+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗാംബിയയിൽ കുട്ടികളുടെ മരണം: മരുന്നിനെക്കുറിച്ച് അന്വേഷണം

ന്യൂഡൽഹി: ഗാംബിയയിൽ കുട്ടികളുടെ കൂട്ടമരണത്തിനു കാരണമായ ചുമയ്ക്കുള്ള മരുന്നുകളെക്കുറിച്ച് അന്വേഷണം നടത്താൻ കേന്ദ്ര സർക്കാർ നിർദേശിച്ചു. ഹരിയാന ആസ്ഥാനമ
ഗാംബിയയിൽ കുട്ടികളുടെ മരണം: മരുന്നിനെക്കുറിച്ച് അന്വേഷണം
ന്യൂഡൽഹി: ഗാംബിയയിൽ കുട്ടികളുടെ കൂട്ടമരണത്തിനു കാരണമായ ചുമയ്ക്കുള്ള മരുന്നുകളെക്കുറിച്ച് അന്വേഷണം നടത്താൻ കേന്ദ്ര സർക്കാർ നിർദേശിച്ചു. ഹരിയാന ആസ്ഥാനമായ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡ് നിർമ്മിക്കുന്ന നാല് കഫ് സിറപ്പുകൾക്കെതിരേ ലോകാരോഗ്യ സംഘടന ജാഗ്രത പുറപ്പെടുവിച്ചിരുന്നു.

ഇതു സംബന്ധിച്ച് സെപ്റ്റംബർ 29 ന് ഇന്ത്യൻ ഡ്രഗ്സ് കണ്‍ട്രോൾ ജനറലിന് ഡബ്ല്യുഎച്ച്ഒ മുന്നിറിയിപ്പും നൽകിയിരുന്നു. ഇതേ തുടർന്നാണ് അന്വേഷണം ആരംഭിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയവൃത്തങ്ങൾ അറിയിച്ചു.

ഇന്ത്യയിൽ നിന്നു കയറ്റുമതി ചെയ്യുന്ന മരുന്നുകൾ ഓരോ രാജ്യത്തും എത്തുന്പോൾ പരിശോധന നടത്തേണ്ടതാണ്. ഗാംബിയയിൽ എത്തിയ മരുന്നു പരിശോധന നടത്തിയപ്പോൾ എന്തുകൊണ്ട് വിഷകരമായ പദാർഥങ്ങൾ കണ്ടെത്താനായില്ല എന്നാണ് ഉയരുന്ന സംശയം. ദിവസങ്ങൾക്കകം സാംപിളുകൾ ഇന്ത്യയിൽ പരിശോധിക്കുമെന്നാണ് സൂചന. അതേസമയം മരുന്നു നിർമാണ കന്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഹരിയാനയിലെ സോനപത്തിലുള്ള മെയ്ഡൻ ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡ് നിർമിക്കുന്ന കുട്ടികൾക്കായുള്ള കഫ്സിറപ്പിനെതിരേയാണ് അന്വേഷണം. അനുവദനീയമായതിലും കൂടുതൽ അളവിൽ ഡൈഎത്തിലീൻ ഗ്ലൈക്കോൾ, എത്തിലീൻ ഗ്ലൈക്കോൾ എന്നീ പദാർഥങ്ങൾ മരുന്നുകളിൽ അടങ്ങിയിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

പ്രോമെത്താസിൻ ഓറൽ സൊല്യൂഷൻ, കൊഫേക്സാമലിൻ ബേബി കഫ് സിറപ്പ്, മക്കോഫ് ബേബി കഫ് സിറപ്പ്, മഗ്രിപ് എൻ കോൾഡ് സിറപ്പ് എന്നീ മരുന്നുകളാണ് നിരോധിച്ചിട്ടുള്ളത്. ഡൈഎത്തിലീൻ ഗ്ലൈക്കോൾ, എത്തിലീൻ ഗ്ലൈക്കോൾ എന്നിവയുടെ അമിതമായ അളവ് കടുത്ത ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും.

വൃക്ക സംബന്ധമായ ഗുരുതര പ്രശ്നങ്ങൾ ഇതുമൂലം ഉണ്ടാകും. ഛർദി, അതിസാരം, തലവേദന, വയറുവേദന എന്നിവയാണ് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ. മരുന്നുകൾ വിപണിയിൽ നിന്ന് പിൻവലിക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിർദേശം. ഈ മരുന്നുകൾ ഉപയോഗിക്കാതിരിക്കുകയാണ് ചെയ്യാവുന്ന കാര്യം. ഉപയോഗിച്ചെങ്കിൽ പാർശ്വഫലം പ്രകടമാകുകയാണെങ്കിൽ വിദഗ്ധ ചികിത്സ തേടണം.