി ഡിജി സഞ്ജയ് സിംഗ് പറഞ്ഞു. തിങ്കളാഴ്ച ജാംനഗറിൽ നടത്തിയ റെയ്ഡിൽ 10 കിലോഗ്രാമും വ്യാഴാഴ്ച ദക്ഷിണ മുംബൈ തുറമുഖ മേഖലയിലെ എസ്ബി റോഡ് പരിസരത്തെ ഗോഡൗണിൽ നടത്തിയ റെയ്ഡിൽ 50 കിലോഗ്രാമും കണ്ടെത്തി.
സാധാരണ ജീവനക്കാരനായി ഔദ്യോഗിക ജീവിതമാരംഭിച്ച് പൈലറ്റ് പരീക്ഷ പാസായ വ്യക്തിയാണ് അറസ്റ്റിലായ ഒരാൾ. ഇയാൾ 2016 മുതൽ 2018 വരെ പൈലറ്റായി ജോലി ചെയ്തിരുന്നു. യുഎസ്എ ടെക്സസിലെ സാൻ അന്റോണിയോയിലും ലിത്വാനിയയിലും ഇയാൾ പൈലറ്റ് ട്രെയിനിംഗ് നടത്തിയിട്ടുണ്ടെന്നും എൻസിബി പറഞ്ഞു.